മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഭ്രമാത്മകമായ ഒരു കാല്പന്തുകളി. ഇടറാതെയും തളരാതെയും ആക്രമണവും പ്രതിരോധവും ഇടകലർത്തി കരുതലോടെയുള്ള നീക്കങ്ങൾ.
അസാമാന്യ പന്തടക്കവും അളന്നു മുറിച്ച പാസ്സുകളും. സാംബാ താളവും ടിക്കിടാക്കയും തീർത്ത മാസ്മരികതയിൽ ഗാലറിയിലലയടിച്ച മെക്സിക്കൻ തിരമാലകൾ. കളിക്കളം അടക്കിവാണ ആദ്യ പകുതി.
പിന്നീടെപ്പോഴോ കാലിടറി. ലക്ഷ്യം കാണാത്ത ഷോട്ടുകൾ. പുറത്തേക്കടിച്ചു കളഞ്ഞ പെനാൽറ്റി കിക്ക്. പിന്നെയൊരു സെൽഫ് ഗോളിൻ്റെ പാപഭാരവും. ഒടുവിൽ രണ്ടാം പകുതിയുടെ അവസാന നിമിഷത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക്. കൂവലും കല്ലേറുമേറ്റ് തല കുനിച്ച് മടക്കം. ശേഷം അനിവാര്യമായ അവസാന വിസിൽ!