മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഓർത്തോർത്തു വെച്ചതൊക്കെയും കാലപ്പഴക്കം ഏറുമ്പോൾ തുരുമ്പിച്ചു പോവാറുണ്ട് തുരുമ്പെടുത്ത ഓർമ്മകളുടെ കല്ലറ മണം സഹിക്കാഞ്ഞ്ആത്മാവിന്റെ അങ്ങേ തലക്കൽ നിന്നും ഒരു പുളിച്ചുതികട്ടൽ. പുത്തൻ മറവികൾ ജൻമമെടുക്കുന്നതിൻറെയാവാം.
സുരക്ഷിതം
എന്താണെന്നറിയില്ല മഴയ്ക്ക് മുൻപേ പുര മേഞ്ഞ് സുരക്ഷിതത്വത്തിന്റെ തണുപ്പിൽ പുതച്ചുറങ്ങാൻ തോന്നാതിരുന്നത്. കാക്കയും പരുന്തും കൊട്ടാരത്തിൽ ജീവിതം വ്യർതഥമെന്ന പുതിയ പാഠം കഴിഞ്ഞ മഴക്കാലത്ത് മനപ്പാഠമാക്കിയതിനാലാവാം.