മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പലായിരം കാണികൾ ഇരിക്കും വേദിയിൽ ഒരായിരം വേഷങ്ങൾ കെട്ടിയാടി രാമനായ് ചായം പൂശി ഞാൻ വന്നപ്പോൾ രാവണ രൂപം മുന്നിൽ വന്നു കൃഷ്ണനായ് ചായം പൂശി ഞാൻ വന്നപ്പോൾ
കംസ രൂപം മുന്നിൽ വന്നു യേശുവായി ചായം പൂശി ഞാൻ വന്നപ്പോൾ യൂദാസിൻ രൂപം മുന്നിൽ വന്നു ഗാന്ധിയായി ചായം പൂശി ഞാൻ വന്നപ്പോൾ ഗോഡ്‌സെ രൂപവും മുന്നിൽ വന്നു. പണ്ടാരോ ചൊല്ലിയ പൊള്ളിൻ കഥയിൽ നന്മയിൻ കൂടെ നീതി നിന്നു. ആ കഥകളിൻ തത്ത്വജ്ഞാനത്തിലൂന്നിഞാൻ നാടക കഥകളിൽ നാട്യമെഴുതി. രംഗങ്ങളോരോന്നും തുന്നിച്ചേർത്തുഞാൻ ചായം പൂശി നിറഞ്ഞാടി. രാമന് കയ്യടി ചിലതൊക്കെ കേട്ടേലും രാവണന് കയ്യടി മുഴങ്ങി നിന്നു യൂദാസിനും ഗോഡ്സേക്കും കംസനും കയ്യടി ഓരോ ദിനവും കൂടി വന്നു. കയ്യടിക്കായ് യൂദാസാവണോ? സംതൃപ്‌ത്തിക്കായ് യേശുവാവാനോ? നന്മയോ തിന്മയോ ആരോട് ഞാൻ കൂട്ടാവേണ്ടു. സന്ദേഹം അനവധി വന്നുവെങ്കിലും ഉത്തരം അകലെ മാറി നിന്നു. നാടകം എന്നതിൻ അർത്ഥം തേടി ഞാൻ ജീവിതം എന്നതിൽ വന്നു നിന്നു.....