മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

വിളിച്ചുവോയെന്റെ പുറകിൽ നിന്നാരോ...
വെളിച്ചമെത്താത്ത വഴിയരികിലായ്

പകച്ചു നിൽക്കവേ പടിയിറങ്ങിയി-
ട്ടധികമായില്ല സമയമെങ്കിലും

തിരിഞ്ഞു നോക്കണോ മനസിനുള്ളിലാ-
യുയർന്ന തോന്നലായവഗണിക്കണോ?

എടുത്തിടാം നിനക്കുടമ യുള്ളവ
ഒഴിഞ്ഞു പോകിനിയിവിടെ നിൽക്കൊലാ

കരുണയില്ലാത്ത കഠോര വാക്കുകൾ
കരളിലഗ്നിയായ് പുകഞ്ഞുയരവെ,

കരയുവാൻ നീരുചുരത്തീ ലാമിഴി -
കടുതരമൊരു ശില പോലായ്മനം!

തളർന്നിരുന്നു പോയ് മരത്തണൽ തീർത്ത
മധുരിതമാകും കുളിരണിപ്പന്തൽ

അലിവുമെത്രയോ കുളുർമയുമേകി -
യവിടെയെത്രനാളൊരേ നിലനിൽപൂ

അളവെഴാത്തതാമരുമയാംസ്നേഹം
തഴുകിയെത്തിടുമിളം തെന്നലായീ..

നനയുന്നു മിഴി ഹൃദയതാളമി -
തധികവേഗമായ് തളരും മേനിയും

ഇതെന്റെയാം വിധി ഇനിയുമാരെയും
പഴിക്കുവാനില്ല പരാതിയുമില്ല

അറിയുകില്ലെനിക്ക വനിയിലെന്റെ_
യരുമയാം മാതാപിതാക്കളാരെന്നും

തെളിയുമോർമയിലൊരു ദിനംതാനാ-
കവലയിൽ കരഞ്ഞിരിക്കും നേരത്തായ്

അരികിലെത്തിയ ന്നൊരാൾകരുണയാർ -
ന്നടുത്തു വന്നതുംകരം പിടിച്ചതും

മനുഷ്യരൂപമായ് മഹാപ്രഭാവമാർ -
ന്നവതാരം പോലെയമരർ ഭൂമിയിൽ

അളവറ്റസ്നേഹം പകർന്നതിൻ കഥ
അറിഞ്ഞു പിന്നെയാവരുംദിനങ്ങളിൽ

അഗതിയെന്ന തേകരുതിയില്ലാരും
അവിടെയത്രക്കു പ്രിയതരമായീ...

അവിടമാണെന്റെയരു മയാംസ്വപ്നം
അമിതവേഗമായ് പടർന്നു പന്തലിട്ട -
തിൽവിരിഞ്ഞെത്ര നിറമാർന്ന പൂക്കൾ
അധികഭംഗിയായ് പ രി ലസിക്കവെ

കമനീയമായ കിനാക്കളെയൊന്നും
കരുതുവാൻപോലും സമയമെത്തീല ..

അവിടമാകെയൊരകിലിൻ ഗന്ധമായ്
സ്വയമെരിഞ്ഞതുമറിഞ്ഞതേയില്ല...

ഋതുഭേദങ്ങളും ദിനരാത്രങ്ങളും
ദ്രുതഗതിയാർന്നുപൊലിഞ്ഞു പോയതും

നിതാന്ത കർമത്തിൻ പ്രവാഹവേഗമായ്
പരിണതിയൊന്നുമറിയാതെപോയീ...

അതിനിടക്കെത്ര നവാഗതരെത്തീ
തണലായി നിന്നോർ പറയാതെപോയി ...

പുതിയ കാലത്തിൻ പരിഷ്കാരമെത്തീ
പഴയൊരോർമകൾ പ ടിപ്പുറത്തായി

അതിന്റെ കൂടെയി പുരാതനവസ്തു
പറയാതെ തന്നെയിറങ്ങേണ്ടതല്ലേ
പറയിപ്പിച്ചതെൻ മoയത്തമല്ലേ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ