മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ജീവിത യാത്രയുടെ ഓട്ടത്തിലെന്നും; 

കുതിരയെപ്പോലെ കുതിച്ചിടേണം.

വന്യമായ സത്യത്തിൻ പ്രതിസന്ധി നേരം; 

സിംഹത്തിനെ പ്പോലെ ഗർജ്ജിക്കണം.

കള്ളങ്ങൾ പൂവായ് വിരിയുമ്പോൾ;   

 ആനയെ പോലതു ചവിട്ടി_മെതിക്കണം.

 ലക്ഷ്യങ്ങൾക്കു വിലങ്ങാകും ശവചിന്ത;

 ഒക്കെ കഴുകനെ പോലെ വിഴുങ്ങിടേണം.

പരാജയഭീതികൾ പിൻതുടർന്നാലും;

ചിലന്തിയെ പോലെ പരിശ്രമിക്കേണം.

അപവാദങ്ങൾ കേൾക്കുന്ന നേരം;

ഭൂമിയെ പോലെ ക്ഷമയോടെ നിൽക്കണം.

പ്രതിസന്ധി പ്രളയമായ് വരുന്ന നേരം;

ഉറപ്പുള്ള പർവ്വതത്തെപ്പോലെയാകേണം.

സമ്പാദ്യമോക്കെ കവർന്നുപോയാലും;

തേനീച്ച പോലെ വീണ്ടും വളരെണം.

കളങ്കം തോനുന്ന നേരത്തിലെല്ലാം;

ബാല്യ വിശുദ്ധിതൻ നിർമലതയോർക്കുക.

സഹായങ്ങൾ ചെയ്യുന്ന നേരമെല്ലാം;

ഭലവൃക്ഷങ്ങൾ പോലെ മനസ്സാകണം.

സനേഹം കോടുക്കുന്ന നേരമെല്ലാം;

ഒരമ്മയുടെ ഹൃദയമായ് മാറിടേണം.

ദാനങ്ങൾ ചെയ്യുന്ന നേരമെല്ലാം; 

കൈകൾ  പ്രകാശിതമാകണം സൂര്യനായി.

നൻമ്മ മനസ്സെന്നും വിശാലമാം ആകാശമായ്;

ഒരിക്കലും മറയാത്ത നക്ഷത്രങ്ങളുണ്ടാകട്ടെ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ