മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൂക്കൾ ചിരിക്കും മാമലത്തണലിൽ
പൊന്നോളം തെന്നിയോടും ആറ്റുകരയിൽ
പൂമരശാഖിതൻ  കവലകളൊന്നിൽ
പഞ്ജരം നെയ്തുവെച്ച വിഹംഗമേ

പെരുമഴ വേരുകളാഴ്ന്നിറങ്ങാത്ത
പൊരിവെയിൽ വള്ളികൾ പടരാത്ത 
പവനത്തിരകളിൽ ആടിയുലയാത്ത
പഞ്ജരമൊന്നു നെയ്തതെങ്ങിനെ? 

ആത്മപ്പശിമ മെഴുകി  മെഴുകീ
ആശകളിഴ ചേർത്തു ചേർത്തു നീ
ആരോമൽക്കൂടൊന്നൊരുക്കുവാൻ
ആ മരചില്ലകൾ  കൊത്തിപ്പറിച്ചോ ?
ആർദ്രപത്രങ്ങളെനുള്ളിനോവിച്ചോ 
ആറും അദ്രിയും കീറിമുറിച്ചോ ? 

പ്രപഞ്ചതാളമളക്കും  ആകാശഗമേ
പാടിത്തരുമോ മാനവനെനിക്ക്
പച്ചിലശാഖികൾ പച്ചക്കരിയാതെ
പൊന്നണിപ്പാടങ്ങൾ നഗ്നമാക്കാതെ
പുഴയും മലയും കീറിമുറിക്കാതെ
പാരിടത്തിലൊരു കൂടുവെക്കാൻ
പ്രകൃതിതാളം ശ്രവിച്ചു  രമിക്കാൻ 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ