മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Bajish Sidharthan

കടമ്പിൻ ചോട്ടിൽ വീണുകിടന്ന
നിലാവിലാണ് ഞാനും അവളും
കരിനാഗങ്ങളെ പോലെ ഇണ ചേർന്നത്.

കാക്കപ്പൂവിന്റെ മണമുള്ള അവളുടെ
കാട്ടുതേനിന്റെ രുചിയുള്ള വിയർപ്പിൽ
വന്യമായി അലിയുമ്പോൾ
കാറ്റ് വന്നു... മഴ വന്നു
കടമ്പു പൂവിട്ടു നിന്നു.

ഊരി വെച്ച അവളുടെ ഉടയാടകളും
ഊരറിയാതെ ഞാൻ കൊടുത്ത ഉമ്മകളും
മണിക്കമ്മലും എടുക്കാതെ
മറന്നു വെച്ച കരിവളകൾ പോലുമെടുക്കാതെ
എന്റെ പ്രണയത്തിന്റെ മയിൽ‌പീലി ചൂടാതെ
അവൾ പോയത്...
കാറ്റിനോപ്പമോ... മഴയ്‌ക്കൊപ്പമോ...
അല്ല..

നറുനിലാവിന്റെ തൂവെണ്ണ തുളുമ്പുന്ന,
അമ്പാടിഗോക്കൾ മേയുന്ന
പ്രണയയമുനയുടെ പ്രിയവഴിയിലൂടെ
ഈ കണ്ണന്റെ വേണുഗാനത്തിനൊപ്പമാണ്
എന്റെ രാധ....

കളഭം മണക്കുന്ന എന്റെ ഉടൽക്കരുത്തുo
കാമം തിളയ്ക്കുന്ന...
എന്റെ നീല വിരലുകളും..
അവളുടെ ചുണ്ടിൽ ഞാൻ ചേർക്കുന്ന,
എന്റെ പ്രണയത്തിന്റെ പൊന്നോടക്കുഴലും
പരിഭവം കൊണ്ടു മറന്നു പോയത്...

അവൾ വരും...
കടമ്പു പൂത്ത നിലാവിലേയ്ക്ക്...
അവളുടെ നൃത്തം തുടരുമ്പോൾ
അവളുടെ പാദങ്ങളിൽ എനിക്ക്
ചുംബനങ്ങളുടെ ചിലങ്കകൾ ചാർത്തണം.
അവളുടെ അരക്കെട്ടിൽ ചിലമ്പുന്ന
അരമണിയുടെ സംഗീതമാകണം.

കടൽ കോരി കുടിച്ചാലും ദാഹം മാറാത്ത അവളിൽ
നിലയ്ക്കാത്ത മഴയായി
എനിക്ക് തകർത്തു പെയ്തു തോരണം.

ഞാനും അവളും ഒന്നായി ചേരുന്ന
അനുഭൂതികളുടെ ആത്മനിർവൃതിയുടെ
പ്രണയനർത്തനം വീണ്ടും തുടരണം.

എന്റെ ചുണ്ടിലെ ചുംബനപ്പീലികളാൽ
അവളുടെ അനുഭൂതികളുടെ നിധിപേടകങ്ങളത്രയും
എനിക്ക് കൊള്ളയടിക്കണം.

ഒടുവിൽ ഞാൻ വാരിയെറിഞ്ഞ
ചുവന്ന മഞ്ചാടി മണികൾക്കുമേൽ
അവൾ മലർന്നു കിടക്കുമ്പോൾ
കരകവിഞ്ഞൊഴുകുന്ന യമുന പോൽ
അവളെ തഴുകിയുറക്കണം.

പ്രിയ രാധേ നീ നർത്തനം തുടരൂ...
കണ്ണന്റെ ആത്മവേദികയിൽ
നിന്റെ ചിലമ്പൊച്ചകൾ മാത്രം മുഴങ്ങട്ടെ
രാധാമാധവം മാത്രം നിറയട്ടെ.

രാധികേ വരാതിരിക്കുമോ
രാവു മായും മുൻപേ
നിലാവു താണിറങ്ങും മുൻപേ...

കണ്ണന്റെ വേണുനാദത്തിന്റെ
കന്നി പ്രണയത്തിൽ നിന്ന്
കാട്ടാറിൻ കുളിരുള്ള യമുനാനിലാവിൽ നിന്ന്
പ്രണയരാധ എങ്ങു പോവ്വാനാണ്...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ