മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പക്ഷികളുടെയാകാശത്തിൽ നിങ്ങൾ അതിർത്തികൾ ഉയർത്തുന്നു കവാടങ്ങളിൽ നിങ്ങളവരോട് അടയാളങ്ങൾ ചോദിക്കുന്നു ഋതുക്കളെ വേർതിരിച്ച് പൂക്കളെ കാൽക്കീഴിൽ ഞെരിക്കുന്നു
മലനിരകൾ കടന്നെത്തുന്ന മേഘം അതിർത്തിയെക്കുറിച്ച് വേവലാതിപ്പെടാതെ പെയ്ത് നദികളിൽ നിറയുന്നു ഒറ്റയുടലിനെ പലപേരുകളാൽ മുറിച്ചിട്ടും തീരം എല്ലാവർക്കുമായി കാത്തിരിക്കുന്നു. അതിർത്തി കടന്നെത്തുന്ന കാറ്റ് മരങ്ങളെ ചുറ്റിവരിയുന്നു ചില്ലകളിൽ മഞ്ഞു പൊഴിയിക്കുന്നു സൗമ്യതയോടെ വിരിഞ്ഞ പൂവിനെ പേരുകൾ കൊണ്ട് തൊട്ടറിഞ്ഞ് അതിർത്തിക്കപ്പുറത്തേക്ക് പറഞ്ഞയക്കുന്നു. ഇതെന്റെയാകാശം ഇതെന്റെയും ഭൂമി എന്നോർത്ത് അതിർത്തിയിലെ മരങ്ങൾ തണൽ പടർത്തുന്നു!