(പ്രസാദ് എം മങ്ങാട്ട്)
സങ്കടപ്പെരുമഴക്കാലം കഴിഞ്ഞുവോ?
നോവിന്റെ നീലക്കടമ്പുകൾ പൂത്തുവോ?
കാലദോഷം വഴികളിൽ കാളിന്ദിയായുണർന്നുവോ?
കടത്തുകാരനെത്താ തോണിയും കാത്തു നീ നില്പ്തോ?
മേളം പെരുകുന്ന പൂരപ്പറമ്പിലും
ആൾത്തിരക്കേറുന്ന തെരുവു വേഗങ്ങളിൽ ഇനിയും തിരയുകയാണു രാധേ
ഓർക്കുന്നുവോ നാം നടന്ന പെരുവഴികൾ?
ഇനിയും നടന്നെത്താക്കുന്നുകൾ!
പടുമോഹമായാളിയോ? പെരുംതിരകവർന്നുവോ മൺവീടുകൾ?
ജീവനീക്കരിമ്പടം കൊണ്ടു മൂടിപ്പുതക്കും മുമ്പെ നാമാക്കുന്നിലേക്കെന്നങ്കിലും നടക്കാതിരിക്കില്ല
ഞാനും ഞാനുമെന്നോതി ഈ വിരൽ തെരുപ്പിടിച്ചിങ്ങനെ പിന്നാലെയോടിയെത്താതിരിക്കില്ല
എല്ലാം മറന്നീ,
ഭൗമ ബന്ധത്തിന്റെ പുഴയ്ക്കറ്റം വരെ വെറുതെ നടക്കാൻ വരാതിരിക്കില്ല.