മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പറയുവാൻ ഏറെയുണ്ടെൻ മനസ്സിൽ നിന്നോടായ് പ്രിയസഖീ നീ എന്റെ അരികിൽ ഇല്ലെങ്കിലും പ്രാണനായിപ്പോയി നീ ഇന്ന് അന്യനെങ്കിലും പ്രാണന്റെ പാതിയാണെനിക്കു നീ ഇന്നും സഖീ
പ്രണയത്തിൻ പ്രതീകമായ് ഹൃത്തിലുണ്ട് നീ നിത്യവും സ്നേഹമാല്യം ചാർത്തീടുന്നു ഞാൻ മയിൽപ്പീലി തുണ്ടിനാൽ തുഴഞ്ഞുഞാനെൻ പഞ്ചമിത്തോണിയിലെത്തുംനിന്നിൽ അലിയാൻ
പ്രണയത്തിനേകാന്തപാതയിൽ പിറന്ന് പലവട്ടം പൊലിഞ്ഞുപോയെൻ മൊഴി മൊട്ടുകൾ പൂത്തു വിടരാം കവിതകളായ് പ്രാണനകന്നെരിയുന്നോരഗ്നിയിൽ ഞാൻ പുനർജനിക്കാം എന്നു കൊതിച്ചു കരൾ പൂക്കളായ്
പ്രാണനെരിഞ്ഞുയരും ആത്മാവൊരു നാൾ പെയ്തൊഴിയാ മേഘങ്ങളിലലിയും പ്രീയമുള്ളവളേ പാടാം പാറി പറന്നിടാമൊന്നായ് പ്രണയാംബരത്തിൽ നമ്മൾ അലിയും വരെ