മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Dr.K.Vinod Kumar)

സമുദ്രനിരപ്പിൽ നിന്ന്നും 15100 അടി ഉയരത്തിലുള്ള സതോപന്ഥ് തടാകം. മഹാഭാരതത്തിലെ അവസാന രംഗഭൂമി. പാണ്ഡവരുടെ സ്വർഗ്ഗാഹണ യാത്രക്കിടയിൽ ഈ തടാകക്കരയിലാണ് പതിനായിരം ആനകളുടെ ശക്തിയുണ്ടായിരുന്ന ഭീമസേനൻ വീണു പോയത്. അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്ത് തടാകത്തിനക്കരെ കാണുന്ന മഞ്ഞുമലയിലെ പടവുകൾ കയറി തന്റെ ശ്വാനനോടൊപ്പം യുധിഷ്ഠിരൻ സ്വർഗത്തിലേക്കു നടന്നുപോയി.

അലൗകികമാണ് തടാകത്തിന്റെ സൗന്ദര്യം. മൂന്ന് വശത്തും അതിരിടുന്ന മഞ്ഞണിഞ്ഞ മഹാമേരുക്കൾ; നീലകണ്ഠപർവ്വതവും പാർവതി പർവ്വതവും ഒരു വശത്ത്, ചൗക്കമ്പ പർവതം തൊട്ടടുത്ത്, കുറച്ചപ്പുറത്തായി സാക്ഷാൽ കുബേരന്റെ അളകാപുരി!!

ഐസ് പോലെ തണുത്ത വെള്ളത്തിന്റെ തെളിമയും പരിശുദ്ധിയും പറഞ്ഞറിയിക്കാനാവില്ല. ഭൂമിക്കടിയിലെ ഉറവകളിൽനിന്നുയർന്നുവരുന്നതായതിനാൽ എല്ലാ കാലവും തടാകം നിറയെ വെള്ളമാണ്. മാലിന്യങ്ങളില്ല.

ഏകാദശിനാളിൽ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഈ തടാകത്തിൽ സ്നാനത്തിനെത്തുമത്രേ!

കഠിനമാണ് തടാകത്തിലേക്കുള്ള യാത്ര. ബദരീനാഥിൽനിന്നും 24 കിലോമീറ്റർ കയറ്റം. നടവഴിയില്ല. താപനില രാത്രി മൈനസ് 4 ഡിഗ്രിയാണ്. ഓക്സിജൻറെ കുറവും ഉച്ചതിരിഞ്ഞാൽ തുടങ്ങുന്ന തണുത്ത കാറ്റും പ്രശ്നങ്ങളാണ്.

പക്ഷെ യാത്രയുടെ അവസാനം ഈ മനോഹരതീരത്തെത്തുമ്പോൾ നമ്മുടെ ക്ഷീണവും ശരീരവേദനയും ല്ലാം പമ്പ കടക്കും. ഭൂമിയിലെ സ്വർഗം ഇതുതന്നെയാണെന്നു തോന്നിപ്പോകും!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ