മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നീ മഴ നനയുമ്പോഴെല്ലാം ഞാനാണല്ലോ പനിച്ചുണരുന്നത് കുന്നിൽ നിന്നും കുന്നിലേക്കു നീയിങ്ങനെ തെന്നിയോടുമ്പോൾ ഉള്ളിലാന്തലായ് ഞാനല്ലോ വീണു പോവുന്നത്.
നീയിങ്ങനെ മഞ്ഞുകൊള്ളുമ്പോൾ എന്റെ യുടലിലാണല്ലോ കുളിർക്കുരുവികൾ കൂടുകൂട്ടുന്നത് നീയിങ്ങനെ വെയിൽ പുതക്കുമ്പോഴെല്ലാം എന്റെയുടലാണല്ലോ ചുട്ടുപൊളളുന്നത് തിരയ്ക്കൊപ്പം നീ നടക്കുമ്പോൾ തീരത്തിരുന്നയെന്റെ കാല്പാദങ്ങളും നനയുന്നു ചുമന്നത് നീയായിരുന്നിട്ടും ഭാരം കൊണ്ടെന്റെ ശിരസ്സാണല്ലോ കുനിഞ്ഞു പോയത് അസ്ത്രമേറ്റത് നിനക്കായിരുന്നിട്ടും ചോരയിറ്റിയതെന്റെയാണ് നീ ശിശിരമേൽക്കുമ്പോഴെല്ലാം എന്റെ ചില്ലകളാണല്ലോ കൊഴിയുന്നത് എന്നിട്ടുമൊടുക്കം പ്രണയത്തിന്റെ പുഴ കടക്കുമ്പോൾ നമ്മൾ രണ്ടാളും മുങ്ങി മരിക്കുക തന്നെ ചെയ്തു !