

(Sathy P)
എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ, അങ്ങനെയല്ലാതെയും എഴുതാറുണ്ട്. പലപ്പോഴും ചിലതൊക്കെ അക്ഷരങ്ങളുടെയും വരികളുടെയും എണ്ണത്തിന്റെ പേരിൽ തർക്കത്തിനു വിഷയമാവാറുമുണ്ട്.
എന്താണ് ഹൈക്കൂ, എങ്ങനെയാണ് അതെഴുതേണ്ടത് എന്ന് പലർക്കും സംശയമുള്ള കാര്യമാണ്. ആ സംശയങ്ങൾക്ക് എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്താനാവുമോ എന്ന അന്വേഷണത്തിനൊടുവിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കുവാൻ ഒരു ശ്രമം നടത്തുകയാണിവിടെ. പല ഓൺലൈൻ മാധ്യമങ്ങളുടെയും സഹായത്തോടെ പലരുടെയും വാക്കുകൾ കടമെടുത്താണ് ഈ രചന പൂർത്തിയാക്കിയിട്ടുള്ളത്. ഇതാണ് ഹൈക്കുവിനെക്കുറിച്ചുള്ള അവസാന വാക്ക് എന്നല്ല, മറിച്ച് ഒരു എളിയ ശ്രമം മാത്രം.
നിങ്ങളിൽ പലർക്കും അറിയാവുന്നതു പോലെ- അല്ലെങ്കിൽ ഗൂഗിളിൽ പരതിയാൽ ആദ്യം കണ്ണിൽപ്പെടുന്നതു പോലെ- ഹൈക്കു എന്നത് ഒരു ജാപ്പനീസ് കാവ്യരൂപമാണ്. 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി- Onji) ഉള്ളതും 5, 7, 5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന മൂന്നു പദസമുച്ചയങ്ങൾ അഥവാ, വരികൾ ഉൾക്കൊള്ളുന്നതുമായ ചെറുകവിതകളാണ് ഇവ.
ഒന്നുകൂടി വിസ്‌തരിച്ചു പറഞ്ഞാൽ-
മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ചെഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ ജാപ്പനീസ് കവികൾ അവലംബിച്ചു വന്നത്. ആദ്യ വരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. ഇവ പൊതുവേ രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നതും ഋതുക്കളെ സംബന്ധിക്കുന്നവയുമാവാറുണ്ട്.
അടിസ്ഥാനപരമായി ഹൈക്കൂ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മേല്പറഞ്ഞവയാണ്.
എന്നാൽ, ഹൈക്കുവിനെ ജനപ്രിയമാക്കിയ ബാഷോ തന്നെ 17 മാത്രകൾ എന്ന നിയമത്തിൽ നിന്നു മാറി, 18 മാത്രകൾ ഉള്ള ഹൈക്കുവും രചിച്ചിട്ടുണ്ടത്രേ!
പരമ്പരാഗതമായി, ഹൈക്കുവിന്റെ എഴുത്തുകാർ ഋതുക്കളെ സൂചിപ്പിക്കുന്നതും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെക്കുറിച്ചു തങ്ങൾക്കുണ്ടാകുന്ന ഉൾക്കാഴ്ചയുടെ വൈകാരികമായ സൂചനകൾ പ്രകടിപ്പിക്കുന്നതുമായ വരികൾ എഴുതുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതായത്, പ്രകൃതിയുടെ വസ്തുനിഷ്ഠമായ വിവരണത്തിലേക്ക് അന്ന് വിഷയത്തെ പരിമിതപ്പെടുത്തിയിരുന്നു.
ടോക്കുഗാവ കാലഘട്ടത്തിൽ (1603–1867) മഹാനായ മാസ്റ്റർ ബാഷോ, ഈ സമീപനം ശക്തമാക്കുകയും ജനപ്രിയമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഹൈക്കുകളിൽ പലതും പ്രകൃതിയുമായി ആശയവിനിമയം നടത്തുമ്പോൾ തനിക്കുണ്ടായ വൈകാരികാവസ്ഥയെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു. അക്കാലത്ത് ഹൈക്കു രൂപത്തെ ഏറ്റവും സ്വാധീനിച്ച കവിയും എഴുത്തുകാരനുമായി ബാഷോയെ സാധാരണയായി കണക്കാക്കുന്നു.
1670- കളിൽ എഡോയിൽ (ഇപ്പോൾ ടോക്കിയോ) ആയിരിക്കുമ്പോൾ അദ്ദേഹം ഈ 'പുതിയ ശൈലി' കവിത എഴുതാൻ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യകാല ഹൈക്കുകൾ ഏറെ മികവ് പുലർത്തുന്നു.
ബാഷോയ്ക്കു ശേഷം, പ്രത്യേകിച്ച്, 19-ാം നൂറ്റാണ്ടിലെ ഹൈക്കുവിന്റെ പുനരുജ്ജീവനത്തിന് ശേഷം, അതിന്റെ വിഷയങ്ങളുടെ പരിധി പ്രകൃതിക്കപ്പുറത്തേക്കു വികസിച്ചു. പക്ഷേ, സാധ്യമായ ഏറ്റവും കുറഞ്ഞ വാക്കുകളിൽ പല ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു കലയായി ഹൈക്കു തുടർന്നു.
ഹൈക്കു വികസിച്ചത് ഹോക്കുവിൽ നിന്നാണ്, 'ടാങ്ക' എന്നറിയപ്പെടുന്ന ഒരു നീണ്ട കവിതയുടെ മൂന്നു വരികൾ, പതിനേഴാം നൂറ്റാണ്ടിൽ ഹൈക്കു കവിതയുടെ ഒരു വേറിട്ട രൂപമായി മാറി. ടാങ്കയെന്ന ഒരഞ്ചുവരിക്കവിത പലപ്പോഴും ഒരു സാഹിത്യ ഗെയിമായാണ് ജപ്പാനിലെ രണ്ടു കവികൾ എഴുതിയത്:
ഒരാൾ മൂന്നു വരികൾ എഴുതുന്നു, മറ്റൊരാൾ, അതിനെ പൂർണ്ണമാക്കുന്ന ബാക്കി രണ്ടു വരികൾ. എന്നാൽ ഹൊക്കു അല്ലെങ്കിൽ ആദ്യത്തെ മൂന്നു വരി പിന്നീട് ഒരു ജനപ്രിയമായ പ്രത്യേക രൂപമായി 'ഹൈക്കു' എന്നു വിളിക്കപ്പെടുകയും അവിശ്വസനീയമായ ജനപ്രീതി നിലനിർത്തിപ്പോരുകയും ചെയ്തു.
ബൊഷോ ഹോക്കുവിനെ വളരെ പരിഷ്കൃതവും ബോധപൂർവ്വവുമായ കലയിലേക്കുയർത്തിയപ്പോൾ ഈ രൂപത്തിനു വേറിട്ടുനിൽക്കാൻ കഴിഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിനുശേഷം, ഹൈക്കു പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കപ്പുറത്തേക്കു വ്യാപിച്ചു.
അറിയപ്പെടുന്ന ജാപ്പനീസ് ഹൈക്കു കവികളിൽ ബാഷോ, ബുസൺ, ഇസ, മസോക ഷിക്കി, തകഹാമ ക്യോഷി, കവാഹിഗാഷി ഹെകിഗോട്ടോ എന്നിവർ ഉൾപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനു പുറത്ത് ഹൈക്കു മുഖ്യധാരാ അംഗീകാരം നേടിത്തുടങ്ങി. എസ്രാ പൗണ്ട് പോലെയുള്ള ഇമാജിസ്റ്റുകളും പിന്നീട് അലൻ ജിൻസ്ബെർഗിനെപ്പോലുള്ള ബീറ്റ് കവികളും ഇംഗ്ലീഷിലും ഈ കാവ്യരൂപം ജനപ്രിയമാക്കി.
പുതുമകളെ പൂർണ്ണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.
ഹൈക്കുവിൽ മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതില്ല. പരമാവധി പതിനേഴു മാത്രകൾ എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ അക്കാലത്തെ ഹൈക്കുവിൽ ദർശിക്കാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നല്കുന്ന സമന്വയത്തിനുള്ള പ്രാധാന്യം ചെറുതല്ല.
നമുക്കു ചുറ്റിലുമുള്ള പ്രകൃതിയാണ് ഹൈക്കു കവിതകൾക്കു പ്രധാനപ്പെട്ട വിഷയം എന്നിരിക്കേ, പ്രകൃതി ദൃശ്യങ്ങൾ പകരുന്ന ഒരു നിമിഷത്തിന്റെ ഇന്ദ്രിയാനുഭൂതി അക്ഷരങ്ങളിൽ സൃഷ്ടിക്കുന്നതാണ് ഹൈക്കു. വർത്തമാനകാലമാണ് ഹൈക്കുവിൽ ഉപയോഗിക്കുന്നത്. വായിക്കുന്ന ഏതു നിമിഷത്തിലും അനുഭവത്തിന്റെ അനുഭൂതി പകരുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ആസ്വാദകന്റെ മനസ്സിലാണ് ഹൈക്കുവിന്റെയും സംസ്കരണം അന്തിമമായി നടക്കുന്നത്. സ്ഥലകാലബോധത്തെ തട്ടിയുണർത്തുന്ന ഒരനുഭവം പകർന്നു നൽകുമ്പോഴാണ് കവി വിജയിക്കുന്നത്.
ഏതു സാഹിത്യരൂപത്തിലും പിന്തുടരുന്ന 'നിയമങ്ങളൊക്കെ പഠിക്കുക, എന്നിട്ടു സൗകര്യപൂർവ്വം മറക്കുക' എന്ന സാമാന്യതത്ത്വം ഇവിടെയും പ്രസക്തമാണ്. പഠിക്കുക എന്ന ഭാഗം മാത്രം മറക്കരുത്!
ഇംഗ്ളീഷ് ഉൾപ്പെടെയുള്ള ലോകഭാഷകൾ ഈ കവിതാ സമ്പ്രദായം വളരെക്കാലം മുമ്പേ കടമെടുത്തിട്ടുണ്ട്. അതതു ഭാഷകളിലെ സവിശേഷതകൾ രചനയിലെ മേൽപ്പറഞ്ഞ നിയമങ്ങൾ കൃത്യമായി പാലിക്കാൻ തടസ്സമാകുന്നുണ്ട്.
സ്ഫുടമായ അക്ഷര ശബ്ദങ്ങൾ കൂടുതലുള്ള വാക്കുകൾ ഉപയോഗിക്കുന്ന മലയാളത്തിലും മാത്ര നിഷ്കർഷകൾ പാലിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. എങ്കിലും, 'ഈരടികളി' ലും 'കുഞ്ഞുണ്ണിക്കവിതകളി' ലും നമ്മൾ ശീലിച്ച പാഠങ്ങൾ ഹൈക്കു രചനയിൽ സഹായകമാകുമെന്നു കരുതാം. മലയാളത്തിലെ ഒരു 'ഗുരു' മാത്ര ജാപ്പനീസ് ഭാഷയിലെ 'On' (syllables) കണക്കിൽ രണ്ടു ശബ്ദമായി വരും. ഇംഗ്ളീഷിലെ പന്ത്രണ്ടു syllables ജാപ്പനീസ് ഭാഷയിലെ On കണക്കിൽ പതിനേഴാകുമത്രേ. അങ്ങനെ നോക്കുമ്പോൾ ജാപ്പനീസ് ഹൈക്കു രചന മറ്റുള്ള ഭാഷകളിൽ എളുപ്പമല്ല എന്നു കാണാം.
മലയാളം വായനയിലേക്ക് ഹൈക്കു എന്ന കാവ്യവഴി ആദ്യം പരിചയപ്പെടുത്തിയത് മലയാളത്തിന്റെ കാവ്യഇതിഹാസം ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് എന്നു കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് ജാപ്പനീസ് ഹൈക്കുവാണ് മലയാളം വായനയിലേക്കെത്തിയത്. ബാഷോയുടെ 'കഴുത' എന്ന കവിതയാണ് ആദ്യമായി ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത ഹൈക്കു എന്നാണ് കരുതുന്നത്. ചങ്ങമ്പുഴ കവിതകൾക്ക് താളാത്മകമായ ഒരു സുഖമുണ്ടായിരുന്നുവെങ്കിലും പൊതുവിൽ മലയാളം ഹൈക്കുവിന്റെ ഘടനാ രീതി അത്ര താളാത്മകമാണെന്നു തോന്നുന്നില്ല.
മൂന്നു വരികളിൽ പറഞ്ഞു പോകുന്ന അസാമാന്യ കാവ്യ സുഖമാണ് ഹൈക്കു നൽകുന്നത്.
മലയാളത്തിന്റെ ആദ്യ ഹൈക്കു കവിയായി വായനക്കാരുടെ മനസ്സിൽ ചേക്കേറിയത് കുഞ്ഞുണ്ണി മാഷാണ് എന്നു നമുക്കു വേണമെങ്കിൽ പറയാം.
'ഉണ്ടാൽ ഉണ്ടപോലിരിക്കണം
ഉണ്ട പോലിരിക്കരുത്.'
'പൊക്കമില്ലായ്മയാണ്
എൻ പൊക്കം'
തുടങ്ങിയ അദ്ദേഹത്തിന്റെ കുറുങ്കവിതകൾക്ക് അർത്ഥം കുറിക്കാൻ ആരെക്കൊണ്ടു കഴിയും!
കാമ മോഹിതങ്ങളായ ഇണകളത്രേ കലയും കവിതയും. അവയിലൊന്നിന്റെ അന്ത്യത്തിനുത്തരവാദിയാവുന്നവരെ നോക്കി നമുക്കും പറയാവുന്ന, ആദി കവിയുടെ വരികളായ:
*മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
എന്ന വരികളല്ലേ ആദ്യത്തെ ഹൈക്കു എന്നും ഇത്തരുണത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.
[*മേൽ ശ്ലോകത്തിനു രണ്ടർത്ഥമുണ്ടു്:
1. അരുതു കാട്ടാളാ. ക്രൗഞ്ചപ്പക്ഷികളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ട് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.
2. മഹാലക്ഷ്മിയിൽ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നതു കൊണ്ട് അങ്ങ് ശാശ്വതമായ പദം പ്രാപിച്ചു.]
'മൂന്നു വരിയല്ലേ വേണ്ടൂ, എത്രയെളുപ്പമാണ് ഹൈക്കു കവിതകൾ എഴുതാൻ' എന്നൊരു തോന്നലുണ്ട് ചിലർക്കെങ്കിലും. പക്ഷെ ഹൈക്കു എഴുതുന്നതിനേക്കാൾ ഒരു നീണ്ടകഥ എഴുതുന്നതാവും കൂടുതൽ എളുപ്പമെന്ന സത്യം അതെഴുതാനിരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂവെന്ന് അതിനു ശ്രമിച്ചവർക്കറിയാം. നോവലിന്റെ സാധ്യതകളിൽ എത്ര വേണമെങ്കിലും പറഞ്ഞുപോവാൻ എളുപ്പമാകുമ്പോൾ ഇത്തിരി വാക്കുകളിൽ എല്ലാം തികഞ്ഞൊരു കുഞ്ഞിക്കവിതയുണ്ടാക്കാൻ അത്ര എളുപ്പമല്ലതന്നെ!
ഒറ്റ വായനയിൽ പലപ്പോഴും വായനക്കാരന് ഒരു ഹൈക്കുവിൽ നിന്ന് ഒന്നും കിട്ടിയെന്ന് വരില്ല. ആ മൂന്നു വരികൾ നമ്മെ പിന്തുടർന്ന് വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും, 'എനിക്കു നിങ്ങളോടു വളരെയേറെ പറയാനുണ്ട്' എന്നു പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നിടത്താണ് കവിയുടെ വിജയം.
'കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം' എന്നാണു ഹൈക്കു കവിതകളെ നിരൂപകർ വിലയിരുത്തുന്നത്. ഒരു വികാരമായും ചിന്തയായുമൊക്കെ ഹൈക്കു കവിതകൾ മനസ്സിൽ നിറയും.
ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ യോജിപ്പിക്കുമ്പോഴുള്ള വിസ്മയകരമായ അർത്ഥവിസ്ഫോടനം എന്നിവയാണ് ജാപ്പനീസ് ഹൈക്കു കവിതകളുടെ പ്രത്യേകതകളായി വിലയിരുത്തപ്പെടുന്നത്.
മൂന്നു വരികളുള്ള ജാപ്പനീസ് ഹൈക്കു, തൊണ്ണൂറുകൾ മുതൽ മലയാളിയെ വിസ്മയിപ്പിച്ചിരുന്നുവെങ്കിലും, ഹൈക്കുവിന്റെ കൃത്യതകൾ പാലിച്ചുകൊണ്ട് ഹൈക്കു എന്ന പേരിൽ എഴുതുവാനുള്ള ശ്രമം ആദ്യമായി നടത്തിയത് അഷിതയാണ് എന്നു വേണമെങ്കിൽ പറയാം. ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവിലേക്ക്, ആദ്യം തന്റെ വിവർത്തനങ്ങളിലൂടെയും പിന്നീടു മലയാളത്തിലെ തനതായ ഹൈക്കുവിലൂടെയും മലയാളികളുടെ ശ്രദ്ധയാകർഷിക്കാൻ അഷിതയ്ക്കു കഴിഞ്ഞു.
ഹൈക്കുവിന്റെ ഒരു പ്രധാന സവിശേഷത, സാധ്യമായ ഏറ്റവും കുറച്ച് വാക്കുകളിൽ കൂടുതൽ ആശയങ്ങൾ പ്രകടിപ്പിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള പരാമർശമടങ്ങുന്ന ഒരു കലയാണെന്നതാണല്ലോ. അഷിതയുടെ ഹൈക്കു കവിതകൾ ഇതു രണ്ടും പരീക്ഷിക്കുന്നു. സംക്ഷിപ്തത (brevity) ഈ കാവ്യാത്മക രീതിയുടെ ആത്മാവായതിനാൽ, അഷിത ഒരിക്കലും അതിനോടു വിട്ടുവീഴ്ച ചെയ്യുന്നില്ല.
ഇന്ത്യയിൽ ഹൈക്കുവിന്റെ സ്വാധീനം കണ്ടെത്തി, 1991-ൽ സത്യഭൂഷൺവർമ, 'ഇന്ത്യയിൽ ഹൈക്കു' എന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സാഹിത്യത്തിന് അതിന്റേതായ ശക്തമായ പാരമ്പര്യങ്ങളുണ്ടെങ്കിലും അത് എപ്പോഴും ആവേശത്തോടെ പാശ്ചാത്യ സാഹിത്യരൂപങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ഹൈക്കുവിന്റെ ആദ്യകാല വിവർത്തകർ അവയുടെ ഘടനാപരമായ കൃത്യനിഷ്ഠ പാലിക്കാതെ, അതു നൽകുന്ന അർത്ഥം മാത്രം വിവർത്തനം ചെയ്തുവെന്നും വർമ്മ പരാമർശിക്കുന്നു. ജാപ്പനീസ് ഭാഷയിലേക്കുള്ള പ്രവേശനം കുറവായതിനാൽ ഇന്ത്യയിലെ ഹൈക്കുവിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ അദ്ദേഹം പരാമർശിക്കുന്നതു പോലെ, ഈ വിഭാഗത്തെ പരിചയപ്പെടുത്തിയത് വിവർത്തനങ്ങളായിരുന്നു. ഈ വിവർത്തനങ്ങൾക്കിടയിൽ അഷിതയുടെ യഥാർത്ഥ മലയാള ശ്രമങ്ങൾക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു.
വ്യത്യസ്‌തമായ അളവുകോൽ ഘടനയും വ്യാകരണ നിയമങ്ങളും ഉപയോഗിച്ച് ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുമ്പോൾ മെട്രിക്കൽ കൃത്യത പ്രയാസകരമാണെന്ന്, ശ്രീദേവി. കെ. നായർ തന്റെ 'ഈസ് കവിത ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ' എന്ന കൃതിയിലും പരാമർശിക്കുന്നു.
താനെങ്ങനെയാണ് ഹൈക്കു രചിക്കാൻ തുടങ്ങിയതെന്നും, സംക്ഷിപ്തത അതിന്റെ ആത്മാവാണെന്നും അഷിത തന്റെ പുസ്തകത്തിന്റെ അവതാരികയിൽ വിശദീകരിക്കുന്നു.
“ഹൈക്കു നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കഷണം അവതരിപ്പിക്കുന്നു. കഥകളിലും ഹൈക്കുവിലും വ്യത്യാസമുണ്ട്. സ്വയം ഒഴിഞ്ഞുമാറാനാണ് ഒരു കഥ എഴുതുന്നതെങ്കിൽ; ഒരാൾ പൂർണ്ണമായും ഇല്ലാതാകുമ്പോൾ ഒരു ഹൈക്കു സ്വയം പ്രത്യക്ഷപ്പെടുന്നു.” ഈ വാക്കുകൾ അവരുടെ ഹൈക്കുകളിലുടനീളം ഊർജ്ജസ്വലമായി അനുഭവപ്പെടുന്ന ആത്മീയതയിലേക്കും വെളിച്ചം വീശുന്നു.
“മൂന്നു വരികൾ മാത്രമേ എഴുതിയിട്ടുള്ളൂ; എന്നാൽ ആയിരവും അതിലധികവും കൈമാറുകയും ഈ ലോകത്തിന്റെയും നിഗൂഢതയുടെയും അതിന്റെ സൗന്ദര്യത്തിന്റെയും പരസ്പരബന്ധം വായനക്കാരനു വെളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോഴാണ് വാമനന്റെ ‘എല്ലാം’ ഉൾക്കൊള്ളുന്ന ചുവടുകൾ പോലെ ഹൈക്കുവിന്റെ മൂന്നു വരികൾ ഒരാളുടെ മനസ്സാക്ഷിയിൽ ഉദിക്കുന്നത്! ബോധത്തിന്റെ നവീനമായ ഒരു തലത്തിലേക്ക് സ്വയം ഉയർത്തപ്പെടലാണത്.”
പരമ്പരാഗത ജാപ്പനീസ് ഹൈക്കു കവിതയ്ക്ക് രണ്ടു ചിത്രങ്ങളും ഒരു ഉപസംഹാരവുമുണ്ട്. അഷിതയുടെ കവിതകളും ഈ രീതിയോട് വലിയ തോതിൽ പൊരുത്തപ്പെടുന്നുണ്ട്.
കൂടാതെ പരിമിതമായ സാധ്യതകളെ മുതലെടുത്ത്, അക്ഷര ഘടന മാറ്റിവെച്ച്, അഷിത മലയാള ഭാഷയിലേക്ക് ഹൈക്കുവിന്റെ സൗന്ദര്യം കൊണ്ടുവരുന്നത് നമുക്കു കാണാൻ കഴിയും.
ചിലർ അക്ഷരങ്ങൾക്കു പകരം സമാനമായ പദസംഖ്യകൾ ഉപയോഗിക്കാൻ ശ്രമിച്ചു (ആദ്യ വരിയിലും മൂന്നാം വരിയിലും മൂന്ന് വാക്കുകൾ, രണ്ടാമത്തെ വരിയിൽ അഞ്ച് വാക്കുകൾ.) വാക്കുകൾക്കു താളം കൊടുക്കുന്നതിനു പകരം, അഷിത മെട്രിക്‌സിന് കഴിയുന്നത്ര പ്രാധാന്യം നൽകുകയും സാധ്യമായ ഏറ്റവും കുറച്ചു വാക്കുകളിൽ വളരെയധികം ആശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഒരു സാധാരണ വായനക്കാരനു പോലും അവരുടെ ഹൈക്കുവിൽ ആത്മീയത ആഴത്തിൽ വ്യാപിക്കുന്നതായി മനസ്സിലാക്കാൻ കഴിയും.
അഷിതയുടെ ഏതാനും ഹൈക്കുകൾ നമുക്കൊന്നു നോക്കാം:
1. അവതാരം
മൂന്നടിയാൽ സമസ്തവുമളന്നുചിരിക്കും വാമനനെപ്പോൽ,-ഹൈക്കു.
2. കാറ്റിനോട്
ഓർമ്മകളെ കരിയിലകൾപോൽ ചുഴറ്റി,
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയിന്നെനിക്ക്,
അനിഷ്ടകാമുകൻ!
3. ശാന്തി
ആൽമരത്തണലിൽ, അയവിറക്കും
പശുവിൻകണ്ണിൽദൈവം
മറന്നുവെച്ച ശാന്തിസൂക്തം.
4. വീട്ടമ്മ
ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോൽ പണിതുനീങ്ങുന്നു-
ഒരു ശരാശരി വീട്ടമ്മ.
5. ദൃശ്യം
കത്തുന്ന സൂര്യൻ,
ആളുന്ന ഉച്ച-
നിഴലുകളില്ലാത്ത രണ്ടു പേർ.
6. കാരുണ്യം
സങ്കടങ്ങൾ ഇടിവെട്ടിപ്പെയ്യും
കണ്ണീർതോരാമഴരാത്രികളിൽ,
കൂണുപോൽ കുട നിവർത്തുന്നു, ഹൈക്കു!
7. ഉപമ
നിരാശയുടെ ഗർത്തങ്ങളിൽ
ആശയുടെ സ്ഫുരണംപോൽ
രാത്രിയെ കീറിമുറിച്ച് ഒരു കൊള്ളിയാൻ.
8. ഉത്തരങ്ങൾ
മേഘപ്പരപ്പിലേക്കുറ്റുനോക്കി
ഞാൻ മന്ത്രിച്ചു: 'പ്രിയനേ!
'അപ്പോഴോ? നോക്കൂ, മഴ ചാറി!
9. വാർധക്യം
നില്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു,
എന്റമ്മ!ഇലപൊഴിയും കാലമായി.
എന്താണ് ഹൈക്കൂ, എങ്ങനെയാണ് അതെഴുതേണ്ടത് എന്ന് പലർക്കും സംശയമുള്ള കാര്യമാണ്. ആ സംശയങ്ങൾക്ക് എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്താനാവുമോ എന്ന അന്വേഷണത്തിനൊടുവിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കുവാൻ ഒരു ശ്രമം നടത്തുകയാണിവിടെ. പല ഓൺലൈൻ മാധ്യമങ്ങളുടെയും സഹായത്തോടെ പലരുടെയും വാക്കുകൾ കടമെടുത്താണ് ഈ രചന പൂർത്തിയാക്കിയിട്ടുള്ളത്. ഇതാണ് ഹൈക്കുവിനെക്കുറിച്ചുള്ള അവസാന വാക്ക് എന്നല്ല, മറിച്ച് ഒരു എളിയ ശ്രമം മാത്രം.
നിങ്ങളിൽ പലർക്കും അറിയാവുന്നതു പോലെ- അല്ലെങ്കിൽ ഗൂഗിളിൽ പരതിയാൽ ആദ്യം കണ്ണിൽപ്പെടുന്നതു പോലെ- ഹൈക്കു എന്നത് ഒരു ജാപ്പനീസ് കാവ്യരൂപമാണ്. 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി- Onji) ഉള്ളതും 5, 7, 5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന മൂന്നു പദസമുച്ചയങ്ങൾ അഥവാ, വരികൾ ഉൾക്കൊള്ളുന്നതുമായ ചെറുകവിതകളാണ് ഇവ.
ഒന്നുകൂടി വിസ്‌തരിച്ചു പറഞ്ഞാൽ-
മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ചെഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ ജാപ്പനീസ് കവികൾ അവലംബിച്ചു വന്നത്. ആദ്യ വരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. ഇവ പൊതുവേ രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നതും ഋതുക്കളെ സംബന്ധിക്കുന്നവയുമാവാറുണ്ട്.
അടിസ്ഥാനപരമായി ഹൈക്കൂ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മേല്പറഞ്ഞവയാണ്.
എന്നാൽ, ഹൈക്കുവിനെ ജനപ്രിയമാക്കിയ ബാഷോ തന്നെ 17 മാത്രകൾ എന്ന നിയമത്തിൽ നിന്നു മാറി, 18 മാത്രകൾ ഉള്ള ഹൈക്കുവും രചിച്ചിട്ടുണ്ടത്രേ!
പരമ്പരാഗതമായി, ഹൈക്കുവിന്റെ എഴുത്തുകാർ ഋതുക്കളെ സൂചിപ്പിക്കുന്നതും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെക്കുറിച്ചു തങ്ങൾക്കുണ്ടാകുന്ന ഉൾക്കാഴ്ചയുടെ വൈകാരികമായ സൂചനകൾ പ്രകടിപ്പിക്കുന്നതുമായ വരികൾ എഴുതുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതായത്, പ്രകൃതിയുടെ വസ്തുനിഷ്ഠമായ വിവരണത്തിലേക്ക് അന്ന് വിഷയത്തെ പരിമിതപ്പെടുത്തിയിരുന്നു.
ടോക്കുഗാവ കാലഘട്ടത്തിൽ (1603–1867) മഹാനായ മാസ്റ്റർ ബാഷോ, ഈ സമീപനം ശക്തമാക്കുകയും ജനപ്രിയമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഹൈക്കുകളിൽ പലതും പ്രകൃതിയുമായി ആശയവിനിമയം നടത്തുമ്പോൾ തനിക്കുണ്ടായ വൈകാരികാവസ്ഥയെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു. അക്കാലത്ത് ഹൈക്കു രൂപത്തെ ഏറ്റവും സ്വാധീനിച്ച കവിയും എഴുത്തുകാരനുമായി ബാഷോയെ സാധാരണയായി കണക്കാക്കുന്നു.
1670- കളിൽ എഡോയിൽ (ഇപ്പോൾ ടോക്കിയോ) ആയിരിക്കുമ്പോൾ അദ്ദേഹം ഈ 'പുതിയ ശൈലി' കവിത എഴുതാൻ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യകാല ഹൈക്കുകൾ ഏറെ മികവ് പുലർത്തുന്നു.
ബാഷോയ്ക്കു ശേഷം, പ്രത്യേകിച്ച്, 19-ാം നൂറ്റാണ്ടിലെ ഹൈക്കുവിന്റെ പുനരുജ്ജീവനത്തിന് ശേഷം, അതിന്റെ വിഷയങ്ങളുടെ പരിധി പ്രകൃതിക്കപ്പുറത്തേക്കു വികസിച്ചു. പക്ഷേ, സാധ്യമായ ഏറ്റവും കുറഞ്ഞ വാക്കുകളിൽ പല ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു കലയായി ഹൈക്കു തുടർന്നു.
ഹൈക്കു വികസിച്ചത് ഹോക്കുവിൽ നിന്നാണ്, 'ടാങ്ക' എന്നറിയപ്പെടുന്ന ഒരു നീണ്ട കവിതയുടെ മൂന്നു വരികൾ, പതിനേഴാം നൂറ്റാണ്ടിൽ ഹൈക്കു കവിതയുടെ ഒരു വേറിട്ട രൂപമായി മാറി. ടാങ്കയെന്ന ഒരഞ്ചുവരിക്കവിത പലപ്പോഴും ഒരു സാഹിത്യ ഗെയിമായാണ് ജപ്പാനിലെ രണ്ടു കവികൾ എഴുതിയത്:
ഒരാൾ മൂന്നു വരികൾ എഴുതുന്നു, മറ്റൊരാൾ, അതിനെ പൂർണ്ണമാക്കുന്ന ബാക്കി രണ്ടു വരികൾ. എന്നാൽ ഹൊക്കു അല്ലെങ്കിൽ ആദ്യത്തെ മൂന്നു വരി പിന്നീട് ഒരു ജനപ്രിയമായ പ്രത്യേക രൂപമായി 'ഹൈക്കു' എന്നു വിളിക്കപ്പെടുകയും അവിശ്വസനീയമായ ജനപ്രീതി നിലനിർത്തിപ്പോരുകയും ചെയ്തു.
ബൊഷോ ഹോക്കുവിനെ വളരെ പരിഷ്കൃതവും ബോധപൂർവ്വവുമായ കലയിലേക്കുയർത്തിയപ്പോൾ ഈ രൂപത്തിനു വേറിട്ടുനിൽക്കാൻ കഴിഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിനുശേഷം, ഹൈക്കു പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കപ്പുറത്തേക്കു വ്യാപിച്ചു.
അറിയപ്പെടുന്ന ജാപ്പനീസ് ഹൈക്കു കവികളിൽ ബാഷോ, ബുസൺ, ഇസ, മസോക ഷിക്കി, തകഹാമ ക്യോഷി, കവാഹിഗാഷി ഹെകിഗോട്ടോ എന്നിവർ ഉൾപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനു പുറത്ത് ഹൈക്കു മുഖ്യധാരാ അംഗീകാരം നേടിത്തുടങ്ങി. എസ്രാ പൗണ്ട് പോലെയുള്ള ഇമാജിസ്റ്റുകളും പിന്നീട് അലൻ ജിൻസ്ബെർഗിനെപ്പോലുള്ള ബീറ്റ് കവികളും ഇംഗ്ലീഷിലും ഈ കാവ്യരൂപം ജനപ്രിയമാക്കി.
പുതുമകളെ പൂർണ്ണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.
ഹൈക്കുവിൽ മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതില്ല. പരമാവധി പതിനേഴു മാത്രകൾ എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ അക്കാലത്തെ ഹൈക്കുവിൽ ദർശിക്കാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നല്കുന്ന സമന്വയത്തിനുള്ള പ്രാധാന്യം ചെറുതല്ല.
നമുക്കു ചുറ്റിലുമുള്ള പ്രകൃതിയാണ് ഹൈക്കു കവിതകൾക്കു പ്രധാനപ്പെട്ട വിഷയം എന്നിരിക്കേ, പ്രകൃതി ദൃശ്യങ്ങൾ പകരുന്ന ഒരു നിമിഷത്തിന്റെ ഇന്ദ്രിയാനുഭൂതി അക്ഷരങ്ങളിൽ സൃഷ്ടിക്കുന്നതാണ് ഹൈക്കു. വർത്തമാനകാലമാണ് ഹൈക്കുവിൽ ഉപയോഗിക്കുന്നത്. വായിക്കുന്ന ഏതു നിമിഷത്തിലും അനുഭവത്തിന്റെ അനുഭൂതി പകരുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ആസ്വാദകന്റെ മനസ്സിലാണ് ഹൈക്കുവിന്റെയും സംസ്കരണം അന്തിമമായി നടക്കുന്നത്. സ്ഥലകാലബോധത്തെ തട്ടിയുണർത്തുന്ന ഒരനുഭവം പകർന്നു നൽകുമ്പോഴാണ് കവി വിജയിക്കുന്നത്.
ഏതു സാഹിത്യരൂപത്തിലും പിന്തുടരുന്ന 'നിയമങ്ങളൊക്കെ പഠിക്കുക, എന്നിട്ടു സൗകര്യപൂർവ്വം മറക്കുക' എന്ന സാമാന്യതത്ത്വം ഇവിടെയും പ്രസക്തമാണ്. പഠിക്കുക എന്ന ഭാഗം മാത്രം മറക്കരുത്!
ഇംഗ്ളീഷ് ഉൾപ്പെടെയുള്ള ലോകഭാഷകൾ ഈ കവിതാ സമ്പ്രദായം വളരെക്കാലം മുമ്പേ കടമെടുത്തിട്ടുണ്ട്. അതതു ഭാഷകളിലെ സവിശേഷതകൾ രചനയിലെ മേൽപ്പറഞ്ഞ നിയമങ്ങൾ കൃത്യമായി പാലിക്കാൻ തടസ്സമാകുന്നുണ്ട്.
സ്ഫുടമായ അക്ഷര ശബ്ദങ്ങൾ കൂടുതലുള്ള വാക്കുകൾ ഉപയോഗിക്കുന്ന മലയാളത്തിലും മാത്ര നിഷ്കർഷകൾ പാലിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. എങ്കിലും, 'ഈരടികളി' ലും 'കുഞ്ഞുണ്ണിക്കവിതകളി' ലും നമ്മൾ ശീലിച്ച പാഠങ്ങൾ ഹൈക്കു രചനയിൽ സഹായകമാകുമെന്നു കരുതാം. മലയാളത്തിലെ ഒരു 'ഗുരു' മാത്ര ജാപ്പനീസ് ഭാഷയിലെ 'On' (syllables) കണക്കിൽ രണ്ടു ശബ്ദമായി വരും. ഇംഗ്ളീഷിലെ പന്ത്രണ്ടു syllables ജാപ്പനീസ് ഭാഷയിലെ On കണക്കിൽ പതിനേഴാകുമത്രേ. അങ്ങനെ നോക്കുമ്പോൾ ജാപ്പനീസ് ഹൈക്കു രചന മറ്റുള്ള ഭാഷകളിൽ എളുപ്പമല്ല എന്നു കാണാം.
മലയാളം വായനയിലേക്ക് ഹൈക്കു എന്ന കാവ്യവഴി ആദ്യം പരിചയപ്പെടുത്തിയത് മലയാളത്തിന്റെ കാവ്യഇതിഹാസം ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് എന്നു കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് ജാപ്പനീസ് ഹൈക്കുവാണ് മലയാളം വായനയിലേക്കെത്തിയത്. ബാഷോയുടെ 'കഴുത' എന്ന കവിതയാണ് ആദ്യമായി ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത ഹൈക്കു എന്നാണ് കരുതുന്നത്. ചങ്ങമ്പുഴ കവിതകൾക്ക് താളാത്മകമായ ഒരു സുഖമുണ്ടായിരുന്നുവെങ്കിലും പൊതുവിൽ മലയാളം ഹൈക്കുവിന്റെ ഘടനാ രീതി അത്ര താളാത്മകമാണെന്നു തോന്നുന്നില്ല.
മൂന്നു വരികളിൽ പറഞ്ഞു പോകുന്ന അസാമാന്യ കാവ്യ സുഖമാണ് ഹൈക്കു നൽകുന്നത്.
മലയാളത്തിന്റെ ആദ്യ ഹൈക്കു കവിയായി വായനക്കാരുടെ മനസ്സിൽ ചേക്കേറിയത് കുഞ്ഞുണ്ണി മാഷാണ് എന്നു നമുക്കു വേണമെങ്കിൽ പറയാം.
'ഉണ്ടാൽ ഉണ്ടപോലിരിക്കണം
ഉണ്ട പോലിരിക്കരുത്.'
'പൊക്കമില്ലായ്മയാണ്
എൻ പൊക്കം'
തുടങ്ങിയ അദ്ദേഹത്തിന്റെ കുറുങ്കവിതകൾക്ക് അർത്ഥം കുറിക്കാൻ ആരെക്കൊണ്ടു കഴിയും!
കാമ മോഹിതങ്ങളായ ഇണകളത്രേ കലയും കവിതയും. അവയിലൊന്നിന്റെ അന്ത്യത്തിനുത്തരവാദിയാവുന്നവരെ നോക്കി നമുക്കും പറയാവുന്ന, ആദി കവിയുടെ വരികളായ:
*മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
എന്ന വരികളല്ലേ ആദ്യത്തെ ഹൈക്കു എന്നും ഇത്തരുണത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.
[*മേൽ ശ്ലോകത്തിനു രണ്ടർത്ഥമുണ്ടു്:
1. അരുതു കാട്ടാളാ. ക്രൗഞ്ചപ്പക്ഷികളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ട് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.
2. മഹാലക്ഷ്മിയിൽ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നതു കൊണ്ട് അങ്ങ് ശാശ്വതമായ പദം പ്രാപിച്ചു.]
'മൂന്നു വരിയല്ലേ വേണ്ടൂ, എത്രയെളുപ്പമാണ് ഹൈക്കു കവിതകൾ എഴുതാൻ' എന്നൊരു തോന്നലുണ്ട് ചിലർക്കെങ്കിലും. പക്ഷെ ഹൈക്കു എഴുതുന്നതിനേക്കാൾ ഒരു നീണ്ടകഥ എഴുതുന്നതാവും കൂടുതൽ എളുപ്പമെന്ന സത്യം അതെഴുതാനിരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂവെന്ന് അതിനു ശ്രമിച്ചവർക്കറിയാം. നോവലിന്റെ സാധ്യതകളിൽ എത്ര വേണമെങ്കിലും പറഞ്ഞുപോവാൻ എളുപ്പമാകുമ്പോൾ ഇത്തിരി വാക്കുകളിൽ എല്ലാം തികഞ്ഞൊരു കുഞ്ഞിക്കവിതയുണ്ടാക്കാൻ അത്ര എളുപ്പമല്ലതന്നെ!
ഒറ്റ വായനയിൽ പലപ്പോഴും വായനക്കാരന് ഒരു ഹൈക്കുവിൽ നിന്ന് ഒന്നും കിട്ടിയെന്ന് വരില്ല. ആ മൂന്നു വരികൾ നമ്മെ പിന്തുടർന്ന് വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും, 'എനിക്കു നിങ്ങളോടു വളരെയേറെ പറയാനുണ്ട്' എന്നു പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നിടത്താണ് കവിയുടെ വിജയം.
'കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം' എന്നാണു ഹൈക്കു കവിതകളെ നിരൂപകർ വിലയിരുത്തുന്നത്. ഒരു വികാരമായും ചിന്തയായുമൊക്കെ ഹൈക്കു കവിതകൾ മനസ്സിൽ നിറയും.
ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ യോജിപ്പിക്കുമ്പോഴുള്ള വിസ്മയകരമായ അർത്ഥവിസ്ഫോടനം എന്നിവയാണ് ജാപ്പനീസ് ഹൈക്കു കവിതകളുടെ പ്രത്യേകതകളായി വിലയിരുത്തപ്പെടുന്നത്.
മൂന്നു വരികളുള്ള ജാപ്പനീസ് ഹൈക്കു, തൊണ്ണൂറുകൾ മുതൽ മലയാളിയെ വിസ്മയിപ്പിച്ചിരുന്നുവെങ്കിലും, ഹൈക്കുവിന്റെ കൃത്യതകൾ പാലിച്ചുകൊണ്ട് ഹൈക്കു എന്ന പേരിൽ എഴുതുവാനുള്ള ശ്രമം ആദ്യമായി നടത്തിയത് അഷിതയാണ് എന്നു വേണമെങ്കിൽ പറയാം. ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവിലേക്ക്, ആദ്യം തന്റെ വിവർത്തനങ്ങളിലൂടെയും പിന്നീടു മലയാളത്തിലെ തനതായ ഹൈക്കുവിലൂടെയും മലയാളികളുടെ ശ്രദ്ധയാകർഷിക്കാൻ അഷിതയ്ക്കു കഴിഞ്ഞു.
ഹൈക്കുവിന്റെ ഒരു പ്രധാന സവിശേഷത, സാധ്യമായ ഏറ്റവും കുറച്ച് വാക്കുകളിൽ കൂടുതൽ ആശയങ്ങൾ പ്രകടിപ്പിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള പരാമർശമടങ്ങുന്ന ഒരു കലയാണെന്നതാണല്ലോ. അഷിതയുടെ ഹൈക്കു കവിതകൾ ഇതു രണ്ടും പരീക്ഷിക്കുന്നു. സംക്ഷിപ്തത (brevity) ഈ കാവ്യാത്മക രീതിയുടെ ആത്മാവായതിനാൽ, അഷിത ഒരിക്കലും അതിനോടു വിട്ടുവീഴ്ച ചെയ്യുന്നില്ല.
ഇന്ത്യയിൽ ഹൈക്കുവിന്റെ സ്വാധീനം കണ്ടെത്തി, 1991-ൽ സത്യഭൂഷൺവർമ, 'ഇന്ത്യയിൽ ഹൈക്കു' എന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സാഹിത്യത്തിന് അതിന്റേതായ ശക്തമായ പാരമ്പര്യങ്ങളുണ്ടെങ്കിലും അത് എപ്പോഴും ആവേശത്തോടെ പാശ്ചാത്യ സാഹിത്യരൂപങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ഹൈക്കുവിന്റെ ആദ്യകാല വിവർത്തകർ അവയുടെ ഘടനാപരമായ കൃത്യനിഷ്ഠ പാലിക്കാതെ, അതു നൽകുന്ന അർത്ഥം മാത്രം വിവർത്തനം ചെയ്തുവെന്നും വർമ്മ പരാമർശിക്കുന്നു. ജാപ്പനീസ് ഭാഷയിലേക്കുള്ള പ്രവേശനം കുറവായതിനാൽ ഇന്ത്യയിലെ ഹൈക്കുവിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ അദ്ദേഹം പരാമർശിക്കുന്നതു പോലെ, ഈ വിഭാഗത്തെ പരിചയപ്പെടുത്തിയത് വിവർത്തനങ്ങളായിരുന്നു. ഈ വിവർത്തനങ്ങൾക്കിടയിൽ അഷിതയുടെ യഥാർത്ഥ മലയാള ശ്രമങ്ങൾക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു.
വ്യത്യസ്‌തമായ അളവുകോൽ ഘടനയും വ്യാകരണ നിയമങ്ങളും ഉപയോഗിച്ച് ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യുമ്പോൾ മെട്രിക്കൽ കൃത്യത പ്രയാസകരമാണെന്ന്, ശ്രീദേവി. കെ. നായർ തന്റെ 'ഈസ് കവിത ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ' എന്ന കൃതിയിലും പരാമർശിക്കുന്നു.
താനെങ്ങനെയാണ് ഹൈക്കു രചിക്കാൻ തുടങ്ങിയതെന്നും, സംക്ഷിപ്തത അതിന്റെ ആത്മാവാണെന്നും അഷിത തന്റെ പുസ്തകത്തിന്റെ അവതാരികയിൽ വിശദീകരിക്കുന്നു.
“ഹൈക്കു നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കഷണം അവതരിപ്പിക്കുന്നു. കഥകളിലും ഹൈക്കുവിലും വ്യത്യാസമുണ്ട്. സ്വയം ഒഴിഞ്ഞുമാറാനാണ് ഒരു കഥ എഴുതുന്നതെങ്കിൽ; ഒരാൾ പൂർണ്ണമായും ഇല്ലാതാകുമ്പോൾ ഒരു ഹൈക്കു സ്വയം പ്രത്യക്ഷപ്പെടുന്നു.” ഈ വാക്കുകൾ അവരുടെ ഹൈക്കുകളിലുടനീളം ഊർജ്ജസ്വലമായി അനുഭവപ്പെടുന്ന ആത്മീയതയിലേക്കും വെളിച്ചം വീശുന്നു.
“മൂന്നു വരികൾ മാത്രമേ എഴുതിയിട്ടുള്ളൂ; എന്നാൽ ആയിരവും അതിലധികവും കൈമാറുകയും ഈ ലോകത്തിന്റെയും നിഗൂഢതയുടെയും അതിന്റെ സൗന്ദര്യത്തിന്റെയും പരസ്പരബന്ധം വായനക്കാരനു വെളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോഴാണ് വാമനന്റെ ‘എല്ലാം’ ഉൾക്കൊള്ളുന്ന ചുവടുകൾ പോലെ ഹൈക്കുവിന്റെ മൂന്നു വരികൾ ഒരാളുടെ മനസ്സാക്ഷിയിൽ ഉദിക്കുന്നത്! ബോധത്തിന്റെ നവീനമായ ഒരു തലത്തിലേക്ക് സ്വയം ഉയർത്തപ്പെടലാണത്.”
പരമ്പരാഗത ജാപ്പനീസ് ഹൈക്കു കവിതയ്ക്ക് രണ്ടു ചിത്രങ്ങളും ഒരു ഉപസംഹാരവുമുണ്ട്. അഷിതയുടെ കവിതകളും ഈ രീതിയോട് വലിയ തോതിൽ പൊരുത്തപ്പെടുന്നുണ്ട്.
കൂടാതെ പരിമിതമായ സാധ്യതകളെ മുതലെടുത്ത്, അക്ഷര ഘടന മാറ്റിവെച്ച്, അഷിത മലയാള ഭാഷയിലേക്ക് ഹൈക്കുവിന്റെ സൗന്ദര്യം കൊണ്ടുവരുന്നത് നമുക്കു കാണാൻ കഴിയും.
ചിലർ അക്ഷരങ്ങൾക്കു പകരം സമാനമായ പദസംഖ്യകൾ ഉപയോഗിക്കാൻ ശ്രമിച്ചു (ആദ്യ വരിയിലും മൂന്നാം വരിയിലും മൂന്ന് വാക്കുകൾ, രണ്ടാമത്തെ വരിയിൽ അഞ്ച് വാക്കുകൾ.) വാക്കുകൾക്കു താളം കൊടുക്കുന്നതിനു പകരം, അഷിത മെട്രിക്‌സിന് കഴിയുന്നത്ര പ്രാധാന്യം നൽകുകയും സാധ്യമായ ഏറ്റവും കുറച്ചു വാക്കുകളിൽ വളരെയധികം ആശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഒരു സാധാരണ വായനക്കാരനു പോലും അവരുടെ ഹൈക്കുവിൽ ആത്മീയത ആഴത്തിൽ വ്യാപിക്കുന്നതായി മനസ്സിലാക്കാൻ കഴിയും.
അഷിതയുടെ ഏതാനും ഹൈക്കുകൾ നമുക്കൊന്നു നോക്കാം:
1. അവതാരം
മൂന്നടിയാൽ സമസ്തവുമളന്നുചിരിക്കും വാമനനെപ്പോൽ,-ഹൈക്കു.
2. കാറ്റിനോട്
ഓർമ്മകളെ കരിയിലകൾപോൽ ചുഴറ്റി,
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയിന്നെനിക്ക്,
അനിഷ്ടകാമുകൻ!
3. ശാന്തി
ആൽമരത്തണലിൽ, അയവിറക്കും
പശുവിൻകണ്ണിൽദൈവം
മറന്നുവെച്ച ശാന്തിസൂക്തം.
4. വീട്ടമ്മ
ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോൽ പണിതുനീങ്ങുന്നു-
ഒരു ശരാശരി വീട്ടമ്മ.
5. ദൃശ്യം
കത്തുന്ന സൂര്യൻ,
ആളുന്ന ഉച്ച-
നിഴലുകളില്ലാത്ത രണ്ടു പേർ.
6. കാരുണ്യം
സങ്കടങ്ങൾ ഇടിവെട്ടിപ്പെയ്യും
കണ്ണീർതോരാമഴരാത്രികളിൽ,
കൂണുപോൽ കുട നിവർത്തുന്നു, ഹൈക്കു!
7. ഉപമ
നിരാശയുടെ ഗർത്തങ്ങളിൽ
ആശയുടെ സ്ഫുരണംപോൽ
രാത്രിയെ കീറിമുറിച്ച് ഒരു കൊള്ളിയാൻ.
8. ഉത്തരങ്ങൾ
മേഘപ്പരപ്പിലേക്കുറ്റുനോക്കി
ഞാൻ മന്ത്രിച്ചു: 'പ്രിയനേ!
'അപ്പോഴോ? നോക്കൂ, മഴ ചാറി!
9. വാർധക്യം
നില്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു,
എന്റമ്മ!ഇലപൊഴിയും കാലമായി.
ചുരുക്കത്തിൽ, ജാപ്പനീസ് ഭാഷയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് മലയാളത്തിൽ ഹൈക്കു സാധ്യമല്ല. ജാപ്പനീസും മലയാളവും തമ്മിലുള്ള മെട്രിക് വ്യത്യാസം ഈ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. 5/7/5 syllables വീതം വരുന്ന മൂന്നു വരി എന്നത് കൃത്യമായി പാലിക്കുകയല്ല, മൂന്നു വരിയിൽ ഒരു ചിത്രം ആലേഖനം ചെയ്താൽ മതി എന്നാണ് ഹൈക്കുവിനെ ക്കുറിച്ച് പുതിയൊരു ചിന്ത.
മൂന്നു വരി എന്നു നിർബന്ധം. അതിൽ പദങ്ങൾ ഇത്ര എന്ന നിർബന്ധം ഒഴിവാക്കണം. കുഞ്ഞുണ്ണിക്കവിതകളും, അഷിതയുടെ ഹൈക്കുകളും ഉദാഹരണം.
ഒരു ധ്യാനബുദ്ധസ്വഭാവമുള്ളവരുടെ മനസ്സിലാണ് യഥാർത്ഥ ഹൈക്കു ഉടലെടുക്കുന്നത്. ഒരു സുന്ദര ചിത്രമല്ല ഹൈക്കു മനസ്സിലുണ്ടാക്കാൻ ശ്രമിക്കുന്നത്, മറിച്ച് ഒരു തത്ത്വചിന്താപരതയാണ് എന്നു കാണാം.
'സിലബിൾ' എന്നതിനെ അക്ഷരമെന്നു നിശ്ചയിച്ചാൽ മലയാളത്തിൽ ഹൈക്കുവിൻ്റെ നിലവാരത്തിൽ ഒന്നും എഴുതാനാവില്ല.
'സിലബിൾ' എന്നതിനെ അക്ഷരമെന്നു നിശ്ചയിച്ചാൽ മലയാളത്തിൽ ഹൈക്കുവിൻ്റെ നിലവാരത്തിൽ ഒന്നും എഴുതാനാവില്ല.
മൂന്നു പദം,
അഞ്ചു പദം,
മൂന്നു പദം-
അഞ്ചു പദം,
മൂന്നു പദം-
എന്ന നിലയെങ്കിലും എടുത്തില്ലെങ്കിൽ മലയാളത്തിൽ ഹൈക്കൂ അർത്ഥവത്താവാൻ ബുദ്ധിമുട്ടാണ് എന്നു പറയേണ്ടി വരും. ഒരിക്കൽ മനസ്സിലെഴുതിയാൽ മാഞ്ഞു പോവാത്തതാണ് ഹൈക്കു, അതിൽ എഴുതുന്നയാളുടെ ജീവിതമുണ്ടെങ്കിൽ.
"എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം!"
എന്ന കുഞ്ഞുണ്ണി മാഷിന്റെ മൂന്നു വരിക്കവിതയുടെ അർത്ഥതലങ്ങൾ എത്ര ആഴത്തിലുള്ളതാണ്!
ഹൈക്കുവിനെക്കുറിച്ചോ, അതിന്റെ രൂപത്തെക്കുറിച്ചോ തർക്കമില്ല. അത് അങ്ങനെതന്നെ, 5/ 7/5 അക്ഷരങ്ങളിൽ, പതിനേഴു മാത്രകളിൽ. പക്ഷേ മറുഭാഷയിലേക്കു കൊണ്ടു വരുമ്പോൾ അതിനനുസരിച്ച് നിയമങ്ങൾ മാറ്റേണ്ടതായി വരുന്നു.
ഒരു മൂന്നുവരിക്കവിത; അതിൽ ആദ്യത്തെ രണ്ടു വരി ആദ്യവായനയിൽ ആർക്കും മനസ്സിലാവുന്ന ചെറിയ വാക്കുകൾ, ചിത്രങ്ങൾ. മൂന്നാമത്തെ വരിയിലെത്തുമ്പോൾ ഒരു ബോധോദയ പൂർണിമ ഉണ്ടാക്കുന്ന പ്രയോഗ ദീപ്തി! മൂന്നാം വരി, സൂക്ഷിച്ചു കൊണ്ടുപോകുന്ന ഒരു നിറകുടം പെട്ടെന്ന് കൈയിൽനിന്നു വീഴുന്ന പോലെ ഒരു കൊണ്ടിടലാണ്. ഒരപ്രതീക്ഷിതത്വം!
മൂന്നാം വരിയുടെ മിന്നൽ വെളിച്ചത്തിൽ വീണ്ടും ഒന്നും രണ്ടും വരികൾ നോക്കുമ്പോൾ നേരത്തേ കാണാത്ത ഒരു തിളക്കം അവയ്ക്ക്! മൂന്നും കൂടിഒരു നവീന നക്ഷത്രം! അതാണ്, അതാവണം, ഹൈക്കു.
കൂടുതൽ ബൗദ്ധികവ്യായാമം ചെയ്യുന്ന ആസ്വാദകൻ എഴുത്തുകാരന്റെ ഭാവനയെ മറികടക്കും. കൊടുക്കൽ വാങ്ങലുകളാണ് ആസ്വാദനത്തെ മെച്ചപ്പെടുത്തുന്നത്. വായനക്കാരന്റെ സ്ഥാനത്തു മറ്റൊരെഴുത്തുകാരനാകുമ്പോൾ സ്വീകാര്യത പലപ്പോഴും കുറയുകയും ചെയ്യും. അതിനെ മറികടക്കേണ്ടതിന്റെ ആവശ്യകത നല്ല എഴുത്തുകാർ ധർമ്മമായി സ്വീകരിക്കണം
യഥാർത്ഥത്തിൽ മലയാളത്തിൽ എഴുതിയ ഹൈക്കുകൾ അപൂർവ്വമായി മാത്രമേ നിയമങ്ങൾ പാലിക്കുന്നവയായുള്ളൂ, ഭൂരിഭാഗം പേരും മെട്രിക്കൽ കൃത്യത നഷ്ടപ്പെടുകയും ചെറിയ വാക്യങ്ങൾ രചിക്കുകയും ഹൈക്കു എന്ന് ടാഗ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
വാക്കുകളിലെ ലുബ്ധത തന്നെയാണ് ഹൈക്കുവിന്റെ ആകർഷണവും. ഹൈക്കുവിന്റെ പ്രാധാന്യം ചോർന്നു പോകാതെ പരമാവധി നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ എഴുതി ശീലിക്കാൻ നമുക്കു ശ്രമിക്കാം. നിയമം പാലിക്കാതെ എഴുതുന്നവയെ നമുക്ക് 'ഹൈക്കൂ' എന്നതിനു പകരം 'കുറുങ്കവിത' എന്നു വിളിക്കാമല്ലോ.
"എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം!"
എന്ന കുഞ്ഞുണ്ണി മാഷിന്റെ മൂന്നു വരിക്കവിതയുടെ അർത്ഥതലങ്ങൾ എത്ര ആഴത്തിലുള്ളതാണ്!
ഹൈക്കുവിനെക്കുറിച്ചോ, അതിന്റെ രൂപത്തെക്കുറിച്ചോ തർക്കമില്ല. അത് അങ്ങനെതന്നെ, 5/ 7/5 അക്ഷരങ്ങളിൽ, പതിനേഴു മാത്രകളിൽ. പക്ഷേ മറുഭാഷയിലേക്കു കൊണ്ടു വരുമ്പോൾ അതിനനുസരിച്ച് നിയമങ്ങൾ മാറ്റേണ്ടതായി വരുന്നു.
ഒരു മൂന്നുവരിക്കവിത; അതിൽ ആദ്യത്തെ രണ്ടു വരി ആദ്യവായനയിൽ ആർക്കും മനസ്സിലാവുന്ന ചെറിയ വാക്കുകൾ, ചിത്രങ്ങൾ. മൂന്നാമത്തെ വരിയിലെത്തുമ്പോൾ ഒരു ബോധോദയ പൂർണിമ ഉണ്ടാക്കുന്ന പ്രയോഗ ദീപ്തി! മൂന്നാം വരി, സൂക്ഷിച്ചു കൊണ്ടുപോകുന്ന ഒരു നിറകുടം പെട്ടെന്ന് കൈയിൽനിന്നു വീഴുന്ന പോലെ ഒരു കൊണ്ടിടലാണ്. ഒരപ്രതീക്ഷിതത്വം!
മൂന്നാം വരിയുടെ മിന്നൽ വെളിച്ചത്തിൽ വീണ്ടും ഒന്നും രണ്ടും വരികൾ നോക്കുമ്പോൾ നേരത്തേ കാണാത്ത ഒരു തിളക്കം അവയ്ക്ക്! മൂന്നും കൂടിഒരു നവീന നക്ഷത്രം! അതാണ്, അതാവണം, ഹൈക്കു.
കൂടുതൽ ബൗദ്ധികവ്യായാമം ചെയ്യുന്ന ആസ്വാദകൻ എഴുത്തുകാരന്റെ ഭാവനയെ മറികടക്കും. കൊടുക്കൽ വാങ്ങലുകളാണ് ആസ്വാദനത്തെ മെച്ചപ്പെടുത്തുന്നത്. വായനക്കാരന്റെ സ്ഥാനത്തു മറ്റൊരെഴുത്തുകാരനാകുമ്പോൾ സ്വീകാര്യത പലപ്പോഴും കുറയുകയും ചെയ്യും. അതിനെ മറികടക്കേണ്ടതിന്റെ ആവശ്യകത നല്ല എഴുത്തുകാർ ധർമ്മമായി സ്വീകരിക്കണം
യഥാർത്ഥത്തിൽ മലയാളത്തിൽ എഴുതിയ ഹൈക്കുകൾ അപൂർവ്വമായി മാത്രമേ നിയമങ്ങൾ പാലിക്കുന്നവയായുള്ളൂ, ഭൂരിഭാഗം പേരും മെട്രിക്കൽ കൃത്യത നഷ്ടപ്പെടുകയും ചെറിയ വാക്യങ്ങൾ രചിക്കുകയും ഹൈക്കു എന്ന് ടാഗ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
വാക്കുകളിലെ ലുബ്ധത തന്നെയാണ് ഹൈക്കുവിന്റെ ആകർഷണവും. ഹൈക്കുവിന്റെ പ്രാധാന്യം ചോർന്നു പോകാതെ പരമാവധി നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ എഴുതി ശീലിക്കാൻ നമുക്കു ശ്രമിക്കാം. നിയമം പാലിക്കാതെ എഴുതുന്നവയെ നമുക്ക് 'ഹൈക്കൂ' എന്നതിനു പകരം 'കുറുങ്കവിത' എന്നു വിളിക്കാമല്ലോ.