മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കായൽപ്പരപ്പിൻ ഓളം വിതുമ്പുന്നു ചേർന്നൊന്നായി തീരുവാൻ വെമ്പുന്ന ഇരുകരയോടും. ഇക്കരെ നിന്ന് അക്കരെയെ മോഹിച്ചിടല്ലേ നിങ്ങൾ ഒന്നായി ചേരുമ്പോൾ അന്ത്യം കുറിക്കുവതെൻ പ്രാണനാകെ എങ്ങിനെ ഞാനത് സ്വീകരിക്കും?
വറ്റാത്ത സ്നേഹത്തിൻ ഉറവ നൽകി സംരക്ഷിച്ചിടുവതെൻ ആശ്രിതരെ സ്വന്തത്തെ തന്നെയും ത്യജിച്ചു കൊണ്ട് ആശ്രിത ജീവനെ കാത്തിടുന്ന ത്യാഗോജ്ജ്വല സംസ്കാരം സ്വീകരിക്കൂ. ജീവനിൽ ജീവനെ കാത്തിടും ദൈവമാണത്ഭുതമെന്ന സത്യം. ഉൾക്കൊണ്ടതാണീ പ്രകൃതി പോലും. ചേരുവാൻ തുടിയ്ക്കുന്ന ഹൃത്തടത്തിൽ പ്രേമത്തിൻ സഹന വിത്തുകൾ പാകി ത്യാഗത്തിൻ വർണ്ണാഭ പരത്തൂ. തീരത്തെ പുൽകാൻ വെമ്പുന്ന ഓളങ്ങളെ വിസ്മരിക്കാതെ നീ വിസ്തൃതിയേകുക. ഓളങ്ങൾ തൻ പദനിസ്വനങ്ങൾ ഏകിടും നൈർമല്യം ആസ്വദിക്ക! നീന്തി തുടിക്കും ജലജീവികൾ തൻ ആനന്ദ കേളികൾ ആസ്വദിക്ക! കായലിൽ ഓളം തീർക്കുന്ന വീശുന്ന കാറ്റിൻ കുളിരേറ്റുവാങ്ങാം. പൊന്തിയും താഴുമാ ജലനിരപ്പിൻ സന്തോഷ ത്തിര തല്ലലിലലിയാം. ഉദയാസ്തമയ നാഴികയിൽ പൊൻപ്രഭയാവോളം ഏറ്റുവാങ്ങാം. ചന്ദ്രിക തൻ വൈഡൂര്യ പുഞ്ചിരി മതിവരുവോളം നുകരാം. നിശയിൽ നിലാവ് പൊഴിക്കുന്ന വെണ്മണി താരകളെയെണ്ണി നോക്കാം. അങ്ങനെയങ്ങനെ തീരത്തിരുന്നാൽ കാണുമാ കായലിൻ മായിക കാഴ്ചകൾ എത്രയെത്ര!