മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നാറാണത്തിന്റെ ഭ്രാന്തിൻ കഥ; അങ്ങിനെയങ്ങിനെ എത്ര കഥ.... കറുകറുത്തുണ്ണിക്ക് ചൊല്ലിക്കൊടുക്കുവാൻ, എത്രയെത്ര പഴംപാട്ടുകൾ! കറുകറുത്തുണ്ണിയെ കഥ ചൊല്ലിയൂട്ടുവാൻ കറുകറുത്തമ്മയ്ക്കു നേരമുണ്ടോ.... ഉണ്ണീടെയച്ഛന് ഊണൊരുക്കേണം, ഉണ്ണിക്ക് പാൽച്ചോറ് വച്ചൊരുക്കേണം, ആടിനും മാടിനും തീറ്റ തേടേണം, വീടിന്റെ മുക്കിലും മൂലയിലൊക്കെ ചൂലുമായെത്തി തൂത്തു വാരേണം, ഉണ്ണിക്കും ഉണ്ണീടെ അച്ഛനും വേണ്ട വസ്ത്രങ്ങൾ കഴുകി ഉണക്കി വയ്ക്കേണം, കറുകറുത്തുണ്ണിക്ക് നൽകുവാനമ്മയ്ക്ക് പരുപരുത്തുള്ളോരു താരാട്ടു മാത്രം.... 'പണിയൊന്നൊതുങ്ങട്ടെ പൊൻമകനെ, നല്ല കഥ ചൊല്ലാം പാടി ഉറക്കിടാം ഞാൻ....'