മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

നീർവീഴ്ചയാറ്റും കുഴമ്പിൻനറുമണം,
അറിയുന്നിടയ്ക്കിടെ, പാതിനിദ്രയ്ക്കിടെ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.

അവധി കഴിഞ്ഞു തിരിച്ചുപോരുമ്പോഴെൻ
അരികിൽ വിതുംമ്പൽ മറയ്ക്കാൻ പണിപ്പെട്ട്
ചൊടികളെ ചിരികൊണ്ടു മായം പുരട്ടി ,
ശൈത്യം ചെറുക്കാനെനിക്കേകിയ
പുതപ്പിൽ മുഖം ചേർക്കവേ
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.



അച്ഛന്റെ ഓർമ്മയും ചാമ്പലും ചേർന്നൊരാ
മണ്ണിന്നു കാവലിരുന്നു ജപിച്ചു തീരുന്നൊരാ
പുണ്യജന്മത്തെ സ്മരിക്കുമീ
നിർനിദ്രരാത്രിതൻ ശൂന്യാന്തരങ്ങളിൽ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ,അരികിലല്ലെങ്കിലും.

അടിവയറിന്നുലയിൽ ഉരുവമായ്,
മുന്നിലെ കനൽവഴി കാണാതെ നിറമാറുനുകർന്നതും,
മെയ്യിളം ചൂടിൽ സുഖദം വളർന്നതും,
വിട പറയാതെ ബാല്യകൗമാരങ്ങൾ പറന്നുപോയതും,
യൗവന ശേഷിപ്പിൽ കൊടിയദാരിദ്ര്യ ഭാണ്ഡവും
പേറി തൊഴിലു തേടി മറു നാട്ടിൽ വന്നതും,
മത്സരിച്ചെന്റെ നിദ്രകെടുത്തവേ,
അഭമായ് ആ തിരുഓർമയേത്തേടവേ,
അറിയുന്നദൃശ്യമായ്, ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ, അരികിലല്ലെങ്കിലും.


എത്ര സ്വപ്നങ്ങളായിരുന്നു ആ
അന്തരംഗത്തിൽ, എന്നേ ചുമന്നനാൾ!
അന്നു പൊന്നണിഞ്ഞാടിയ വയലുകൾ
മാനവ മാലിന്യമേറി മൃതിവക്കിലായതും,
വൃക്ഷശാഖയിൽ പൂക്കേണ്ട പൂവുകൾ
വൈദ്യുത മരച്ചില്ലയിൽ പൂത്തതും,
കൊയ്ത്തരുവാളും തൂമ്പയും മൺവെട്ടിയും
കർഷകന്റെ കുടിലിൽ ദ്രവിച്ചതും,
ചേറണിയാതെ പിന്മുറക്കാരെ ചേലെഴുന്ന
വ്യവസായശായിൽ ശാസനയേറ്റു
ചൂഷിതരാക്കുവാൻ
കുടികിടപ്പായ് കിടഞ്ഞ തുണ്ടത്രയും
പണയഭൂമിയായ് തീർന്നതും,
ജീവനം തേടി നിന്നേപ്പിരിഞ്ഞതും ,
ഓർക്കവേ , സ്വഹൃത്തിടിപ്പറിയവേ ,
ഒരു ദലമാർദവ സാന്ത്വനസ്പർശം പോൽ
മൃദുലതെന്നൽ കപോലം തഴുകവേ,
അറിയുന്നദൃശ്യമായ്,ദിവ്യസാന്നിധ്യമായ്,
അരികിലെന്നമ്മയേ ,അരികിലല്ലെങ്കിലും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ