മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

രണ്ട് ഗുഹാമുഖങ്ങളുണ്ടായിരുന്നു. ഒന്നിനു മുകളിൽ വിജയികൾ എന്നും മറ്റൊന്നിൽ പരാജിത‍‌‍‍‍ർ എന്നും എഴുതിയിരുന്നു. ഗുഹക്കുള്ളിലേക്കു കയറാൻ ധാരാളം പേർ കാത്തുനില്പുണ്ടായിരുന്നു.

വിജയികൾക്കുള്ള ഗുഹാമുഖത്ത് വലിയ തിരക്കായിരുന്നു. നിയമങ്ങളൊന്നും അവിടെ പാലിക്കപ്പെട്ടില്ല. വരുന്നവർ വരുന്നവ‍‍ർ തള്ളിക്കയറിക്കൊണ്ടിരുന്നു. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചവർ, കഴുത്തിലും കൈകളിലും പരസ്യപ്പലകകൾ തൂക്കിയിട്ടവർ. പരസ്യപ്പലകയിൽ അവരൂടെ ബിരുദങ്ങൾ, അലങ്കരിച്ച സ്ഥാനമാനങ്ങൾ,
സമ്പാദിച്ചു കൂട്ടിയ ധനം എന്നിവ ആലേഖനം ചെയ്തിരുന്നു. അതും പോരാഞ്ഞ് മറ്റുള്ളവർ കേൾക്കാൻ അവർ അവരുടെ കഴിവുകൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗുഹക്കുള്ളിലേക്കുള്ള തള്ളിക്കയറ്റത്തിനിടയിൽ പലരും തെറിച്ചു വീഴുകയോ മറ്റുള്ളവരാൽ വീഴ്ത്തപ്പെടുകയോ ചെയ്തു.

പരാജിതരുടെ ഗുഹാമുഖത്ത് കനത്ത നിശബ്ദത നിഴലിച്ചു നിന്നു. തിരക്കുകൂട്ടാതെ, തലകുനിച്ച് ഓരോരുത്തരായി ഗുഹക്കുള്ളിലേക്ക് കയറിപ്പോയിക്കൊണ്ടിരുന്നു. അവരുടെ മുഖത്ത് കടുത്ത നിരാശയും വിഷാദവും വീണുകിടന്നു.

(Vasudevan Mundayoor)

കുറച്ചു മാറി, ഒരു അരയാൽത്തറയിൽ രണ്ടു ഗുഹാമുഖങ്ങളേയും നോക്കിപുഞ്ചിരിച്ചുകൊണ്ടും ഇടക്കിടെ ധ്യാനത്തിൽ മുഴുകിയും ഗുരു ഇരിക്കുന്നുണ്ടായിരുന്നു. ഗുരുവിനു മുൻപിൽ നിലത്ത് ധ്യാനിച്ചിരിക്കുന്ന കുറച്ചു ശിഷ്യന്മാരും. ഞാൻ ഗുരുവിൻെറ അടുത്തേക്ക് നടന്നു. അരയാൽ മരത്തിൻെറ തണലിൽ കുളി‍ർമ്മയും ശാന്തതയും തളംകെട്ടിനിന്നു. ഞാൻ നിലത്തിരുന്ന് ഗുരുവിനോട് ചോദിച്ചു
"ഈ രണ്ടു ഗുഹകളിലേക്ക് കയറിപ്പോകുന്ന മനുഷ്യർ എങ്ങോട്ടാണ് പോകുന്നത്?"
ചോദ്യം കേട്ട് ഗുരു പുഞ്ചിരിച്ചു. പിന്നെ ധ്യാനത്തിൽ ലയിച്ചുകൊണ്ട് എല്ലാം കാണുന്നപോലെ ഗുരു പറഞ്ഞു. "ഇവ‍ർ പോകുന്ന രണ്ടു വഴികൾ ഗുഹക്കുള്ളിൽ വെച്ച് ഒന്നായിത്തീരുന്നു. ആ വഴി അവസാനിക്കുന്നത് ഒരു വലിയ ഗ‍ർത്തനു മുന്നിലാണ്. ആദിയും അന്തവുമില്ലാത്ത അഗാധമായ ഗർത്തം. അതിലേക്ക് അവർ ചാടുകയോ പിന്നിൽ വരുന്നവരാൽ തള്ളിയിടപ്പെടുകയോ ചെയ്യും."

"അപ്പോൾ ഇവിടെ ഇരിക്കുന്നവരോ?"
എൻെറ ചോദ്യം കേട്ട് ഗുരു വീണ്ടും പു‍ഞ്ചിരിച്ചു.
സമയമാകുമ്പോൾ തിരക്ക് ഒഴിയുകയോ, അവർ ക്ഷണിക്കപ്പെടുകയോ ചെയ്യും. ഏതെങ്കിലും ഒരു വഴിയിലൂടെ എല്ലാവരും പോയേ മതിയാവൂ. തിരഞ്ഞെടുക്കൽ ആപേക്ഷികം മാത്രമാണ്. ഗുരു വീണ്ടും കണ്ണുകളടച്ച് ധ്യാനത്തിൽ മുഴുകി. ഞാനും പതിയെ കണ്ണുകളടച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ