മനക്കണ്ണിൻ തിമിരമാകുന്ന പ്രണയം;
മഴവില്ലിൻ ഏഴു വർണ്ണമുള്ളൊരു പ്രണയം
നിസ്വാർത്ഥ സ്നേഹത്തിൻ നീരുറവയാമത്
വരണ്ടു കിടക്കും മരുഭൂവിൽ
നേർത്ത് സൗരഭ്യമേറിയ പാതിരാ,
പൂപ്പോലെയും;
ഇരവുകളിലണയും തെന്നലിലും
പ്രണയത്തിൻ ബീജങ്ങൾ മുളച്ചിടുന്നു.
പാതി കാണും സ്വപ്നത്തിലും -
മധുരമായി മാറുന്ന പ്രണയ നിമിഷം.
പാടിതീരാത്ത ഗാനത്തിൽ, ശ്രുതി-
യായി മീട്ടുന്ന പ്രണയതന്ത്രി.
പാതി വിടരും പൂവിലും ,
പരാഗണ രേണുതൻ പ്രണയ പൂമ്പൊടി,
തിമിർത്തിടും സ്നേഹത്തിൻ കാണാ- കനവുകളിൽ അറിയാതെ പൂക്കുന്ന പ്രണയവല്ലരികൾ.
എല്ലാമിന്നൊരു ജല്പനം
ദേഹം ദേഹത്തോടൊട്ടുന്നൊരു
കേളി മാത്രം...
പ്രണയമെന്നൊരു വാക്കിനർത്ഥവും മാറി.,,
കേവലമിന്നതിനലങ്കാരം മാംസമെന്നുമായല്ലോ...?