മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
വൈജാത്യം മനസ്സിൽ ജനിക്കുന്നതും നാവിൽ നിന്ന് ചെവിയിലേക്ക് ശബ്ദതരംഗമായി എത്തുന്നതും തമ്മിലുള്ള എന്റെ വാക്കിന്റെ നിഷ്ഫലത
യു ടേൺ ചെയ്യരുത് എന്ന് പലതവണ ഉറപ്പിച്ചിട്ടും അവസാന നിമിഷം കൈവിട്ടു പോകുന്ന പ്രവർത്തികളുടെ അനന്തര ഫലം നിന്നിലേക്കായ് ഇന്നലെയും പുറപ്പെട്ട യാത്രയിലെ എത്തിച്ചേരായ്ക
നിറം നഷ്ടപ്പെടുന്ന സങ്കടം മാറ്റിവെക്കപ്പെട്ട ഇഷ്ടങ്ങളിലേക്ക് പിന്നെയും പിന്നെയും വിരുന്നു വരാൻ മടിക്കുന്ന നിമിഷങ്ങൾ കാത്തിരിപ്പെന്നോ മടുപ്പെന്നോ നിർവ്വചിക്കാനാവാത്തവ
നിശ്ശബ്ദത അണിയാൻ എടുത്തു വെച്ച വസ്ത്രത്തിൽ നിറയെ പേരറിയാത്ത ചിത്രങ്ങൾ
ഡെസ്റ്റിനേഷൻ നഗരത്തിന്റെ ആരവങ്ങളിൽ നിന്ന് ഗ്രാമത്തിന്റെ നിശ്ചലതയിലേക്കോ തിരിച്ചോ ആവാം രേഖയിലെവിടെയും സ്ഥലം സുചിപ്പിക്കപ്പെട്ടിട്ടില്ല.