മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കനക്കുന്ന വേനൽ. ഭൂമിയെ നക്കിത്തുടക്കുന്ന സൂര്യന്റെ തീനാമ്പുകൾ. ആലസ്യത്തിൽ തളർന്നുറങ്ങുന്ന ഭൂമിയെ ആർത്തിയോടെ നോക്കുന്ന മാനം. രജതശോഭയിൽ പൊളുന്ന നീണ്ട പകലുകൾ. വരൾച്ചയുടെ തിരനോട്ടം.
തിളച്ച വയലുകളിൽ തുളച്ചിറങ്ങുന്ന മധ്യാഹ്നസൂര്യരശ്മികൾ. വട്ടം പറക്കുന്ന പ്രാപിടിയന് കീഴെ വിണ്ടുകീറിയ വിളനിലങ്ങളിൽ പ്രാണ്ണന് വേണ്ടി പിടയുന്ന പരൽ മീനുകൾ. നിലനിൽപിന് മണ്ണിലൊളിച്ച മഴകനവിനായുളൊരു അന്വേഷണം.
മരച്ചില്ലകളിൽ ഇലയിലൊളിച്ച ആർത്തനാദങ്ങൾ. ഇനിയും പെയ്യാത്ത മഴക്കായ് ഇലപൊഴിച മരങ്ങളുടെ തപസ്സ് . ഒരു തുള്ളി നീരിനായ് കേഴുന്ന വേഴാമ്പലിന് കൂട്ടായി വാ പിളർന്നു കിണറും കുളങ്ങളും . തൊടികളിൽ വാടിവീണ മാമ്പൂക്കളിൽ ജന്മമെടുക്കാനാകാതെ പോയ കാണാകുഞ്ഞി കിനാവുകൾ .
നഗരവീഥിയിൽ കത്തിയാളുന്ന നരകത്തീ. ആവി തിങ്ങുന്ന നിരത്തുകളിൽ ആധി പൂണ്ടോടുന്ന ആത്മാക്കൾ. ഓടകളുടെ വാടയടിക്കുന്ന കോൺക്രീറ്റ് കാടുകളിൽ വെന്തുരുകി തീരുന്ന ആദിമധ്യാന്തങ്ങൾ. അണയാൻ പോകുന്ന തീനാളത്തിന്റെ അന്ത്യമോതുന്ന ആളിക്കത്തൽ. നാളത്തെ കാഴ്ച തീർച്ച ചാരം മുടിയൊരാകാശവും കത്തിയെരിഞ്ഞൊരു തെരുവും.