മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ജയേട്ടനും കുട്ടികളും യാത്രയായപ്പോൾ, കാലത്തെ തിരക്ക് തെല്ലൊന്ന് ഒതുക്കിയവൾ മൊബൈൽ എടുത്തു നോക്കി. കൂട്ടുകാരുടേയും കുടുംബക്കാരുടേയും മെസേജുകൾ ധാരാളം വന്നുകിടപ്പുണ്ട്. പക്ഷേ

അവൾ കാത്തിരുന്ന അയാളുടെ മെസ്സേജുകൾ മാത്രമല്ല. ഫോണെടുത്താൽ ഇന്ദുകല എന്നും ആദ്യം നോക്കുന്നത് അയാളുടെ മെസ്സേജുകൾ ആണ്.

"ചായ കുടിച്ചോ ?"
''കഴിച്ചോ "
"എന്താ സ്പെഷ്യൽ ?"
"കുളിച്ചോ ?"
എന്നു തുടങ്ങി ഡ്രസിൻ്റെ കളർ വരെ തിരക്കും.ദിവസവും പതിവുള്ളതാണെങ്കിലും ഒരിക്കലും അവൾക്ക് മുഷിവ് തോന്നീട്ടില്ല.

അയാളുടെ ആശംസകൾക്കായി അവൾ മൊബൈലിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേനേരമായി. ഇന്ന് എന്തോ മനസിനൊരു വല്ലാത്ത നൊമ്പരം തോന്നുന്നു. അയാളുടെ മെസ്സേജ് ഇതുവരെ വന്നില്ല.
ഓൺലൈനിൽ വന്നിട്ടുപോലുമില്ല. അയാൾ സാധാരണ ആറു മണിക്ക് ഓൺലൈനിൽ വരുന്നതാ. വന്നാൽ സുപ്രഭാതമടക്കം അഞ്ചാറ് മെസേജുകൾ കാണും. എല്ലാം കുളിർമഴ പോലെ മനസിനെ തണുവണിയിക്കുന്നത്.

വാട്സ്ആപ്പിലെ അയാളുടെ മെസേജുകൾ ഒരിക്കൽ കൂടി അവൾ എടുത്തു നോക്കി.

"എനിക്കൊരു നല്ല ഫ്രണ്ടിനെ വേണം. എല്ലാക്കാര്യങ്ങളും തുറന്നു പറയാൻ പറ്റിയ നല്ലൊരു ഫ്രണ്ട്. "

"അതിനെന്താ ഞാൻ അങ്ങനെ തന്നെയാണല്ലോ." ഒരു സ്മൈലിയോടൊപ്പം അവൾ മറുപടിയിട്ടു.

പിന്നെന്നും പല പല ചോദ്യങ്ങളുമായി അയാൾ അവളുടെ സമയം അപഹരിച്ചു. ചില നേരങ്ങളിൽ അയാളുടെ സന്ദേശങ്ങൾ മനസിനെ തരളിതമാക്കാറുണ്ട്. പലപ്പോഴും സൗഹൃദത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് അയാളിൽ ഒരു കഴുകൻ ചിറകടിച്ചുയരുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ അയാൾ വിടാൻ ഭാവമില്ലാതെ അവളുടെ വിലപ്പെട്ട സമയവും സ്വൈര്യതയും കവരാൻ തുടങ്ങിയപ്പോൾ പ്രതികരിക്കാതെ തരമില്ലാതായി.

''മോളൂ എനിക്കൊരു സൂപ്പർ സെൽഫി തരാമോ ?"
ഇന്നലെ അയാൾ ചോദിച്ചപ്പോൾ 'തരില്ല 'ന്ന് അവൾ കട്ടായംപറഞ്ഞു.

"നാം തമ്മിൽ പിന്നെന്ത് സൗഹൃദമാണ് ?" അയാൾ സ്വന്തം ഒരു ഫോട്ടോ ഇട്ട് കൊണ്ട് ചോദിച്ചു .

"ഞാൻ നിങ്ങളോട് ഫോട്ടോ ചോദിച്ചില്ലല്ലോ. പിന്നെന്തിന് ഈ ചിത്രം ?" അവൾ ചോദിച്ചു .

"ഞാൻ എൻ്റെ ഇഷ്ടം പ്രകടിപ്പിക്കുന്നത് ഇങ്ങനാണ്."

അയാൾ പറഞ്ഞതു കേട്ട ഇന്ദുവിന് ദേഷ്യമടക്കാനായില്ല. ഒരു ബ്ലോക്കുകൊണ്ട് തീരുന്ന പ്രശ്നമേ ഉള്ളൂ എങ്കിലും ആത്മസംയമനത്തോടെ അവൾ ചോദിച്ചു .

"സൗഹൃദം നഷ്ടപ്പെടുത്തരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ചോദിക്കട്ടെ.നിങ്ങളുടെ ഭാര്യയോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അവൾ എന്തു മറുപടി നൽകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? "

അതിന് അയാൾ ഒന്നും പറഞ്ഞില്ല.
"എനിക്ക് ഒരു മറുപടി തരണം."
ഇന്ദുകലയുടെ ആ മെസ്സേജും അയാൾ കണ്ടു .

അതിനും മറുപടിയില്ല. തൻ്റെ തുറന്ന സൗഹൃദം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം കുറേ നാളായി അവളുടെ മനസ്സിൽ തോന്നിയിരുന്നു .

"നാം എന്തെങ്കിലും ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കണം.സ്വന്തം ഭാഗത്തു നിന്നും മറ്റുള്ളവരുടെ ഭാഗത്തുനിന്നും.നമ്മുടെ പ്രവൃത്തി കഴിയുന്നതും ആരെയും വേദനിപ്പിക്കരുത്. നല്ലൊരു സൗഹൃദം ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ട്. അല്ലെങ്കിൽ ഒരു കൂപ്പു കൈ ചിത്രത്തോടെ അവൾ നിറുത്തി. കൂടെ ഒരു ഗുഡ് നൈറ്റ് ചിത്രവും ഇട്ടു.

അവസാനമായി അയാൾക്ക് ഒരു മെസേജു കൂടി കൊടുക്കണമെന്ന് അവൾക്കു തോന്നി. വഴിതെറ്റുന്ന സൗഹൃദങ്ങൾ അനവധിയാണ്. പക്ഷേ തന്നെ അതിന് കിട്ടൂല എന്ന് അയാളെ അറിയിക്കാനായ്
അവൾ മൊബൈലിൽ ടൈപ്പു ചെയ്തു.

"നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്ന ഏതൊരാളും എന്നും എൻ്റെ ഫ്രണ്ടായ് കൂടെയുണ്ടാവും."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ