മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രമാണ് തുംഗനാഥ്. മഹാഭാരത യുദ്ധം കഴിഞ്ഞ് പശ്ചാത്തപ വിവശരായ പാണ്ഡവർക്ക് നന്തിയുടെ രൂപത്തിൽ പരമശിവൻ ദര്ശനം നൽകിയ പഞ്ചകേദാരങ്ങളിൽ ഒന്ന്. പാണ്ഡവർ നിർമ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് അയ്യായിരം വര്ഷത്തിനുമേൽ പഴക്കമുണ്ടത്രേ!.
അഞ്ഞൂറ് അടി ഉയരത്തിലുള്ള തുംഗനാഥിലേക്കുള്ള യാത്ര രുദ്രപ്രയാഗിലെ ചോപ്ട ഗ്രാമത്തിൽ നിന്ന് തുടങ്ങുന്നു. "മിനി സ്വിറ്റ്സർലൻഡ്" എന്നാണ് ശ്രീമതി ഇന്ദിരാഗാന്ധി ചോപ്റ്റയെ വിളിച്ചത്. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ഭൂവിഭാഗങ്ങളിലൊന്നാണിത്. കരിങ്കല്ലു വിരിച്ച വഴിയിലൂടെ നാലര കിലോമീറ്റര് ആയാസരഹിതമായ കയറ്റം. ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം! മിക്ക നേരവും മഞ്ഞുപുതച്ചിരിപ്പാണ് തുംഗനാഥൻ. ആകാശത്തുനിന്നാരോ ചുരുൾ നിവർത്തി താഴേക്കിട്ട ഒരു ചവിട്ടുപായയിലൂടെ നമ്മൾ മേഘങ്ങൾക്കിടയിലേക്കങ്ങനെ കയറിപ്പോകുന്നതുപോലൊലെ തോന്നും! മലമടക്കിനു മീതെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം കാണാൻ നല്ല ഭംഗിയാണ്. ശരിക്കും കരിങ്കല്ലിലെഴുതിയ കവിത! ഒന്നര കിലോമീറ്റര് കൂടെ കയറിയാൽ ചന്ദ്രശില കൊടുമുടിക്കു മുകളിലെത്താം, മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ ഗാംഭീര്യം മതിവരുവോളും നുകരാം.
ക്ഷേത്രത്തിലേക്കു പോകുന്നവർക്കായി ഉത്തരാഖണ്ഡിന്റെ പ്രത്യേകതയായ "സിംഗോരി" മധുരപലഹാരവും അതിലേറെ മധുരമുള്ള പുഞ്ചിരിയുമായി രണ്ടുപേർ കാത്തുനിൽക്കുന്നുണ്ടാവും! ഒരേപോലുള്ള രണ്ടു വൃദ്ധ സഹോദരികൾ! കോപ്പി-പേസ്റ്റ് പുഞ്ചിരിയാണ് രണ്ടു മുഖത്തും!