മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാണാം ദിനവും വഴിയോരത്തിൽ,
ഭാഗ്യക്കുറിയുടെ ചീട്ടും വിറ്റൊരു...  

ഭാഗ്യംകെട്ട ജനതതിയേയും
കയ്യിൽ നിറയെച്ചീട്ടുമതായി. 

അമ്പലമെന്നോ പള്ളികളെന്നോ
ഭേദം കൂടാതെല്ലായിടവും... 

കാണാമവരെയലഞ്ഞു നടക്കും
കയ്യിൽ നല്ലൊരു കുടയും പേറി. 

ദിവസം മുഴുവൻ ചുറ്റിനടന്നാൽ,
കയ്യിൽ കിട്ടുക തുച്ഛം മാത്രം. 

കിട്ടുന്നതു കൊണ്ടൊരു സംഗതിയും
ആകത്തില്ലായെങ്കിൽപോലും 

രാവിലെതന്നെ വീട്ടിൽനിന്നും
എത്തിടുമെന്നും വഴിയോരത്തിൽ. 

വട്ടച്ചെലവിനു വല്ലതുമായാൽ,
ആശ്വാസംതന്നെന്നു നിനയ്ക്കും. 

ഭാഗ്യം വിറ്റുനടക്കുന്നവരെ,
നാം കണ്ടില്ലെന്നു നടിക്കരുതേ. 

ചീട്ടൊന്നു നമുക്കും വാങ്ങിയവരെ,
ചെറുതായിട്ടൊന്നു സഹായിക്കാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ