കലക്കത്തു നമ്പ്യാരേ,
"അല്ല പയ്യേ പക്കത്താണോ
നിനക്കൂണ്"
എന്നു ചോദ്യം കൊണ്ടത്
എന്നിലോ, അവനിലോ
രാജനോ, രാജേന്ദ്രനോ?
അതോ, എല്ലാർക്കുമോ!
പക്ഷേ ,രാജാവ് ചിരിച്ചു
അർഥമുള്ള ചിരി
മനസ്സു നിറഞ്ഞ ചിരി!
ഇന്ന്, പക്കത്തൊരൂണിനു വേണ്ടി
വൈതാളികർ സ്തുതി പാടട്ടെ
പെരുമ്പറകൾ അറഞ്ഞു പൊട്ടട്ടെ
അരചൻ ഫലിതം ശ്രവിക്കാതിരിക്കട്ടെ!
ചില ഫലിതങ്ങൾ
ചില വാചകങ്ങൾ
ചില മുന്നറിയിപ്പുകൾ
വായുവിലലിഞ്ഞു കിടക്കും.
മായാതെ, മങ്ങാതെ;
വീണ്ടും വീണ്ടും
വെള്ളിടിയായി മുഴങ്ങാൻ!
രചന്റെ നിദ്രാവേളകളെ
ദുസ്വപ്ന
ങ്ങൾകൊണ്ടു നിറയ്ക്കാൻ!