മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F. പൈലി)

മാമ്പഴ സ്മൃതികൾ പിന്നെയും മന്നിൽ,
മാരിവില്ലലകളായ് ചമഞ്ഞുനിന്നു.
മനതാരിലാശകൾ നിറച്ചൊരാക്കാലങ്ങൾ,
മനസ്സിൻ്റെ വിങ്ങലായ് തുടിച്ചുനിന്നു.

മാലോകർക്കെല്ലാ-
മാനന്ദമേകുന്ന,
മൗന സരോവര-
മാകുമീ കാവ്യം. 

പുലരിതൻ മാറിൽ പുല്ലാങ്കുഴലുമായ്,
തുയിലുണർത്തീടാ-
നൊരുങ്ങി വന്നു.
ആമോദമോടെ നിൻ
മാകന്ദശാഖയിൽ,

ആശയോടിന്നും ഞാൻ

നോക്കിനിൽപ്പൂ.

 

അനിവാര്യമാണെന്ന -

തറിയുന്നു ഞാനെൻ,

ആർദ്രമാകുന്നൊരാ ഹൃദയതാളം.

 

ആഴിയിൽപ്പോലു-

മലിയാത്ത ശോകം,

രാഗാർദ്രമായ് നീ നിറച്ചുവെന്നിൽ.

അഴലുകൾക്കിടയിലും അറിയുന്നുവെൻ,

അനന്തമായ് നീളുന്ന ജീവിതയാനം.

 

ആകസ്മികമാം അനുഭവങ്ങളിലിന്നും

ഏതോ വിഷാദം പൊഴിയുന്നു മന്നിൽ.

 

അനവദ്യയാമങ്ങൾ അനുദിനമെന്നെ,

അനുരക്തനാക്കി-

ത്തീർത്തിടുന്നു.

അണിയാത്ത വളകളായ് തീരുന്ന മോഹം,

ആശ്രയത്തിന്നായ് കൊതിച്ചിടുന്നു.

 

ആലംബഹീനർ-

ക്കാശ്വാസമേകുവാൻ,

നിന്നാദ്യകാവ്യമിന്നും പൂത്തുനിൽപ്പൂ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ