മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഓർമ്മത്തോപ്പിൽ മിന്നിപ്പെയ്തു ചന്തം ചൂടിയൊരോമൽമഴ. മഴയോർമ്മകളിൽ കുട്ടിക്കാലം മനസ്സിൽ മഴവിൽക്കുട നീർത്തി. ചിത്തം നിറയെ ഹർഷോന്മാദം കണ്ണുകളിൽ നിറകൗതുകമായ്.
മഴയെങ്ങാനും ചാറിയണഞ്ഞാൽ അമ്മയകത്തു തളച്ചീടും. ഇത്തിരി മഴയിൽ മേനി നനഞ്ഞാൽ പനിവരുമെന്നു പറഞ്ഞീടും. മനമില്ലാമനമോടെ മെല്ലെ അകത്തുകേറിയിരുന്നീടും. ജാലകവാതിൽ പാതിതുറന്ന് തിമിർത്തുപെയ്യും മഴ കാണും. പാടവരമ്പിൽ ചാടും മാക്രി- പ്പാട്ടിനു പതിയെ കാതോർക്കും. പൂവാടികളിൽ കുളിച്ചു നിൽക്കും പൂക്കളെ നോക്കി സ്മിതമേകും.
മുറ്റം ചെറുകടലായ് മാറും തൊടികൾ ചെളിനീർചോലകളും. മണ്ണിൽ മഴയുടെ നൃത്തച്ചുവടുകൾ കണ്ടിട്ടങ്ങനെ നിൽക്കുമ്പോൾ, മഴയിലിറങ്ങാൻ മദിച്ചുചാടാൻ മനസ്സിലെ മോഹം മലകേറും.
അമ്മക്കണ്ണുകൾ വെട്ടിച്ചങ്ങനെ പുറത്തിറങ്ങി മഴചൂടും. പുസ്തകത്താളുകൾ കളിവഞ്ചികളായ് മുറ്റക്കടലിൽ ചാഞ്ചാടും. മഴയിൽ തുള്ളും മീനുകൾ കാണാൻ തോട്ടിറമ്പിൽ പോയീടും. നനഞ്ഞു വീട്ടിൽ എത്തുന്നേരം അടിയുടെ ചൂടാൽ കുളിരാറും. ശാസനയാലെ സ്നേഹം പകർന്ന് അമ്മക്കൈകൾ തല തോർത്തും. രാസനാദിപ്പൊടിയും നുള്ളി നെറുകിൽ ചേർത്തുതിരുമ്മീടും. അടുത്ത മഴയിലുമിതുപോൽ കുതിരാൻ അന്നേരത്തും കൊതി പടരും.
ഇന്നും മഴയുടെ ശ്രുതികൾ മനസ്സിനെ മാടിവിളിക്കും മഴനനയാൻ. തനുവിൽ കുളിരായ് പൊഴിയും തുള്ളികൾ മനസ്സിന്നുളിൽ തുടിതാളം.