മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കവിതകളിൽ വല്ലാതെ വിഷാദം നിറയുന്നു.
വിഷാദമറിയാത്ത കവിത തേടി ഞാൻ പുറപ്പെട്ടു.
കാടും മേടും കടന്നു,
വയലും ഫ്ലാറ്റും കടന്നു,
നാടും നഗരവും കടന്നു.


ഭാഷകൾ പലതു കടഞ്ഞിട്ടും വിഷാദമറിയാത്ത ഒരു കവിത പോലും കണ്ടില്ല.
ഒടുവിൽ,
വീട്ടിൽ തിരിച്ചെത്തി ഞാൻ,
ആ യാത്രയെ കുറിച്ച് ഒരു കവിതയെഴുതി.
പ്രിയതമ വായിച്ചു പറഞ്ഞു;
അതും വിഷാദമത്രേ!
ഞാനത് കീറിയെറിഞ്ഞു.
കാത്തിരിക്കുന്നു ഞാൻ.
വിഷാദമറിയാത്ത ഒരു കവിതയ്ക്കു വേണ്ടി.
അതു വരും;
ഞാനെഴുതും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ