മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാട് പിളർത്തി തൂണുകൾ നാട്ടി,
കാനനവാസികൾ ചുവടിനായലഞ്ഞു. 

ചോലകൾ നിഴലായി പരിണമിച്ചു,
അരുവികളെല്ലാം കഥകളിൽ മറഞ്ഞു!  

തണലുകളെല്ലാ,മറുത്തെടുത്തു,
കാശിനായെല്ലാം കവർന്നെടുത്തു.  

അന്നം തേടിയിറങ്ങിയോരും 
ദാഹമകറ്റാനിറങ്ങിയോരും; 

ഭൂമിക്കു ഭാരമായ്ത്തീർന്നുവെന്നോ
മർത്ത്യനു ദോഷമായ്ത്തീർന്നുവെന്നോ?  

സഞ്ചാരപ്പാതകൾ തടഞ്ഞു നിങ്ങൾ,
കൂട്ടരെ തമ്മിലകറ്റി നിങ്ങൾ.  

വാസസ്ഥലങ്ങൾ കവർന്നു നിങ്ങൾ,
സന്തോഷമെല്ലാം കെടുത്തി നിങ്ങൾ.  

കാടിനൊരു കോടതിയുണ്ടായിരുന്നാൽ,
കാടത്തമെല്ലാം മനുഷ്യൻ മറക്കും.  

കാലൊന്നു കുത്തുവാനിടമില്ല ഭൂമിയിൽ,
പോകേണ്ടതെങ്ങു ഞാനീ, വേളയിൽ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ