വിടതരാതിന്നു നീ പോകിലും പ്രിയതമേ
അറിയുന്നു ഇന്നു നിൻ നെഞ്ചിടിപ്പിൻ ഗദ.
ഒരു നറുപുഞ്ചിരിയേകി നീ മാഞ്ഞതും
ഒരു മനസായി നാം ഒന്നിച്ചുചേർന്നതും.
കാറ്റിനാൽ തഴുകിടും നിൻ കൂന്തലയിടാൻ
കാത്തിരിപ്പിന്നു ഞാൻ കാലങ്ങളായിതാ.
കരയുന്ന കടലിലും കണ്ടു ഞാൻ നിൻ മുഖം.
അണയുന്ന സന്ധ്യയും ചൊല്ലിനിൻ ഗദ്ഗദം.
ഒരു മൗനമായിന്നു മാറിയില്ലെങ്കിലും –
ഒരു വാനമ്പാടിതൻ തേങ്ങലായ് കേട്ടീടും.
മൗനം നമുക്കായി മാറ്റിവയ്ക്കുന്നിതാ
മാറാത്ത മനസിന്റെ ഭ്രാന്തമാം മോഹങ്ങൾ.