മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒന്ന്:
തലയമരുമ്പോൾ
മണൽത്തിളക്കം
അടുത്ത നിശ്വാസത്തിൻ്റെ
സൂര്യനാകുമെന്ന്.

രണ്ട്:
ഉമിനീരും കണ്ണീരും
കുഴഞ്ഞുതുടങ്ങിയിടത്ത്
ഒരു കുമിളയിൽ
ശ്വാസംവീർക്കുമെന്ന്.

മൂന്ന്:
ആക്രോശങ്ങൾ
വിലങ്ങു മുറിക്കുന്ന
വാൾമുനയാകുമെന്ന്.

നാല്:
ഞെരിഞ്ഞൊടിയുന്ന
പല്ലുകൾക്കിടയിലെ
ഇത്തിരി മണ്ണ്
ചോരയുറവ മറയ്ക്കുമെന്ന്.

അഞ്ച്:
തികട്ടുന്ന
മുലപ്പാലോർമ്മയിൽ
അമ്മ
ഓടിയെത്തുമെന്ന്.

ആറ്:
വെളുത്തകുരിശ്
ചുമക്കുന്ന
കറുത്തക്രിസ്തു
ഉയിർത്തെണീക്കുമെന്ന്.

ഏഴ്:
നിറങ്ങളുടെ
ലോകത്തിൽ
മഴവിൽച്ചുരങ്ങളിൽ
ഇടം തിരയുമെന്ന്.

എട്ട്:
തണുപ്പുള്ള
വെളുപ്പിനെ
അട്ടിമറിയില്ലാതെ
പിടിച്ചടക്കുമെന്ന്.

ഒൻപത്:
ഇനിയും
നിലാവ്
കറുത്ത പൊട്ടുകളോടെ
ഉദിക്കുമെന്ന്!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ