മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim
(T V Sreedevi )
 
"ടോക്കൺ  നമ്പർ എഴുപത്."
ക്യാഷ്യറുടെ ശബ്ദം കേട്ടപ്പോൾ വേണുമാഷ് കൈവെള്ളയിൽ ചുരുട്ടി പിടിച്ചിരുന്ന ടോക്കനിലേക്ക് നോക്കി. 
"ഇത് എന്റെയാണല്ലോ.."എന്നുപറഞ്ഞു മുന്നോട്ട് നടന്നപ്പോൾ വീണ്ടും വിളി.
"ടോക്കൺ എഴുപത്.... ആളില്ലേ?"
"ഉണ്ടേ...!ഞാൻ ഇവിടെയുണ്ട്."വേണു മാഷു വിളിച്ചുപറഞ്ഞു. 
ട്രഷറിയിൽ നല്ല തിരക്കായിരുന്നു.
മാഷ് സാധാരണ ആദ്യ ദിവസങ്ങളിൽ പെൻഷൻ വാങ്ങാൻ വരാറില്ല. വളരെ നേരം കാത്തു നിൽക്കാൻ വയ്യ. കോഴിക്കോട് സർക്കാർ ഹൈ സ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ചതിന് ശേഷമാണ് നാട്ടിലേക്ക് വന്നത്. ഭാര്യ രുഗ്മിണിയും അതേ സ്കൂളിൽ പ്രൈമറി സ്കൂൾ അധ്യാപികയായിരുന്നു.

മക്കളില്ലാത്ത അവർ പരസ്പരം അത്ര മേൽ സ്നേഹം പങ്കിട്ടാണ് കഴിഞ്ഞത്.അതിനാൽ ആകസ്മികമായുള്ള രുഗ്മിണിയുടെ വേർപാട് മാഷിനെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു.അന്ന് മാഷിന് മുപ്പത്തിയഞ്ചു വയസ്സ്. ഇന്ന് എഴുപത് വയസ്സ്. പിന്നീട് ഇന്നുവരെ ഒറ്റക്കാണ്. അധികം ബന്ധുക്കളും മാഷിന്നില്ല. അന്യ നാട്ടിലായിരുന്നത് കൊണ്ട് കൂട്ടുകാരും, പരിചയക്കാരും കുറവ്.

കൂടിനിന്ന ആളുകൾക്കിടയിൽ നിന്നു ഒരുവിധത്തിൽ കൗണ്ടറിൽ എത്തി പണം വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്ന് മാഷിന്റെ പുറകിൽ നിന്ന സ്ത്രീ തല കറങ്ങി താഴെ വീണു. ആരൊക്കെയോ ചേർന്ന് അവരെ താങ്ങിയെടുത്തു  അടുത്തു കിടന്ന ബെഞ്ചിൽ കിടത്തി

വേഗം ഒരു ടാക്സി വിളിക്ക്. ആരോ  നിർദ്ദേശിച്ചു.പണം ബാഗിൽ ഭദ്രമായി വെച്ച്, ടാക്സി വിളിച്ചുകൊണ്ടു വന്നത് വേണു മാഷാണ്. ഗേൾസ് സ്കൂളിലെ ഹെഡ്മിസ്ട്രെസ് ആയിരുന്നു. ആരോ പറഞ്ഞു.

ടാക്സിയിൽ പുറകിലത്തെ സീറ്റിൽ അവരെ കിടത്തി. ഇരുവശത്തും അവരെ പരിചയമുള്ള രണ്ട് സ്ത്രീകളും കയറി. പെൻഷൻ വാങ്ങിയ ആരെങ്കിലും  രണ്ട് ആണുങ്ങൾ കൂടി പോകണ്ടേ.?.."
ആരും തന്നെ തയ്യാറായില്ല.

ഒടുവിൽ വേണു മാഷ് മുൻപിലും കയറി.അടുത്തുള്ള ആശുപത്രിയിൽ വേഗം എത്തി. പരിശോധനക്കു ശേഷം ഡോക്ടർ പറഞ്ഞു, "ലോ പ്രഷറാണ്, ഡ്രിപ്പിടണം...., അഡ്മിറ്റ് ചെയ്യാം."
      
അവരെ അഡ്മിറ്റ് ചെയ്തു. കൂടെപ്പോയവർക്ക്‌ വിഷമമായി. എല്ലാവർക്കും മടങ്ങിപ്പോകണം. കൂടെ വന്നത് താലൂക്ക് ഓഫീസിൽ നിന്നും വിരമിച്ച സരളമ്മയും നേഴ്സ്സിംഗ് സുപ്രണ്ട് ആയിരുന്ന സൂസിയുമായിരുന്നു.
അവർക്ക് ടീച്ചറെ അറിയാം. 

അവർ പറഞ്ഞാണ് വേണു മാഷറിഞ്ഞത്..., അവരെപ്പറ്റി..!
അവിടത്തെ ഒരു വലിയ തറവാട്ടിലെയാണ് അവർ. ഭാഗം വെച്ചപ്പോൾ വലിയ തറവാട് അവർക്ക് കിട്ടി. അമ്മയും, അച്ചനും മരിച്ചപ്പോൾ തനിച്ചായിപ്പോയ, അവിവാഹിതയായ അവർ തനിയെ ഫ്ലാറ്റിലാണ് താമസം. സഹോദരൻ വിളിച്ചെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാൻ അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല.വേണു മാഷ് അവരെ ശ്രദ്ധിച്ചു. പ്രായത്തിലും കൂടുതൽ ക്ഷീണിതയാണവരെന്നു തോന്നി. എവിടെയോ വെച്ച് ഇവരെ അറിയുമല്ലോ എന്നും തോന്നി. അതോടൊപ്പം ഒരു സഹതാപവും...?

അപ്പോഴേക്കും ടീച്ചർ കണ്ണു തുറന്നു. 
"ഞാനെവിടെയാണ്..?"അവർ ക്ഷീണിച്ച സ്വരത്തിൽ തിരക്കി.ടീച്ചറിന്റെ അടുത്തേക്ക് സരളമ്മയും, സൂസിയും ചെന്നു.
"ടീച്ചറിനെന്തു പറ്റി..?" ഒന്നും ഓർമ്മ ഇല്ലേ     ട്രഷറിയിൽ വെച്ച് തലകറങ്ങി വീണതല്ലേ ".. സരളമ്മ, ടീച്ചറെ ഓർമ്മിപ്പിച്ചു. "എന്നെ അറിയില്ലേ?"സരളമ്മ ചോദിച്ചു.
"പിന്നെ, സരളമ്മയെ ഞാൻ അറിയില്ലേ.,!"
"എനിക്ക് ഓർമ്മക്കുറവൊന്നും ഇല്ലെടോ"
"രാവിലെ ഒന്നും കഴിച്ചില്ല."
"പൂർണ്ണത്രയിശനെ തൊഴുത് നേരെ ഇങ്ങോട്ട്‌ പോന്നു."അവർ പറഞ്ഞു.

അപ്പോഴാണ് കുറച്ച് മാറി നിന്നിരുന്ന വേണു മാഷിനെ അവർ കണ്ടത്.
"അയ്യോ.. അത് വേണു ഏട്ടൻ..., അല്ല വേണുഗോപാൽ..?"
അവർ മാഷിന് നേരെ വിരൽ ചൂണ്ടി.

"അതേ.., വേണുവാണ്." എനിക്കും പരിചയമുണ്ട്...! "
"പക്ഷെ.. ആരാണെന്ന്...?" മാഷ് അവരുടെ അടുത്തേക്കു ചെന്നു.

"ഞാൻ വല്ലഭത്തെ നന്ദഗോപന്റെ  അനിയത്തി..!" 
"നന്ദിനി.."? മാഷിന് അദ്‌ഭുതമായി.
തന്റെ ആത്മമിത്രമായിരുന്നു നന്ദഗോപൻ. പൂർണ്ണത്രയിശന്റെ  അമ്പലത്തിലെ വൃശ്ചികോത്സവത്തിന്, നന്ദന്റെ കയ്യിൽ തൂങ്ങി, ഓരോ കടകളും കയറിയിറങ്ങി വളയും, കമ്മലും, വാങ്ങിക്കൂട്ടിയിരുന്ന പട്ടുപാവാടക്കാരി.
"അവൾക്ക് ഇത്ര മാറ്റമോ?"മാഷ് ചിന്തിച്ചു.
"എത്രവയസ്സുണ്ടാവും അന്നവൾക്ക്?
ഏറിയാൽ പത്ത്."
"തങ്ങളെക്കാൾ പത്തുവയസ്സിന് ഇളപ്പം ഉണ്ടാകണം."
"എത്ര നാളായി തമ്മിൽ കണ്ടിട്ട്.?"മാഷ് പറഞ്ഞു.

"നന്ദൻ ഇപ്പോൾ എവിടെയാണ്?"മാഷ് ചോദിച്ചു.."ഏട്ടനും, ഏട്ടത്തിയമ്മയും ദുബായിൽ മക്കളോടൊപ്പമാണ്.
"അവരുടെ രണ്ട് ആൺമക്കളും ദുബായിൽ  എഞ്ചിനീയർമാരാണ്." നന്ദിനി പറഞ്ഞു.
"ഇടക്ക് എന്നെ വിളിക്കാറുണ്ട്." ടീച്ചർ പറഞ്ഞു.
"ആഹാ.. നിങ്ങൾ പരിചയക്കാരും, ബന്ധുക്കളുമൊക്ക ആയല്ലോ. എന്നാൽ ഞങ്ങളിറങ്ങട്ടെ?"സരളമ്മ പറഞ്ഞു.
"ഞങ്ങൾ ടീച്ചറിന്റെ ഫ്ലാറ്റിൽ വിവരം അറിയിച്ചിട്ടുണ്ട്."
"ആരെങ്കിലുമൊക്കെ വരും. "
"വൈകുന്നേരം വരെ കുഴപ്പമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്." സൂസിയാണ് പറഞ്ഞത്. അപ്പോഴേക്കും ടീച്ചറുടെ തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ഒരു യുവതിയും, അവരുടെ ഭർത്താവും കൂടി ഓടിക്കിച്ചെത്തി.
"അയ്യോ എന്റെ ടീച്ചറമ്മക്ക് എന്താ പറ്റിത്?" യുവതി ഓടിവന്ന് അവരുടെ കൈ കവർന്നു.
"ഇല്ല സുമക്കുട്ടീ.. എനിക്കൊന്നും പറ്റിടീട്ടില്ല..., ദാ വൈകുന്നേരം ഡിസ്ചാർജ് ചെയ്യും." ടീച്ചർ പറഞ്ഞു.
പിന്നെ ടീച്ചർ അവരെ എല്ലാവരെയും പരസ്പ്പരം പരിചയപ്പെടുത്തി.    
 
സരളമ്മയും, സൂസിയും യാത്ര പറഞ്ഞു പോയപ്പോൾ സുമയുടെ ഭർത്താവ് വിനയൻ പറഞ്ഞു,
"ടീച്ചറമ്മേ...,ഞങ്ങൾ ധർമ്മസങ്കടത്തിലാണ്.
നാളെ എന്റെ അനിയത്തിയുടെ കല്ല്യാണനിശ്ചയമാണ്."
"ഞാൻ ഇന്നലെ എത്തേണ്ടതാണ്."
ഇന്നെങ്കിലും എത്തണ്ടേ?"
"അതിനെന്താ..?നിങ്ങൾ വേഗം പൊകൂ...!!"വൈകണ്ട. കാറിനാണോ ട്രെയിനിനാണോ യാത്ര?" ടീച്ചർ തിരക്കി.
"ട്രെയിനിനാണ് ..!ഇപ്പോൾ പോയാലെ സമയത്തിന് എത്തുകയുള്ളു."വിനയൻ പറഞ്ഞു.
"മാഷ് ഞങ്ങൾക്ക് വേണ്ടി ഒരു ത്യാഗം ചെയ്യണം."   മാഷിന്റെ കൈപിടിച്ചുകൊണ്ട് വിനയൻ അപേക്ഷിക്കും പോലെ പറഞ്ഞു.
"ടീച്ചറമ്മയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഒരു ടാക്സി വിളിച്ചു ഫ്ലാറ്റിൽ ആക്കണം.
ബാക്കിയൊക്കെ സെക്യൂരിറ്റിയോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ എല്ലാവരും തിരിച്ചെത്തുമ്പോഴേക്കും രാത്രിയാകും. അതുകൊണ്ടാണ്."
"നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ "മാഷ് പറഞ്ഞു. 

മാഷും, നന്ദിനി ടീച്ചറും തനിച്ചായപ്പോൾ അവർ പറഞ്ഞു,
"മാഷിനും തിരക്കുണ്ടാവും അല്ലേ?മാഷും പൊയ്ക്കോളൂ...!
ഡിസ്ചാർജ് ചയ്യുമ്പോൾ ഞാൻ പോയ്കൊള്ളാം.".അവർ പറഞ്ഞു. 
മാഷ് ചിരിച്ചു.
 
"നന്ദിനി എന്തിനാ വിഷമിക്കുന്നത്.. എനിക്ക് യാതൊരു തിരക്കുമില്ല."
"ഞാൻ തനിച്ചാണ്.പിന്നെ...,നന്ദിനി  എന്തിനാണ് എന്നെ മാഷ് എന്നു വിളിച്ചു കഷ്ടപ്പെടുന്നത്?.പണ്ട് വിളിക്കാറുള്ളത് പോലെ എന്നെ വേണുവേട്ടാ എന്ന് വിളിച്ചുകൂടെ?". മാഷ് ചോദിച്ചു.
അവർ ഒന്നും മിണ്ടിയില്ല. എന്തിനോ നിറഞ്ഞ മിഴികൾ അവർ സാരിത്തുമ്പു കൊണ്ട് തുടച്ചു. പിന്നീട് കുറഞ്ഞ സമയം കൊണ്ട് അവർ പരസ്പരം അറിഞ്ഞു.
             
നന്ദിനിക്ക് വന്ന വിവാഹലോചനകളെല്ലാം ജാതക ദോഷം കൊണ്ട് മുടങ്ങിപ്പോയി എന്നും നന്ദൻ അനിയത്തിയുടെ വിവാഹം നടക്കാൻ വേണ്ടി കുറേ നാൾ കാത്തിരുന്നു എന്നും, എല്ലാവരുടെയും നിർബന്ധം മൂലം ഒടുവിൽ വിവാഹം ചെയ്തുവെന്നും, നന്ദിനി വിരമിച്ചത് തൊട്ടടുത്തുള്ള ഗേൾസ് സ്കൂളിൽ നിന്നാണെന്നും, തറവാട് നന്ദിനിക്കാണെന്നും, തനിച്ചായതുകൊണ്ട് ഫ്ലാറ്റിലാണ് താമസമെന്നും, മാഷിന്റെ ഭാര്യ മരിച്ചിട്ട് പതിനഞ്ചു വർഷം കഴിഞ്ഞുവെന്നും, അവർക്ക് മക്കൾ ഉണ്ടായില്ലെന്നും, കോഴിക്കോട് ജോലികിട്ടി പോയപ്പോൾ അമ്മയെ കൂടെ കൊണ്ടുപോയി എന്നും, നാട്ടിലേക്ക് അധികം വരാറില്ലെന്നും,
നന്ദനുമായി പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ വലിയ കോൺടാക്ട്സ് ഒന്നും ഉണ്ടായിട്ടില്ലെന്നും...

അങ്ങനെ വർഷങ്ങൾ അവർക്കിടയിലൂടെ ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് കടന്നുപോയി.
        
വൈകുന്നേരം ഡിസ്ചാർജ് വാങ്ങി നന്ദിനിയെ ഫ്ലാറ്റിൽ കൊണ്ടാക്കുമ്പോഴേക്കും അവർക്കിടയിൽ പിരിയാൻ വയ്യാത്ത പോലുള്ള ഒരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു. പിന്നീട് അവർ ക്ഷേത്തിൽ വെച്ച് ദിവസവും കണ്ടു. ഒന്നിച്ചു ട്രഷറിയിൽപ്പോയി. ഏട്ടൻ വിളിക്കുമ്പോഴൊക്കെ നന്ദിനിക്ക് വേണുവേട്ടന്റെ വിശേഷങ്ങൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളു.

അങ്ങനെ എഴുപതു വയസ്സുള്ള വേണുഗോപാലിനും,, അറുപതു വയസുള്ള നന്ദിനിക്കുമിടയിൽ, പിരിഞ്ഞിരിക്കുമ്പോൾ കാണണമെന്നും, കാണാതിരിക്കുമ്പോൾ, ഫോൺ ചെയ്യണമെന്നും, എപ്പോഴും കൂടെയുണ്ടാകണമെന്നും ഉള്ള ഒരു തോന്നൽ വേരുറച്ചു.
           
"അതിനെ എന്തു പേർ ചൊല്ലിവിളിക്കും?"
"പ്രണയമെന്നോ,?"
"ചാപല്യമെന്നോ?
"സൗഹൃദമെന്നോ?"
നിങ്ങൾക്കിഷ്ടമുള്ള പേരിട്ടു വിളിച്ചോളൂ. എന്തായാലും ഒടുവിൽ വേണുഗോപാലൻ എന്ന വേണുമാഷ്, വർഷങ്ങൾക്കുശേഷം നന്ദഗോപൻ എന്ന പഴയ സുഹൃത്തിനെ വിളിച്ചത്, "അനിയത്തി നന്ദിനിയെ വിവാഹം ചെയ്തു തരുമോ??"എന്ന് ചോദിക്കാനായിരുന്നു.
       
ദുബായിൽ നിന്നെത്തിയ നന്ദഗോപന്റെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ, പൂർണ്ണത്രയിശ ക്ഷേത്രത്തിൽ വെച്ച് വേണു ഗോപാൽ നന്ദിനിയുടെ കഴുത്തിൽ താലി ചാർത്തി.
         
"ഇപ്പോഴാണ് എന്റെ അനിയത്തിക്ക് മംഗല്യയോഗം വിധിച്ചിരുന്നത്." വേണുവെന്ന പഴയ കളിക്കൂട്ടുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് നന്ദഗോപൻ പറഞ്ഞു.
അപ്പോൾ നന്ദിനി നിർവൃതിയോടെ ചിരിച്ചു. അവർക്ക് മുന്നിൽ കാലം പുറകോട്ടു മാറി. അവർ പ്രണയിച്ചുകൊണ്ടേയിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ