മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

"ചിദമ്പ ഇളയവൾ, ശിവന്റെ ശിരസ് പിടിച്ച് ഊഞ്ഞാലാടി. ചിദമ്പ മൂത്തവൾ കണ്ഠത്തിലൂടെ കൈകളിട്ട് ഇക്കിളിയാക്കി. ദണ്ഡൻ ത്രിശൂലത്തിൽ കിടന്ന തുടിയെടുത്തു അപസ്വരം മീട്ടി. കണ്ണടച്ചു ഹിമാലയത്തിലിരുന്ന ദേവന് പൊറുതി മുട്ടി. തിരുനയനങ്ങൾ തുറന്ന് തന്റെ സൃഷ്ടികളായ മക്കളെ നോക്കി. അവർ പേടിച്ചരണ്ട്.......... ചോദിച്ചു......"

കൊടുക്കാനിനി എന്തുണ്ട്.......... അച്ഛാ..?
ഒന്നും ഉരിയാടാതെ സംഹാരമൂർത്തിയായ ദേവൻ സൃഷ്ടിയുടെ അടയാളമായ " മൂന്ന് കോട്ടല വിത്തു മക്കൾക്ക് കൊടുത്തു. വിത്തു കിട്ടിയ മക്കൾ ആർത്തു വിളിച്ചു അപ്പോഴും അവർക്കൊരു സന്ദേഹം.
"വിത്ത് വിതച്ചിട്ടും മുളച്ചില്ലെങ്കിലോ?"
ശങ്ക തീർക്കാൻ മക്കൾ ശങ്കരന്റെ മെയ്യിൽ തന്നെ വിത്തെറിഞ്ഞു. നീലകണ്ഠന്റെ നീലമേനി നിറയെ "തൃക്കുരുപ്പ് വന്നു പന്തീരായിരം വസൂരി മാലയും" കുമിളിച്ചു വന്നു. ശേഷം കണ്ഠം പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചു.

പുലർകാല സ്വപ്നം കണ്ടുണർന്ന ആതിര അമ്മയ്ക്കരികിൽ കൂർക്കം വലിച്ചുറങ്ങുന്ന യഹാദിയാണ് കൊമ്പൻ മീശക്കാരനെ കണ്ടു. രാവിലെ സൂര്യനുദിച്ചു മുറിയിലേക്ക് വെളിച്ചമെത്തിയിട്ടും അയാൾ ചരിഞ്ഞ് കിടന്ന് കണ്ഠമുരസി കൂർക്കം വലി തുടർന്ന്.
ആരാമ്മേ അത്? അവൾ പേടിയോടെ ചോദിച്ചു. 

താൻ വരുത്തിയ വിന തീർക്കാൻ ആരോടിയെത്തിമെന്നോർത്ത്. മനസും തനുവും തളരവേ അകത്തു നിന്നരിവൻ ആ വിളി കേട്ട്. നീലകണ്ഠന്റെ കണ്ടത്തിൽ വന്ന വഴി മുട്ടി കുതറിയോടിയ വീരൻ... അവസാനം കർണ്ണത്തിലൂടെ പുറത്തു ചാടി. ഭീകരൻ അവൻ ശിവ സന്നിധിയിൽ ഉറഞ്ഞാടി. ആയിരം സൂര്യനു സമമായ മുഖം. പന്തങ്ങൾകൊണ്ട് കൈകൾ. മെയ്യിൽ അഗ്നി. തലയിൽ ആളി കത്തുന്ന അഗ്നികുണ്ഡം. ശൂലവും പിന്നെ മണിയൊച്ചയും. തന്നുടലിൽ പിറന്ന മകനെ നോക്കി...... പരമേശ്വരൻ പറഞ്ഞു.

"ഈരേഴുലകിനും സംഹാരമൂർത്തിയാണിവൻ മഹാവ്യാധിക്ക് ഗമനമായി വന്ന കണ്ഠാകർണ്ണാ.... നീ വ്യാധി മാറ്റുവിൻ! നിന്റെ പിതാവിന്റെ.... പിന്നെ ഭൂലോകത്തേക്ക് ഉടനിറങ്ങുക... മഹാവ്യാധികൾക്ക് ഗമനമാകുക"

ഷുഗർ 130, പ്രെഷർ 190 ആൽബിമിൻ കൂടുതലാണ്. ചെറിയ സൈക്കിക് ഡിസോഡറാണ്. സഹകരണ ആശുപത്രിയാണെങ്കിലും നവീന ഉപകരണങ്ങളെല്ലാം പ്രയോഗിക്കുകയും നാടാകെ വിളംബരം ചെയുകയും വേണം. വയറുവേദനയ്ക്ക് എന്തിന് സി.ടി. സ്കാനിംഗ് എന്ന് ശ്യാമള ടീച്ചറെ കാണാനെത്തിയ യൂണിയൻ നേതാക്കൾ പോലും ചോദിച്ചില്ല.
തന്റെ ക്ലാസ് ടീച്ചറുടെ വിവരമറിയാൻ ആതിരയും എത്തിയിരുന്നു. അവൾ ഓർക്കുകയായിരുന്നു ആ ദിവസം.

"ടീച്ചർ.. നോക്കിയേ... ന്റെ വയറ്റിലെന്തോ ഇളകുന്നിലെ" ഒന്നൂല്യ കുട്ടി...... നിന്റെ തോന്നലാ..... ഈ പ്രായത്തിൽ ഇതൊന്നും ഉണ്ടാവില്ല. ഇനി അയാളെ........ അടുപ്പിക്കാതിരുനാൾ മതി.
പക്ഷെ 'അമ്മ അയാളുടെ കൂടെയാ....ഞാനെന്തുചെയ്യാനാ?"
അന്നേദിവസം വീട്ടിലെത്തിയപ്പോഴാണ് ശ്യാമള ടീച്ചർക്ക് അടിവയറ്റിൽ എന്തോ ഉരുണ്ടു കയറുന്നതായി തോന്നിയത്.
കൊമ്പൻ മീശക്കാരനും...... കണ്ഠമുരസി കൊണ്ടുള്ള കൂർക്കംവലിയും.. മങ്ങിയ ഇരുളും....
"മംഗലം കയിക്കാണ്ട്... പെങ്കുട്ട്യോള് നടന്നാ.... ഇങ്ങനേക്കേ.... തോന്നും" -വല്ല്യമ്മയുടെ ആവലാതി... പാതി കേട്ട്...പിന്നെയൊന്നും... ഓർമ്മയില്ല.
പ്രതീക്ഷിച്ചതൊന്നും കിട്ടാതെ നിരാശയോടെ മടങ്ങുന്ന അവനെ തന്നെ നോക്കി ഇരിക്കുകയാണ്...... കണ്ഠാകർണ്ണൻ.
ഭൂമിയിൽ തനിക്കിപ്പോൾ വലിയ റോളൊന്നുമില്ലെന്ന് അവനിപ്പോൾ മനസിലായി..... തുടങ്ങിയിരിക്കുന്നു.
കണ്ഠാകർണ്ണൻ അദൃശ്യമായി ശ്യാമള ടീച്ചറുടെ അരികിലെത്തി. ആതിര....ടീച്ചറുടെ നെറ്റിയിലൊരുമ്മ കൊടുത്തു.
ടീച്ചർക്കതെല്ലാ...... അല്ലേ... പക്ഷെ... നിക്ക് പണി പറ്റി.
വയർ തൊട്ടുകൊണ്ടവൾ പറഞ്ഞു. " നിക്ക്...... വാവയുണ്ടാകാൻ പോണു. അയാൾക്ക് അമ്മയെ മാത്രം പോരാത്രേ... അമ്മയ്ക്ക് എതിർപ്പൊന്നുമില്ലാട്ടോ...ഇനി ഞാൻ ടീച്ചറെ കാണൂല..... ഞാൻ പഠിപ്പ് നിർത്തി.
"ന്റെ കണ്ഠാകർണ്ണാ..." ശ്യാമള ടീച്ചർ മനസ്സിൽ വിളിച്ചു.
അപ്പോഴേക്കും ചൂട്ട് കുത്തി കെടുത്തി കണ്ഠാകർണ്ണൻ മലയിറങ്ങിയിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ