Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കവിതകൾ
ചരമഗീതം
കത്തിയെരിഞ്ഞമരുന്നൊരാ ചിതക്കരികിൽ ഒരാളിരുന്നുരുകിയെഴുതുന്നുണ്ട്... കവിതയോ?അല്ലൊരുചരമഗീതം.കൊന്നതാരെന്നറിയാതെ ചത്തൊരു പ്രണയത്തിനായി.ചുംബിച്ചു തീരാതെ, ചുംബനങ്ങൾ കാത്തൊരു അധരങ്ങളെ നിങ്ങൾക്കായ്.അനുരാഗപുഷ്പങ്ങൾ തളിരിട്ട കരളിനായി,കുറിക്കപ്പെടുന്നുണ്ട്.കോർത്തവിരലുകൾ മഷിപടർത്തിയൊരു സ്മരണത്താളുകളിൽ തീ പടരുന്നുണ്ട്.ചേർന്നിരുന്ന നിമിഷങ്ങൾ രചിച്ച വരികൾ ചാരമായി പുരളുന്നുണ്ട്.ഒരു ഗീതത്തിന്റെ ബാക്കിയായ വരികളുണ്ട്,നിന്നക്ഷികൾ പൂർത്തിയാകാതെ പറഞ്ഞ പ്രേമഗീതത്തിന്റെ,അതും ജ്വലിക്കട്ടെ, മരിക്കട്ടെ, ചാരമായി കാറ്റിൽ അലിയട്ടെ.ഒടുവിൽ കനവുകളാൽ നാം നെയ്തൊരു തൂവാല കനലുകളായി അവശേഷിപാകുന്നുണ്ട്,അതിൽ ഞാൻ വരികൾ കുറിക്കാം.നമ്മിൽ ജനിച്ചു, ജീവിച്ചൊടുങ്ങിയൊരാ ഭാഷയില്ലേ.നീയും ഞാനുമായപ്പോൾ ആത്മാവ് നഷ്ടമായൊരു ഭാഷ,അതുകൊണ്ട് കുറിക്കാം.നിനക്കായി, എനിക്കായിഅകാലത്തിൽ പൊലിഞ്ഞ നമ്മുക്കായി.ഗീതങ്ങളുടെ അവസാനവരികൾക്കായി,ശവപുഷ്പങ്ങൾക്കും,അഞ്ജലികൾക്കുമശ്രുക്കൾക്കുമായി,അണയാത്തൊരീ ചിതക്കായി,എന്റെ മാത്രം കാത്തിരിപ്പിനായി,ഒരു ചരമഗീതം.