മിന്നാമിന്നികൾ പാറിനടക്കും
രാത്രിതൻ നിശാഗാന്ധിയായ് ഞാൻ
ആരെയോ തേടി പറന്നുപോകെ
എൻ കൂട്ടുകാരിയാം ചന്ദ്രലേഖ
പുഞ്ചിരിതൂകിക്കൊണ്ടിരിക്കെ -
പ്രിയതമൻ തന്റെ വരവിനെ കാത്തൊരു -
പൈങ്കിളിപ്പെണ്ണിന്റെ ദീനസ്വരം.
കാറ്റിന്റെ കൈകളിൽ ചാഞ്ചാട്ടമാടുന്ന
തെങ്ങോലകൾക്കുണ്ട് മൗനസ്വരം.
എങ്ങുനിന്നോ വന്നോരാപുഷ്പഗന്ധം
എവിടെയെന്നറിയാൻ ആകാംഷയായ്.
ഒടുവിലതാ ഒരു കൊച്ചുവീടും അതിൻ -
മുറ്റത്തു വിടരുന്ന മുല്ലമൊട്ടും.
പെട്ടെന്നു ഞാനെന്റെ കൺ തുറന്നീടവേ
എല്ലാം ഒരു സ്വപ്നമായ് മാഞ്ഞുപോയി.