മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

അമ്മയാണവ,ളീശ്വരാവതാരവും,
അംബരത്തിൽ വിളങ്ങും താരവും, 
അങ്കണത്തിൽ വടക്കേകിഴക്കായ് തീർത്ത
അന്ധുവും, പൂത്തുലഞ്ഞ നെല്ലിയും. 

അന്നമാണ,ന്ധകാരം തൂത്തെറിയും തീ,
ആദ്യമോ കയ്പ്പവൾ പിന്നിനിപ്പം,
താളഭംഗം വരാത്തേഴുസ്വരങ്ങളും,
തീണ്ടായ്മ തീർക്കുന്ന നല്ലൗഷധം, 
തക്ഷശിലയും, നളന്ദയും, നാവിൽ നി-
ന്നിറ്റിറ്റു വീഴുന്ന തേൻകണവും. 

രത്നത്തെക്കാൾ മൂല്യമുള്ളവൾക്കോ വലം-
കൈയമൃതും ഇടങ്കൈയാദരം,
ശിരസ്സിന്നഴകൂറും മാല, കഴുത്തി-
ന്നിണങ്ങും പതക്കം, കണ്ഠഭൂഷാ. 

സ്വന്തമാക്കിയെന്നാൽ ജീവവൃക്ഷമവൾ,
സന്താപമാറ്റുന്ന മന്ദഹാസം,
ഏതുദൈത്യനേയും സുരനാക്കും മന്ത്രം, 
ഏകാന്ത നേരത്തെ കൂട്ടുകാരി, 
എന്നെ ഞാനാക്കി ഞാൻ ഞാനെന്ന ഭാവത്തെ
എയ്തുവധിച്ചേകി ഓകമവൾ.

ചന്തമേറും കോട്ടമേൽ നിന്നവൾ ചൊല്ലും 
ചന്തസ്ഥലത്തു നിന്നുച്ചത്തിലായ്,
പട്ടണാത്മാവിൽ നിന്നവളുദ്ഘോഷിക്കും
പട്ടടാഗ്നിക്കൂന തന്നിൽ നിന്നും:
"ഭോഷരേ! എത്രനാളുറങ്ങും കൂസാതെ
ഭോഷത്തശയ്യയിൽ; ഉണർന്നാലും.
സ്വീകരിക്കൂ! വേളിയായലളെ, തൊടൂ
സീമന്തരേഖയിൽ സീമന്തകം."

 
* (കടപ്പാട് : സുഭാഷിതങ്ങൾ1; 3; 4; 5; 6 എന്നീ അദ്ധ്യായങ്ങൾ)

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ