(ബിലാൽ ഹമീദ് നെറ്റികുന്നിൽ)
ഓർത്തു നിൽക്കുവാൻ നേരമില്ലൊട്ടുമേ
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കണം
ഇടവിട്ടു വളരുന്ന വൃക്ഷത്തിൻ ശിഖരങ്ങൾ
മുറതെറ്റാത്ത ജപമായ് പ്രേമം പറയുന്നു.
ബഹു വർണ്ണ പക്ഷികൽ കൂട്ടമായി
നീന്തി പരക്കുന്നു തിരമാലകൾ പോലെ.
മുത്തമിട്ട് ഒഴുകുന്ന മൺതിട്ട പൂകി ഞാൻ
മുങ്ങാം കുഴിയിട്ട് അക്കരെ ചെന്നിട്ട്
അന്യോന്യം കളി പറഞ്ഞും ചിരിച്ചും നീന്തുന്ന മാത്സര്യം
കൊച്ച് തുരുത്തിന്റെ ഹരിതാഭയിൽ പുഴ
ശാന്തി ചൊല്ലി ഒഴുകുന്നു ഹർഷത്താൽ
ചാരുതയേറും വെൺ മേഘം കറുക്കുന്നു
പച്ചിലച്ചാർത്തുകൾ മിഴിനീർ അണിയുന്നു
മഴക്കലി പൂണ്ട കാറ്റ് ആടി തിമിർക്കുന്നു
ഊണുകാലം നോക്കി മാത്രം തളിർക്കുന്ന
ചിന്തയാണ് എപ്പൊഴും വീട് എന്നൊരുത്സാഹം
ഗ്രാമത്തിൻ ശബളാഭമാം കാഴ്ചകൾ കണ്ടു
ഹരിതാഭയിൽ ഒഴുകി നീളുന്നു നീ
എപ്പോഴും കൊഞ്ചുവാൻ തളിർ കാറ്റിൻ
ഈണവുംചെറു കാറ്റിനൊപ്പം ചെറുതിര വന്നോരോ