മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മഹാരാഷ്ട്രയിലെ 'ബീഡ്'* എന്ന സ്ഥലത്തു നടന്ന ഈ കരളലിയിക്കുന്ന സംഭവം ഒരു പൗരയെന്ന നിലയിൽ എന്നിലുണ്ടാക്കിയ അനുരണനങ്ങൾ... 
 
മാറു ചുരത്തുമീ
ചുടുപാലു മോന്തുവാ-
നാരുടെ ബീജത്തി-
നാഭാഗ്യമേ!
നാലാളുമല്ലതു,
നാനൂറു പേരവർ
താങ്ങുമീ ഗർഭമി-
ന്നാരുടേതോ?

പിച്ചി വലിച്ചു,
കടിച്ചു മുറിച്ചവർ
ഭ്രാന്തമായ് വാഴുമാ
ദുർന്നിമിഷം;
നിർദ്ദയർതൻ ചട്ടം- ലംഘിക്കയല്ലെങ്കിൽ,
വികലമാം നീതിയി-
ന്നെന്നുടേതോ?
 
വേർപ്പും ചവർപ്പും
ദുഷിപ്പിന്റെ ഗന്ധവും,
ഭീതിതൻ കൂരിരു-
ളെങ്ങുമെങ്ങും;
ഉണങ്ങിയെന്നാകിലും
മായാത്ത മുറിവുകൾ
ഓർമ്മതൻ ചൂളയിൽ
തള്ളിടുന്നു.
 
ക്ഷണിക നേരത്തേക്കു,
കാമവെറിയുടെ-
കറകളഞ്ഞീടുന്ന
സ്തൂപമാം ഞാൻ സ്ത്രീത്വത്തിനുള്ളിലായ്
നോക്കിനിന്നീടുകിൽ
ഞാൻതന്നെ,യെന്നെ
ശപിച്ചിടുന്നു!
 
നേരിൻ കവാടമാം
നീതിപീഠത്തിന്റെ
കണ്ണുകൾ താനേയ-
ടഞ്ഞിടുമ്പോൾ,
കാക്കിയ്ക്കു
കാലന്റെ ഉശിരു
നൽകുന്നോരോ,
'വേശ്യ'യെന്നെനെ-
വിളിച്ചിടുന്നു...
 
ജയിലറക്കുള്ളിലെൻ
ചോര, നീരാകുമ്പോൾ-
നെറ്റിത്തടത്തിൻ
വിയർപ്പു മാറ്റി,
പൊടി തട്ടി, കാർക്കിച്ചു
തുപ്പി മുടി,ച്ചവർ-
ഹരിശ്ചന്ദ്രരായി-
വിലസിടുന്നു!
 
ദേഹിയും ദേഹവും
വിട്ടുപോയെങ്കിലും
കണ്ണു മിഴിച്ചു ഞാൻ
നോക്കിടുമ്പോൾ...
ത്രാസിന്റെ തട്ടിന്നു
മാറ്റമുണ്ടാകുമോ,
നാമ്പുകൾ
പച്ചയായ് മാറീടുമോ?
 
സത്പൂജ്യരായവർ കൈമലർത്തീടുകിൽ-
ഇരകൾക്കു പഞ്ഞമോ-
യെന്റെ നാട്ടിൽ!
 'സ്ത്രീജനം തന്നെനാ,-
മഭിമാന'മെങ്കിലു-
മബലകളല്ലയോ
നാമേവരും?
 
ഡൽഹിയും ഉന്നാവും-
കത്വയും ഹത്രസ്സും,
ശക്തിമിൽ കേസുമെൻ
തലമുറക്കാർ!
മുന്നോട്ടു പായും,
കിതപ്പറ്റ വാദമായ്-
ഞാനുമീ 'ബീഡിന്റെ'*-
യിരയായവൾ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ