മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഗംഗയുടെ ഏറ്റവും നിർമ്മലമായ മുഖം കാണാവുന്നത് ഗംഗോത്രിയിലാണ്. ഭഗീരഥന്റെ പ്രാർത്ഥന കേട്ട് സ്വർഗ്ഗ ലോകത്തുനിന്നും പുറപ്പെട്ട ഗംഗ, മഹേശ്വരന്റെ തലയിൽ നിന്നും താഴേക്കു കുതിച്ചു ചാടി, ആഘാതത്തിന്റെ ശക്തിയിൽ ഭൂമിക്കടിയിലേക്ക് താണ്, കുറച്ചകലെ ഗോമുഖിൽ നിന്നു വീണ്ടും മണ്ണിനു പുറത്തേക്കു ഉയർന്നുവന്നു തിരിഞ്ഞൊഴുകിയവളാണെന്നാണു വിശ്വാസം.
ഗംഗോത്രിയിലെ ഗംഗ വെറുമൊരു നദിയല്ല, കോടാനുകോടി മുത്തുമണികൾ ഒന്നിച്ച് ആർത്തലച്ച് കുതിച്ചുപായുന്ന ഒരു ഇരമ്പമാണ്. പ്രഭാതത്തിലെ സൂര്യരശ്മികൾ ആദ്യം പതിക്കുന്ന സൂര്യകുണ്ഡിലെ സ്വർണവർണ്ണമുള്ള പാറകളിലും, ആർത്തു വിളിച്ച് താഴേക്കു ചാടി 700 അടി ഊളിയിട്ടു പൊങ്ങിവരുന്ന ഗൗരീകുണ്ഡിലും മലകൾക്കിടയിലെ നേരിയ വിടവുകളിലും ആ ഇരമ്പം പ്രകമ്പനം കൊള്ളുന്നു. മലമുകളിൽ നിന്നും ധൃതി കൂട്ടി എടുത്തു ചാടിയെത്തുന്ന കുഞ്ഞരുവിക്ക് പോലുമുണ്ട് ആ ഇരമ്പം!
ഇവിടെ ഗംഗ യഥാർത്ഥത്തിലുള്ള പാപനാശിനിയാണ്. നമ്മുടെ മനസ്സിനെ നിർമ്മലമാക്കുന്ന അമ്മ!