(പൈലി.ഓ.എഫ്)
നിഴലുകൾ നീളെ ചിത്രങ്ങളായെന്നിൽ,
നിർവികാരമീ ത്രിസന്ധ്യയിൽ.
നിലാവലകളിൽ തെളിയുന്നുവിന്നും
നിതാന്ത സ്വപ്നത്തിൻ നേർക്കാഴ്ചകൾ.
സ്മൃതികളുണരും നിമിഷങ്ങളിൽ,
നിൻ മുദുസ്വരങ്ങൾ കേൾക്കുന്നു ഞാൻ.
നറുവസന്തത്തിൻ ശീതളച്ഛായയിൽ,
ഇണപിരിയാനൊരുങ്ങുന്നുവോ?
ഇലപൊഴിയുമീ ശിശിരങ്ങളിൽ,
നിന്നോർമകളെന്നിൽ നിഴൽ വിരിക്കും.
പ്രഭാതങ്ങൾ വെറുമൊരോർമകളായീ,
പ്രപഞ്ചം നീളെ തങ്ങിനിൽക്കും.
ചുടുനിശ്വാസങ്ങൾ തേടിയെത്തുമോ,
ഇതൾ പൊഴിയുന്ന യാമങ്ങളിൽ.
അനന്തതയിലെ ആവണിതെന്നലിൽ,
നിൻ അനുരാഗമെന്നെ പുണർന്നീടുമോ?
ആത്മാവിലൊഴുകുമീ സംഗീതമെല്ലാം,
ആരെയോർത്തു ഞാൻ ആലപിക്കും?