മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Abbas Edamaruku)

ജില്ലാതലത്തിലെ മികച്ച യുവകർഷകനെ ആദരിക്കുന്ന വേദിയിലിരിക്കവേ... തന്റെ പേരെഴുതിയ ഫ്ളക്സ്ബോർഡ് കണ്മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ... അബ്‌ദുവിന്റെ മനസ്സിൽ ഒരു കുളിരനുഭവപ്പെട്ടു. സുഖമുള്ള കുളിര്. ആ സമയം അവന്റെ മനസ്സിൽ തന്റെ ഗ്രാമവും, വീ ടും, തൊടിയും, പാടവുമെല്ലാം ഒരുനിമിഷം മിന്നിമറഞ്ഞു.

തന്റെ വീടും ,കൃഷിയിടവും ,ജിവീതവുമെല്ലാമായി ബന്ധപ്പെട്ടുള്ള, തന്നെ ഈ അവാർഡിനർഹനാക്കിയ, തന്റെ എല്ലാമെല്ലാമായ വല്യപിതാവിന്റെ രൂപം അവന്റെ മനസ്സിലും മുഖത്തും സന്തോഷം വിടർത്തി. അവൻ ഒരുനിമിഷം മനസ്സിൽ ചിന്തിച്ചു. വല്ല്യാപ്പ ഇപ്പോൾ എവിടെയാവും? എന്തെടുക്കുകയായിരിക്കും?

പാടത്തോ, അതോ പറമ്പിലോ, അതോ വീടിനും ടൗണിനും ഇടയിലുള്ള ചെമ്മൺപാത താണ്ടി പീടികയിലേയ്ക്ക് നടക്കുകയോ ആയിരിക്കുമോ? ഇല്ല വല്ല്യാപ്പ ഇപ്പോൾ കൃഷിയിടത്തിലാവും ഉള്ളത് .

പകൽമുഴുവനും ആ കൃഷിയിടത്തിലാണ് വല്ല്യാപ്പ തന്റെ സമയം ചിലവിടുന്നത്. അവിടെ ചെടികളോടും, മരങ്ങളോടും, തന്റെ കൃഷിവിളകളോടുമെല്ലാം കുശലം പറഞ്ഞുകൊണ്ട്, അവയെ പരിപാലിച്ചുകൊണ്ട് തന്റെ വടിയും കുത്തി അങ്ങനെ നടക്കും വല്ല്യാപ്പ. ഒരിക്കൽ വല്ല്യാപ്പ അബ്‌ദുവിനോട് ചോദിച്ചു .

"എന്റെ ഈ കൃഷിയിടം, ഞാൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ഈ മണ്ണ്... ഇതെല്ലാം കാത്തുസൂക്ഷിക്കാൻ എന്റെ പിന്മുറക്കാരനായി നീ ഉണ്ടാകുമോ?"

അന്ന് മറുപടിയൊന്നും പറയാതെ ചിന്തയിലാണ്ട്‌ അബ്‌ദു നിന്നപ്പോൾ, കൃഷിയേയും, മണ്ണിനേയുമെല്ലാം പുച്ഛിച്ചുകൊണ്ട് ബിസ്സിനസെന്നും പറഞ്ഞുകൊണ്ട് മദ്യത്തിലും, ചീട്ടുകളിയിലുമെല്ലാം മുഴുകി നടക്കുന്ന തന്റെ മകനെ മനസ്സിലോർത്തുകൊണ്ടെന്നവണ്ണം വല്ല്യാപ്പ പറഞ്ഞു .

"നിന്റെ ബാപ്പയെ നോക്കിയിട്ട് കാര്യമില്ല. അവനെന്നും കൃഷിയോട് പുച്ഛമാണ് .
 
"ഞാനുണ്ടാവും വല്ല്യാപ്പയുടെ പിന്മുറക്കാരനായി." അന്ന് വല്ല്യാപ്പയെ സമാധാനിപ്പിക്കാനെന്നവണ്ണം അവൻ മറുപടി നൽകി.

അതേ, വല്യാപ്പ ഇപ്പോൾ കൃഷിയിടത്തിലെ വിളകൾക്കിടയിൽ മുളച്ചുപൊന്തിയ കളകളെ പിഴുതുനീക്കുകയാവും. കുലച്ചവാഴകൾക്ക് താങ്ങു കെട്ടുകയാവും. പാടത്തു വെള്ളം നോക്കുകയാവും .

ഉച്ചയാകുമ്പോൾ ജോലികൾ നിറുത്തിവെച്ചുകൊണ്ട് കുളികഴിഞ്ഞു പതിയേ ചെമ്മണ്പാതതാണ്ടി ടൗണിലേയ്ക്ക് നടക്കും. എന്നിട്ട് പ്രിയസുഹൃത്തിന്റെ കടത്തിണ്ണയിലിരുന്നുകൊണ്ട് കുശലംചോദിക്കും. രാഘവേട്ടനുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ മലയോരത്ത് കുടിയേറിപ്പാർത്ത കാലംമുതൽ തുടങ്ങിയ ബന്ധം. 

ഇരുവരും ഒരേമനസ്സും, ചിന്താഗതിയുമുള്ളവർ. കൃഷിയെ സ്നേഹിക്കുന്നവർ. പ്രായമായതോടെ മക്കളുടെ നിർബന്ധംമൂലം കൃഷിയിൽനിന്നും വിട്ടുകൊണ്ട് മകന്റൊപ്പം കടയിൽ സമയം ചിലവഴിക്കുകയാണ് രാഘവേട്ടൻ. ഇരുവരുംകൂടി വർത്തമാനം പറഞ്ഞും, പത്രം വായിച്ചുമെല്ലാം പീടികത്തിണ്ണയിലങ്ങനെ ഏറെനേരമിരിക്കും.

ചിലപ്പോഴെല്ലാം അവരുടെ സംസാരം പഴയകാല ഓർമ്മകളിലേയ്ക്കും, ആ വസന്തത്തിലേയ്ക്കും, നഷ്ടസ്വപ്നങ്ങളിലേയ്ക്കുമെല്ലാം ഊളിയിട്ടുപോകും. ആ സമയം ഒരു നെടുവീർപ്പോടെ വല്ല്യാപ്പ പ്രിയസുഹൃത്തിനോട് പറയും.

"എല്ലാം മടുത്തെടോ ...എത്രയുംവേഗം ഇവിടുത്തെ ജീവിതമൊന്നു തീർന്നുകിട്ടിയമതിയെന്നേ ഉള്ളൂ ...!"

"എത്രയൊക്കെ ആഗ്രഹിച്ചാലും സമയമാകാതെ പോകാൻ പറ്റുമോ... ഇനിയും ജീവിതം ബാക്കിയുണ്ടെങ്കിലോ... അതുകൂടി ജീവിച്ചുതീർക്കാതെ പറ്റുമോ?" രാഘവേട്ടൻ ചോദിക്കും.

"എന്തിനാടോ ഇങ്ങനൊരു ജീവിതം? ഒരു മകനുള്ളത് ഏതുരീതിയിലാണ് നടക്കുന്നതെന്നോർക്കുമ്പോൾ തലതല്ലി മരിക്കാൻ തോന്നുന്നു. എനിക്കുള്ളതത്രയും ഉണ്ടാക്കാൻവേണ്ടി പട്ടിണികിടന്നതും... കഷ്ടപ്പെട്ടതുമെല്ലാം അവനുവേണ്ടിക്കൂടിയായിരുന്നല്ലോ എന്നോർക്കുമ്പോൾ... അവൻ എന്നെ നോക്കുമെന്നു പ്രതീക്ഷിച്ചിട്ടല്ല... എന്റെ കണ്ണടയുന്നതിനുമുമ്പേ അവനൊന്നു നന്നയിക്കണ്ടാൽ മതിയായിരുന്നു. അവന്റെ ഭാര്യയുടേയും മക്കളുടേയും കണ്ണുനീരുകണ്ടു മടുത്തെടോ."

"താൻ സമധാനിക്കെടോ. എല്ലാം ശരിയാകും. അല്ലെങ്കിൽത്തന്നെ താനിത്ര സങ്കടപ്പെടാനെന്തിരിക്കുന്നു ... മകൻ നന്നായില്ലെങ്കിലെന്താ... തന്റെ പാത പിന്തുടരാൻ ഒരു കൊച്ചുമകനില്ലേ? അവൻ നോക്കിക്കോളും ഇതെല്ലാം."

"അതേ, അതാണ് ഇപ്പോഴത്തെ എന്റെ ഏക സമാധാനം. എന്റെ സ്വത്തും, പാരമ്പര്യവുമെല്ലാം കാത്തുസംരക്ഷിക്കാൻ അവനെങ്കിലുമുണ്ടല്ലോ എന്ന തോന്നൽ. ഇതൊന്നും കാണാൻ നിൽക്കാതെ അവൾ നേരത്തേപോയി... ഭാഗ്യവതി. "പറഞ്ഞുനിറുത്തുമ്പോൾ മിക്കവാറും വല്യാപ്പയുടെ മിഴികൾ ഈറനണിഞ്ഞിട്ടുണ്ടാവും.

ഒടുവിൽ... പള്ളിയിൽനിന്നും ബാങ്കുവിളിക്കുന്നതോടെ... വർത്തമാനം അവസാനിപ്പിച്ചുകൊണ്ട്... രാഘവേട്ടനോട് യാത്രപറഞ്ഞു വല്ല്യാപ്പ പള്ളിയിലേയ്ക്ക് നടക്കും.

നമസ്കാരം കഴിഞ്ഞു മടങ്ങുംനേരം തന്റെ പ്രിയതമയുടെ കബറിടത്തിനരികിലെത്തി... ഒരു ഫാത്തിഹയെങ്കിലും ഓതി പ്രാർത്ഥിച്ചിട്ടേ വല്ല്യാപ്പ മടങ്ങാറുള്ളൂ. ഇത് തുടങ്ങിയിട്ട് പ്രിയതമയുടെ വിയോഗം കഴിഞ്ഞിട്ടുള്ള അത്രയും വർഷം പിന്നിടുന്നു.

വിവാഹം കഴിച്ചതിന്റെ പത്താംവർഷം തന്നെ വിട്ടുപിരിഞ്ഞുപോയ പ്രിയതമയെ മറന്നുകൊണ്ട് വീട്ടുകാരുടേയും, നാട്ടുകാരുടേയുമൊന്നും നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കാൻ വല്ല്യാപ്പ തയ്യാറായില്ല.

പകരം...മക്കളെ നന്നായി വളർത്തുകയും, വിവാഹം കഴിപ്പിച്ചയക്കുകയും, തന്റെ കൃഷിയിടത്തിൽ പൊന്നുവിളയിക്കുകയും ചെയ്തു. പ്രിയതമയുടെ വിയോഗത്തെ തന്റെ ഒറ്റയാൻ ജീവിതംകൊണ്ട് നേരിടുകയാണ് വല്യാപ്പ ചെയ്തത്. 

മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രിയതമയുടെ ഓർമ്മയിൽ കഴിയുന്ന, അവളുടെ കബറിടത്തിലെത്തി നിത്യവും പ്രാർത്ഥിക്കുന്ന, അവൾക്കുവേണ്ടി പുണ്യപ്രവൃത്തികൾ ചെയ്യുന്ന വല്ല്യാപ്പയുടെ മാഹാത്മ്യത്തെപ്പറ്റി നാട്ടുകാരും, പള്ളിയിലെ മുസ്ല്യാരുമെല്ലാം പുകഴ്ത്തിപ്പറയുന്നത്‌ അബ്ദു പലപ്പോഴും കേട്ടിട്ടുണ്ട്.

"ഇന്നത്തെക്കാലത്ത് ഇതുപോലെ ചെയ്യുന്ന എത്രപേരുണ്ട്... എത്രയോപേർ ഈ പള്ളിയിൽ കബറടക്കപ്പെട്ടിരിക്കുന്നു... അവരുടെയെല്ലാം ബന്ധുക്കളിൽ എത്രപേർ ഇങ്ങനെ പ്രാർത്ഥിക്കാനെത്തുന്നുണ്ട്?"

അവർക്കെല്ലാംകൂടിയുള്ള വല്ല്യാപ്പയുടെ മറുപടി ഇതാണ് .

"കാലമെത്ര കഴിഞ്ഞാലും എന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നത് അവളുടെ ഓർമ്മകളാണ്. അതെന്നും ഞാൻ പുതുക്കിവെക്കുന്നു. "ഇതാണ് വല്ല്യാപ്പയുടെ ഭാഷ്യം .

പലപ്പോഴും രാത്രി നമസ്‌കാരവും കൂടി കഴിഞ്ഞാവും വല്ല്യാപ്പ വീട്ടിലേക്ക് മടങ്ങുന്നത്. വരുന്നവഴി തന്റെ സുഹൃത്തുക്കളോടും, നാട്ടുകാരോടുമെല്ലാം കുശലം പറയുകയും... ക്ഷേമം അന്വേഷിക്കുകയുമൊക്കെ ചെയ്യും.

വീട്ടിലെത്തുന്ന സമയം, മദ്യപിച്ചെത്തിയ ബാപ്പ അബ്‌ദുവിനോടും, സഹോദരിയോടും ,ഉമ്മയോടുമെല്ലാം ദേഷ്യപ്പെടുകയാവും. ഇതെല്ലാം കണ്ടുകൊണ്ട് നിശബ്ദനായി കണ്ണുനീരൊഴുക്കി വല്ല്യാപ്പ പൂമുഖത്തെ കസേരയിലിരിക്കും. 

ഒടുവിൽ ഏതാനും സമയം കഴിയുമ്പോൾ അബ്‌ദുവിന്റെ മുറിയിലേയ്ക്ക് കടന്നുചെന്നുകൊണ്ട് വല്ല്യാപ്പ അവനെ ആശ്വസിപ്പിക്കും.

"നീ ഇതൊന്നും കേട്ട് സങ്കടപ്പെടണ്ട... നിനക്ക് ഞാനുണ്ട്. നീ നന്നായി പഠിക്കണം. പഠിച്ചുവലിയ ആളാകണം. ഇനി നീ വേണം ഉമ്മയേയും, സഹോദരിയേയും നോക്കാൻ. അതോടൊപ്പം തന്നെ നമ്മുടെ സ്വത്തും കൃഷിയിടവുമെല്ലാം കാത്തുസംരക്ഷിക്കണം. കൃഷി ഒരിക്കലും മോശം തൊഴിലല്ല... പണികളിൽ ഏറ്റവും നല്ലപണി കൃഷിപ്പണിയാണ്. ഐഷ്വര്യമുള്ള പണി. ഞാനീ കാണുന്നതെല്ലാം ഉണ്ടാക്കിയത് കൃഷി ചെയ്താണ്. പക്ഷേ, നിന്റെ ബാപ്പ അതുമനസ്സിലാക്കാതെപോയി. അതാണ് എന്റെ സങ്കടം. നീ ഇത് മനസ്സിലാക്കുമെന്നു എനിക്കുറപ്പുണ്ട്."

പുലർച്ചെ, മികച്ചയുവകർഷകനുള്ള അവാർഡ് ഏറ്റുവാങ്ങാനായി പുറപ്പെടാൻനേരം... വല്യാപ്പ അബ്‌ദുവിനെ അരികിലേയ്ക്കുവിളിച്ചു ... വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു.

"അത്രദൂരം വണ്ടിയിൽ യാത്രചെയ്യാൻ എനിയ്ക്കുവയ്യ. രാവിലേമുതൽ നെഞ്ചിനുള്ളിലൊരു വേദന... ഗ്യാസിന്റെയാവും. ഇല്ലെങ്കിൽ ഞാനുംകൂടി നിന്റൊപ്പം വന്നേനേ. എനിക്കു സന്തോഷമായി... എനിക്കൊരു പിൻഗാമി ഉണ്ടായല്ലോ! എന്റെ മണ്ണും... കൃഷിയിടവുമെല്ലാം കാത്തുസംരക്ഷിക്കാൻ ഒരു യുവകർഷകൻ. നിന്റെ ബാപ്പയിൽനിന്ന് എനിക്കു കിട്ടാതെപോയത് നീയായിട്ടു തിരിച്ചുതന്നു. ഇനിയെനിക്ക് സന്തോഷത്തോടെ മരിക്കാം." അതുപറയുമ്പോൾ വല്ല്യാപ്പയുടെ ശബ്ദം സന്തോഷത്താൽ വിറകൊണ്ടു .

അനുമോദനത്തിനും... അവാർഡുദാനത്തിനുമായി തന്റെ പേര് മൈക്കിലൂടെ ഉയർന്നുകേട്ടതും... ഓർമ്മയിൽനിന്നു മുക്തനായിക്കൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റു സ്റ്റേജിനുനേർക്ക് നടന്നു അബ്ദു .

അവാർഡും വാങ്ങി വല്ല്യാപ്പയെക്കാണാനുള്ള ആവേശത്തോടെ ... വീട്ടിലേയ്ക്കുള്ള ചെമ്മൺപാതയിലൂടെ ... അബ്ദു ബൈക്ക് പായിച്ചു .വീട്ടിലേയ്ക്കുള്ള ഇടവഴി തിരിയുന്നിടത്തെത്തിയതും പതിവില്ലാത്തവിധം അയൽക്കാരിൽ ചിലർ തന്റെ വീട് ലക്ഷ്യമാക്കി അതിവേഗം പോകുന്നത് അവൻകണ്ടു .

 "ഹാർട്ടറ്റാക്ക് ആവും..." അവരിൽ ഒരാൾ പറഞ്ഞു .

"അതെ ,ഇന്ന് ഉച്ചയ്‌ക്കുകൂടി കണ്ടതാണ്." മറ്റൊരാൾ പറഞ്ഞു .

 "മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ ...മരണം എപ്പോഴാണ് കടന്നുവരുന്നതെന്ന് ആർക്കും അറിയാനാവില്ല." മറ്റൊരുവന്റെ സംസാരം .

അബ്‌ദുവിന്റെ മനസ്സ് ഭയംകൊണ്ടു വിറച്ചു. തന്റെ വീട്ടിൽ എന്താണ് സംഭവിച്ചത്... ആരാണ് മരിച്ചത് .?അവൻ അതിവേഗം വീട്ടിലേയ്ക്ക് ബൈക്ക് പായിച്ചു. വീട്ടുമുറ്റത്തു വല്ല്യാപ്പയുടെ പ്രിയസുഹൃത്ത് രാഘവേട്ടൻ നിൽക്കുന്നത് കണ്ടതും അബ്‌ദുവിന്റെ ഭീതി വർധിച്ചു. 

ഈ സമയം അബ്‌ദുവിന്റെ അരികിലേയ്ക്ക് ഓടിയെത്തിക്കൊണ്ട് അവന്റെ ബാപ്പ പറഞ്ഞു. "അബ്‌ദു ...നിന്റെ വല്ല്യാപ്പ പോയെടാ .നീ അവാർഡുംവാങ്ങി വരുന്നതുകാണാനുള്ള ഭാഗ്യം നിന്റെ വല്യപ്പയ്ക്ക് ഇല്ലാതെപോയി."

ബാപ്പയുടെ വാക്കുകൾകേട്ട് അബ്‌ദുവിന്റെ ഹൃദയം ഒരുനിമിഷം സ്തംഭിച്ചുപോയി. അവന്റെ കൈയിൽനിന്ന് അവാർഡുഫലകവും പൊന്നാടയും ഊർന്നുവീണു.

"എന്റെ പ്രിയപ്പെട്ട വല്ല്യാപ്പാ... അങ്ങയുടെ ആഗ്രഹംപോലെ മികച്ച യുവകർഷകനുള്ള അവാർഡുംവാങ്ങി ...ഈ കൊച്ചുമകൻ വരുന്നതുപോലും കാത്തുനിൽക്കാതെ എന്നെ തനിച്ചാക്കിപ്പോയല്ലോ... ഇനി ആരുണ്ട് എനിക്ക് കൂട്ടുകൂടാൻ?" അവൻ വല്യാപ്പയെ കെട്ടിപ്പുണർന്നുകൊണ്ട് അലമുറയിട്ടുകരഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ