മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …


(ഷൈലാ ബാബു)

മരുഭൂമിയായിരു-
ന്നെന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞു.

പ്രണയ പുഷ്പങ്ങ-
ളിറുത്തെടുത്തെത്രയോ
മാലകൾ കോർത്തു 
നീ ചാർത്തിയെന്നിൽ! 

എന്നാത്മ ശക്തിയാ-
യീ, ജന്മം മുഴുവനും
പിരിയാതിണക്കിളി
ചേർന്നു നിൽക്കാൻ! 

ഒരു മഴത്തുള്ളിയായ്
കുളിരായി പ്രാണനിൽ
ജീവന്റെ പാതിയാം
ശ്രീലക്ഷ്മിയായ്! 

വെള്ളിക്കൊലുസിട്ടു
തുള്ളി നടന്നു നീ,
ഇഷ്ടങ്ങളോരോ-
ന്നറിഞ്ഞു ചെയ്കേ... 

പരിഭവമാകവേ
ഉള്ളിലൊതുക്കി നീ,
പുഞ്ചിരിച്ചേലയാൽ
മുഖം മറച്ചു!

തലയിണമന്ത്രത്തിൽ
ധൈര്യം നിറച്ചു നീ,
കരുതലിൻ പീലികൾ
വീശിനിന്നു. 

മാലാഖയായി നീ-
യെൻ ജീവപാതയിൽ;
നന്മയായ് തീർത്തു
നിൻ ദിനചര്യകൾ! 

വാത്സല്യത്തേൻകുടം
മെല്ലെ ചെരിച്ചു നീ
സ്നേഹപ്രവാഹമാ-
യൊഴുകി നീങ്ങി! 

തനു തളർന്നവശത-
കാട്ടി നീ പലവട്ടം;
അവഗണി,ച്ചെൻ മനം
മാപ്പു നൽകൂ... 

രോഗിണിയായി നീ
കാലം കഴിക്കവേ...
മനസാ വെറുത്തെത്ര
സ്വാർത്ഥതയാൽ! 

ചേതനയറ്റു നീ
വീണു കിടക്കവേ...
കോരിയെടുക്കാത്ത
ക്രൂരനായി! 

നോവുന്ന ചിന്തക-
ളിരുൾ വലയങ്ങളായ്
ഹൃദയകമലത്തെ
ഞെരിച്ചിടുമ്പോൾ... 

നിന്നുടെ വേർപാടി-
ലറിയുന്നു ഞാനിന്നു
ധരയിൽ തനിച്ചായ
തീവ്രദുഃഖം! 

അതിരില്ലാ രാഗത്തി-
ന്നോർമകളെൻ ചിത്തം
മായാത്ത മുദ്രകൾ
തീർത്തിടുന്നു..!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ