മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കാത്തിരിപ്പിന്റെ പെരുമഴതോർച്ചയിൽ കാലിടറാതെ നാം കണ്ടുമുട്ടണം ചേർത്തുനിർത്താതെയന്നും നീ കരുതലാൽ നീങ്ങിനിൽക്കണം എന്നരികത്തായി.
മൗനം മുറിച്ചെറിഞ്ഞ വാക്കുകളെ നാം അനന്തയിൽ നിന്ന് തേടിപ്പിടിക്കണം. പണ്ട് പങ്കിട്ട പഴങ്കഥകളെല്ലാം ഇന്നസ്വസ്ഥമാം നെടുവീർപ്പുകളാവണം. പകച്ചുനിൽക്കുന്ന നിന്നെയൊന്ന് എന്റെ ഉള്ളാലെ ഗാഡം പുണരണം. നഷ്ടബോധച്ചുഴിയിലും " നീ എന്റെയാണെന്ന " നിന്റെ ഒറ്റ ദൃഷ്ടിയിൽ എന്റെ ഹൃദയം കൊളുത്തി വലിക്കണം നീട്ടിയ ചില്ലുഗ്ലാസ്സിലെ കരിമ്പുനീര് വണ്ടിപ്പോകും വഴിയോരത്തുനിന്നൊന്നു നുണയണം. ഒട്ടിവലിഞ്ഞ തൊണ്ടയിൽ നിന്നൊരിറ്റു പോലുമിറങ്ങാതെ കൈപ്പുനീര് കുടിക്കുന്ന നിന്റെ കണ്ണിലേക്കൊന്നു നോക്കണം. ചെമ്മാനം പൂക്കും വേളയിൽ പൂക്കലില്ലാതെ നാം പിരിയണം ഞാൻ പോകും വഴിയിലായ് എന്നെ കണ്മറഞ്ഞിട്ടും നീ ഏറെ ! കണ്ണുകാ ണാതെ നിൽക്കണം. എന്തിനേറെ പറയണം ....!!!? പണ്ടെപോലെ വിറയാർന്ന വിരത്തുമ്പുപോലും കൊരുക്കാതെ അപരിചിതരെപ്പോലെ നാം "വീണ്ടും " പിരിയണം.