മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

വഴിയോരം വിജനമാകുന്നുവോ?
തൃണങ്ങളിൽ മഞ്ഞുകണങ്ങൾ,
വീണു വിറങ്ങലിക്കാതിരുന്നാൽ,
വിതുമ്പിയൊഴുകാതിരുന്നാൽ
വഴിയോരക്കാഴ്ചകൾ
വിസ്മയങ്ങളാകാം.
വിരൽത്തുമ്പിൽ വിടരും
വിവേചനത്തിൻ്റെ മട്ടുപ്പാവിൽ,
അന്തേവാസികൾ
ആത്മഗതം ചെയ്യുന്നു.

അണിഞ്ഞൊരുങ്ങാൻ
പുടവ ഞൊറിയാത്ത,
പുളിയിലക്കര മാഞ്ഞുപോയ
മഹിളാരത്നങ്ങൾ.
വിഷാദമൊഴുകും നയനങ്ങളിൽ,
വിചിന്തനത്തിൻ്റെ ഭാവങ്ങൾ.
ജ്ഞാനത്തിൻ്റെ ശിരസ്സിൽ
ശവകല്ലറയൊരുക്കുന്ന,
ശനി ദശകൾ.
കണ്ണീരുണങ്ങാത്ത കപോലങ്ങൾ,
ചാരമയമാകുന്ന
വിശ്വദീപ്തികൾ.

സന്തതിപരമ്പരയുടെ ,
അങ്കത്തട്ടിൽ,
അന്ത:പുരം വിട്ടൊഴിഞ്ഞ്
വനവാസം കൽപ്പിച്ച,
വഴിയോരക്കാഴ്ചകൾ.
ധനസമക്ഷം ദർശിക്കുന്ന
പുഷ്യരാഗ രത്നങ്ങൾ.
അകത്തളങ്ങളിലെരിഞ്ഞു തീർന്ന
ധൂപക്കുറ്റികൾ.
ദൈവസൃഷ്ടിക്കായ്
അശനിപാതമേറ്റ
അമ്മ മനസ്സുകൾ.

അനുഗ്രഹങ്ങളുടെ ആരതിയുഴിയുന്ന
ഭണ്ഡാരങ്ങൾ
വ്യക്തിമഹത്വങ്ങൾ
സാമൂഹ്യ വൽക്കരിച്ച,
വ്യക്തിത്വത്തിൻ ഉൾക്കാഴ്ചയുടെ
അവശിഷ്ടങ്ങൾ.
നാളെ നിങ്ങളുമെത്തുമീ
വഴിയോരത്തെ വിജനതയിൽ.
വഴിയോരക്കാഴ്ചകൾ കാണാൻ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ