മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദിശാബോധമില്ലാത്ത ചിന്തകൾ
പുറപ്പെട്ടുപോയൊരു
ഭൂതകാലത്തിൽ നിന്നുമാണ്
സൂര്യനെയും മഴയെയും
ദത്തെടുത്തുവളർത്താൻ
ഞാൻ തുനിഞ്ഞത്.

പുകഴ്ത്തലിന്റെയുമികഴ്ത്തലിന്റെയും
സമവാക്യങ്ങളറിയുന്ന ഇരുവരേയും
സഹനം പഠിപ്പിക്കാൻ
ഭോഗിച്ചുമരണപ്പെട്ട
കുഞ്ഞുങ്ങളുടെയമ്മമാരെ
കാട്ടിക്കൊടുത്തു.
ജീവിക്കുക എന്നാൽ
മരണത്തിന്റെ
മരിച്ച നിഴലായിരിക്കുക
എന്നൊരു പുതുപാഠമാണ്
ഭാവികാലത്തേക്കായവർ
ആദ്യം പഠിച്ചത്..!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ