ദിശാബോധമില്ലാത്ത ചിന്തകൾ
പുറപ്പെട്ടുപോയൊരു
ഭൂതകാലത്തിൽ നിന്നുമാണ്
സൂര്യനെയും മഴയെയും
ദത്തെടുത്തുവളർത്താൻ
ഞാൻ തുനിഞ്ഞത്.
പുകഴ്ത്തലിന്റെയുമികഴ്ത്തലിന്റെയും
സമവാക്യങ്ങളറിയുന്ന ഇരുവരേയും
സഹനം പഠിപ്പിക്കാൻ
ഭോഗിച്ചുമരണപ്പെട്ട
കുഞ്ഞുങ്ങളുടെയമ്മമാരെ
കാട്ടിക്കൊടുത്തു.
ജീവിക്കുക എന്നാൽ
മരണത്തിന്റെ
മരിച്ച നിഴലായിരിക്കുക
എന്നൊരു പുതുപാഠമാണ്
ഭാവികാലത്തേക്കായവർ
ആദ്യം പഠിച്ചത്..!