മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മുറ്റത്തെ മാമരച്ചില്ലയിൽ ചന്തത്തി -
ലെത്ര കിളികൾ പറന്നു വന്നൂ ...

അന്തിക്കു കൂട്ടിലായെന്തു മേളം
എല്ലാരുമൊത്തു ചേരുന്നനേരം!

ഒരു ദിനം ചുള്ളികൾ ചേർത്തുവെച്ചൂ
പുതിയൊരു കൂടിൻ പണി തുടങ്ങീ...

കൂട്ടിലായ് മുട്ടയിട്ടോമനപ്പൈങ്കിളി
കാത്തിരിപ്പായി വിരിഞ്ഞീടുവാൻ!

നിറമുള്ള സ്വപ്നങ്ങൾ പൂത്തുലഞ്ഞൂ...
ചിറകൊതുക്കീയവൾ കാത്തിരുന്നു...!

ഒരു ദിനം കൊക്കുപുറത്തു കാട്ടി
അരുമയാം കുഞ്ഞുങ്ങൾ കൂട്ടിലെത്തീ....

അമ്മക്കിളിയവളെല്ലാം മറന്നു തൻ
കുഞ്ഞോമനകളെയോമനിച്ചൂ...

കൂട്ടിൽ നിന്നമ്മ പുറത്തു പോയീ
കൊക്കിലിരയുമായ് കൂടണഞ്ഞു...

കുഞ്ഞിച്ചിറകുകൾ വീശിദൂരെ -
യമ്മയോടൊത്തു പറന്നുയരാൻ

ഉണ്ണികളേറ്റം കൊതിച്ചെങ്കിലും
അമ്മയനുമതിയേകിയില്ലാ..

കുഞ്ഞിച്ചിറകു വളർന്നതി ല്ലായ്കയാൽ
കുഞ്ഞുങ്ങളെയവൾ ചേർത്തണച്ചൂ


എന്നും പുലരിയുദിച്ചുയർന്നാൽ
അമ്മയിരതേടി യാത്രയാവും

എത്രയും വേഗം പറന്നെത്തിയാ-
കൂട്ടിലേക്കെത്തി പശിയാറ്റിടും

അല്ലലറിയാതെ പൊന്നുമക്കൾ
അമ്മ തൻ ചൂടേറ്റുറങ്ങുമെന്നും ..

കർമനിരതയാക്കൊച്ചു പക്ഷി
കുഞ്ഞുങ്ങളൊത്തു കഴിഞ്ഞു കൂടി..

കാലമേറെ ച്ചെന്നതൊന്നുമോരാ-
തന്നും പതിവുപോൽ ദൂരെയെങ്ങോ

ചെന്നുതൻ കൊക്കിലിരയുമായി
എത്തുമതിന്നിടെ മക്കളെല്ലാം
തന്നോളമായതു മോർത്തതില്ലാ!

ഒരു ദിനം കൊക്കിലിരയുമായി
ത്വരയോടെ കൂട്ടിലേക്കെത്തീയവൾ

കണ്ണിനും കണ്ണായി കാത്തുപോന്ന
കുഞ്ഞിക്കിളികൾ പറന്നുപോയീ!

എന്നേക്കുമായി പറന്നകന്ന
തൻമക്കളെയോർത്തു കേഴുമമ്മ

കൂട്ടിൽത്ത നിയെതളർന്നിരുന്നൂ
കൂട്ടിനായാരുമില്ലെന്നതോർക്കെ!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ