മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Sohan KP)

ഒരാൾക്കൂട്ടത്തിന്‍ പലായനം
പുത്തന്‍ മരുപ്പച്ചകള്‍ തേടി
മുഷിഞ്ഞ വസ്ത്രങ്ങളിൽ
തെളിയും ദൈന്യത, ജീവിത
ദുരിതത്തിന്‍ നേര്‍ക്കാഴ്ചകള്‍


നടന്നും കാളവണ്ടികളിലും
നീങ്ങുന്ന ചെറുസംഘങ്ങൾ.
ഒറ്റപ്പെട്ട, ആബാലവ്യദ്ധരുടെ,
നീണ്ട നിരകളായി
നടന്നകലുന്ന നിഴലുകൾ
നിസ്സഹായതയുടെ ഇരുട്ടില്‍
പ്രതീക്ഷകളുടെ വെളിച്ചം തേടി
കനത്ത ചുമടുകളമായ്
അലയുന്നവര്‍.
മുന്‍പില്‍ അനന്തമായ പാത
മഞ്ഞിലും മഴയിലും
കൊടുംവേനലിലും
മരത്തണലുകളിലും
മൈതാനങ്ങളിലും തളർന്നു മയങ്ങുന്നവർ.
യാത്ര തുടരുന്നു.
ഏതോ വിദൂരഗ്രാമങ്ങള്‍
അവരെ കാത്തിരിക്കുന്നു.
ആഹ്ളാദാരവങ്ങളുടെ ഓർമ്മകളിൽ,
വേലിയിറക്കം കഴിഞ്ഞ തീരത്തേപ്പോലെ
അവയൊഴിഞ്ഞു കിടക്കുകയാണ്.
പച്ചപ്പിൻടെ സ്വപ്നത്തുരുത്തുകൾ.
പുഴക്കണ്ണാടിയിൽ മുഖം നോക്കുന്ന
മുതുക് വളഞ്ഞ തെങ്ങുകൾ
ഓലത്തുമ്പിലുരുണ്ടു വീഴുന്ന മഴത്തുള്ളികൾ
മരം പെയ്യുമ്പോൾ പൊങ്ങിപ്പരക്കുന്ന
നീരാവിയുടെ പുകമറയിൽ
താഴ്വരയിലേക്ക് കുതിച്ചു ചാടുന്ന
അരുവിയിലെ സ്ഫടികകണങ്ങൾ.
പുൽമൈതാനങ്ങളിലെ ഇടവഴികൾ.
വളവിലും തിരിവിലുമുള്ള
വിജനമായ മൺവീടുകൾ.
കരിയില പാകിയ മുറ്റങ്ങൾ.
പോക്കുവെയിലിലെ മഞ്ഞ ശലഭങ്ങൾ.
ചെറുകോവിലും സത്രവും.
ഗ്രാമമദ്ധ്യത്തിലെ പടുകൂറ്റനാലും,
വേലിപ്പരപ്പിലെ നീലശംഖുപുഷ്ങ്ങളും,
മഷിത്തണ്ടുകളും, കൊഴിയുന്ന
അരളീദളങ്ങളും.പറന്നുയരും
പട്ടങ്ങളും അപ്പൂപ്പൻ താടിയും
കുന്നിൻ പുറങ്ങളും നിശാഗന്ധിയും
വൻമരക്കൂട്ടങ്ങൾക്കിടയിൽ
അക്കരെ കാണാനാവാത്ത,
മലനിരകളിൽ നിന്ന്
മഞ്ഞുരുകിയെത്തും മഹാനദിയും
അവരെ കാത്തിരിക്കുകയാണ്.
ഇനിയൊരു മടക്കയാത്രയില്ലാത്ത
മടങ്ങിവരവുകൾക്കായ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ