മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

നാലു വർഷങ്ങൾക്ക്‌ ശേഷം ആവണിയുടെ മെസ്സേജ് വീണ്ടും വന്നു. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചു പോയവളാണ് ഇനിയിപ്പോ എന്തിനാണാവോ, അവൻ്റെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റമായി.

അവൾ ആയിരുന്നു എന്നും അനിരുദ്ധന് സാന്ത്വനവും പ്രത്യാശയും നല്‍കിയിരുന്നത്. അകലെ ഉള്ള ഈ നഗരത്തില്‍ വന്നു ജീവിക്കാനും ജോലി ചെയ്യുവാനും ശക്തി തന്നത് അവർ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ആയിരുന്നു.

നഷ്ടപ്രണയത്തിൻ്റെ വേദനകൾ മറക്കാനായി അവൻ ആവോളം ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അത് വേദനിപ്പിക്കാനായി ഓടി വരാറുണ്ട്.

ഇന്നും ഓർമ്മകളിലും സ്വപ്നങ്ങളിലും എല്ലാം അവളുടെ മുഖം മാത്രമാണ് എന്ന് വേദനയോടെ അവൻ ഓർത്തു. ഈ ഓർമ്മകളാണ് അവളോട് ഉള്ള പ്രണയം എത്ര തീവ്രമായിരുന്നു എന്ന് മനസിലാക്കി തരുന്നത്.
അവന്റെ പ്രാണന്റെ തുടിപ്പ് പോലും അവൾക്കായി മാത്രം ആണ്.

കോളേജിൽ വച്ച് അവൾ മുൻകൈയെടുത്താണ് അവനെ പ്രണയിച്ചു തുടങ്ങിയത്. പല വിഷമ ഘട്ടങ്ങളിലും അവൾ പകർന്ന സ്നേഹവും കരുതലും അവൻ്റെ കോളേജ് ജീവിതത്തിലും തുടർ വേളകളിലുംപിടിച്ച് നിൽക്കുവാൻ തുണച്ചു.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പാവപെട്ടവനായ അവനെ ഒഴിവാക്കി വലിയചുറ്റുപാടുള്ള ഒരു വീട്ടിൽ നിന്നും വന്ന ആലോചനയ്ക്ക് അവൾ സമ്മതം മൂളിയപ്പോൾ നെഞ്ചു പൊട്ടുന്ന വിഷമം തോന്നിയെങ്കിലും ഇന്നും അവൻ്റെ മനസിൽ അവൾ മാത്രമാണ്.

അവളോടുള്ള പ്രണയം അവനൊരിക്കലും അന്യമായിരുന്നില്ല. അവൻ്റെ മജ്ജയിൽ, മാംസത്തിൽ, ജീവന്റെ ഓരോ അണുവിലും അഗാധമായ പ്രണയമുണ്ട്. അവന്റെ പ്രണയങ്ങൾ കടന്നു വന്ന ഓരോ വഴികളിലും നോവിന്റെ ജലനാരുകൾ പൊടിഞ്ഞു കിടപ്പുണ്ട്. ഒന്നെന്നു നിനച്ച നേരങ്ങളിൽ ഒക്കെ ആ പ്രണയങ്ങൾ ആ നിമിഷങ്ങളുടെ സൗന്ദര്യം കനിവ് കാണിച്ചല്ലോ എന്നോർക്കുമ്പോൾ ഓർമ്മകളുടെ ഓളങ്ങളിൽ ഒരു ചെറു പുഞ്ചിരി വിടരാറുണ്ട്.

വർഷങ്ങളുടെ തപസ്യയാൽ പതുക്കെ പതുക്കെ അവൻ ദുഖ: ക്കയത്തിൽ നിന്നും മോചനം നേടി തുടങ്ങി.അമ്മയുടെ ആഗ്രഹം പോലെ ഒരു സാധുപെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കൂട്ടണം.

പക്ഷേ..
ഇന്നീ മെസേജ്, ആഹ്ളാദവും അതിനേക്കാളേറെ ആശങ്കയും തോന്നി അവന്. ആകാംക്ഷയോടെ, ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ അവൻ മെസ്സേജ് തുറന്നു.
"അനിരുദ്ധ് നീ എൻ്റെ യൂട്യൂബ് ചാനൽ സസ്ക്രൈബ് ചെയ്ത് ലൈക്കും തരണം കേട്ടോ . "

അവളോടുള്ള ഒടുങ്ങാത്ത സ്നേഹത്തെ കരുതി അവൻസസ്ക്രൈബ് ചെയ്തു, ലൈക്ക് കൊടുത്തു .
അല്ലാതെ എന്ത് ചെയ്യാൻ!

എന്നാലും വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു പഹയത്തി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ