മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നിൻ ... പിറവിയുണ്ടായത് അക്ഷരങ്ങളെ ഗർഭപാത്രത്തിൽ നിന്നും പേന കൊണ്ട് കുത്തി വലിച്ച് വെറുതെ കടലാസിലേക്ക് ചാലിട്ടൊഴുക്കിയപ്പോഴല്ല ..
ആഴമേറും തത്വശാസ്ത്ര ത്തെ ഗഹനതയോടെ വീക്ഷിച്ചപ്പോഴല്ല ... മുത്തുകളെയേന്തും ചിപ്പി പോലെ .. ആരുമറിയാതെയിരുന്ന മനസിന്റെ നെടുവീർപ്പുകൾ ആഹ്ലാദാരവങ്ങൾ പോറലുകൾ .. ആർദ്രമാം സ്നേഹ ധൂളികൾ .. പത്രത്താളുകളിലെ മടുത്ത വാർത്തകൾ രാഷ്ട്രീയ നാടകങ്ങൾ ജാതിക്കോമരങ്ങൾ എന്നു വേണ്ട എല്ലാം വന്നു പതിച്ച് വരണ്ട ഹൃദയത്തിൽ നിന്ന് വിത്ത് പൊട്ടിയിറ്റു ദാഹനീരിൽ പടർന്നൂർന്നിറങ്ങിയ വേരു പോലെ ..