മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

സ്യാനന്ദുരം മൃഗശാലയിൽ കൗതുക
സായന്തനക്കാഴ്ച ആസ്വദിച്ചീടവേ,
സ്വപ്നസദൃശ്യ പ്രണയ മരാളമായ്
സാരംഗി മീട്ടിയെൻ പ്രാണനിരന്നു നീ.


യൗവനപ്പടി നാലഞ്ചു താണ്ടി ഞാൻ
പ്രണയ ഭിക്ഷാടന വേദിയിൽ നിൽക്കവേ
മോദമേകി നിനക്കു ഞാൻ എന്റെ പ്രാണ-
രക്തം നുരഞ്ഞു നിറഞ്ഞ കമണ്ഡലു.

നഗര തീരത്തെ വൈദ്യുത നിലാവിൽ
ഒഴുകി നടന്ന പ്രഥമയാമങ്ങൾ...
ലവണ തീരത്തിരുന്നു പകലിന്റെ
അറവു കണ്ടു പിരിയുന്ന സന്ധ്യകൾ...

ഇരവുതീരുവോളം ഇടഞ്ഞിടുന്ന
നിൻ അഴകു ബാധയേറ്റ നിദ്രകൾ ..
തിര ഇരമ്പിക്കയറുന്നു നിരന്തരം
നരബാധിച്ച എന്നന്തസ്സാര പുണ്ണിൽ .

ഹരിത നൃത്തനമാടിയ വേളയിൽ
ചിറകു നീട്ടിപ്പുണർന്ന നിഗൂഡത
അരിയ ചെപ്പിലൊളിപ്പിച്ചു വെച്ചൊരാ-
വയലു പാഴ്പ്പുല്ലു ചൂടി പിഴച്ചുപോയ്.

അക്ഷരങ്ങളെ നിഷ്കാസനം ചെയ്തു
ചിത്രങ്ങൾ അക്ഷര സിംഹാസനമേറവേ,
അന്നു നൽകിയ രാധാകഥാമൃതം നിൻ
വായനാമുറിയിൽ ഉണ്ടോ?നശിച്ചുവോ?

നീല മലർവിരി ഒരുക്കി നമ്മേ കാത്തു-
നിന്ന തണൽ മരച്ഛായ ഇന്നിങ്ങനെ
ചില്ലലങ്കാര മദ്യശാലയായ് വളർ-
ന്നിമ്പമുള്ള ശവക്കല്ലറ പോലെയായ്.

എന്നംഗുലീയ സുഖമണിഞ്ഞന്നു നീ
എന്നുടൽ സങ്കല്പം പൂണർന്ന രാത്രികൾ,
ശംഖഴകാർന്ന കഴുത്തിലണിയിക്കാൻ
ഒരു തരി പൊന്നു മോഹിച്ച നാളുകൾ.

മോഹങ്ങളൊക്കെയും നഖമൂർച്ചകൊണ്ട്
കാലം ചുരണ്ടിക്കളഞ്ഞു പോയെങ്കിലും
ചാരുമലരുകൾ വിടർന്നിടക്കിടെ
ഹൃദയ വാടിയിൽ സുഗന്ധം പരത്തുന്നു.


ചിറകൊതുക്കുവാൻ പക്ഷികൾ യന്ത്ര
ചിറകു വീശിപ്പറന്നു പോകുന്നതും,
ജനസമുദ്രം നിശബ്ദ ചകിതരായ്
ഭവന മണയാൻ പാഞ്ഞു പോകുന്നതും,

അപരവേദനമേലേ സൗഹൃദ
ചിരിമുഴക്കങ്ങൾ തുള്ളി ആർക്കുന്നതും ,
കരളടർന്നോരമ്മ, തൻജാരനു
മകളേത്തന്നേ വിരുന്നൊരുക്കുന്നതും,

പ്രണയ വഞ്ചന തീണ്ടിയ പെണ്ണിന്റെ
ചീവുടൽച്ചാക്കു നൽകി, തിര മടങ്ങുന്നതും,
കണ്ടിരുന്നില്ല ഞാൻ നമ്മുടെ സംശുദ്ധ
പ്രണയകാല വസന്ത തീരങ്ങളിൽ.

നിന്റെ സാമീപ്യശൈത്യത്തിലുന്മാദനായി
ഞാൻ മൗന ദേശാടനം കഴിഞ്ഞെത്തവേ,
ഏകാന്ത വാസത്തുറുങ്കുവിധിച്ചെനി-
ക്കേതോ അജ്ഞാത പൊരുളാൽ അന്നു നീ.

മോഹങ്ങളൊക്കെയും വീതിച്ചെടുത്തു
പാതിവഴിയിൽ പിരിഞ്ഞു പോയെങ്കിലും,
ആ നഷ്ടകാലസ്മരണകൾ സത്യത്തിൽ
തീർത്ഥങ്ങളാണെനിക്കിന്നുമെന്നോമനേ.

നൊന്തു നീറുന്ന കരളുമായ് മുടന്തി ഞാൻ
ജീവിതാന്തിപ്പടിയോളമെത്തിനിൽക്കവേ,
പ്രണയനഷ്ട സ്മരണകൾ പേറുമീ
പ്രണയപാതിയേ ഓർക്കുന്നുവോ സഖീ.


പശ്ചിമാംബരത്തിനു തീപിടിക്കുന്നതും,
ജ്വാല ഭാനുവേ രക്തവർണ്ണമാക്കുന്നതും
കണ്ടുകണ്ടിങ്ങിരുന്നിങ്ങനെ, നിന്നിലൂടെൻ
വിറയൽരോഗം കുടിച്ചിറക്കട്ടെ ഞാൻ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ