"നമ്മുടെ മകന്റെ ഈ സ്വഭാവം കല്യാണം കഴിഞ്ഞാൽ മറുമായിരിക്കുമല്ലെ?", മല്ലികതന്റെ ഭർത്താവായ മനുവിനോട് പറഞ്ഞു. മനു ഇത് കേട്ട് ഒന്നു മൂളി.
അതെ ... ഒരു കാര്യം ചെയ്ത ശേഷം അതു ചെയ്തൊ എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തുന്ന ഒരു സ്വഭാവം അവനുണ്ട്. "അമൽ ചന്ദ്ര''എന്നാണ് പേര് പക്ഷെ വീട്ടിൽ കുഞ്ഞിമോനെ എന്ന് വിളിക്കും. കാസർകോട് നീലേശ്വരമാണ് വീട്. മല്ലുകയും മനുവു० കൂടി കുഞ്ഞിമോനു ഒരു പെണ്ണിനെ കണ്ട് പിടിച്ചു .
പേര് രേവതി. തിരുവനന്തപുര०നെയ്യാറ്റിൻകരയാണ് വീട്. പക്ഷെ മല്ലിക മരുമോളെ കുഞ്ഞി മോളെ എന്ന് വിളിക്കാൻ തീരുമാനിച്ചു.
അങ്ങനെ കല്യാണ ദിവസമെത്തി. കല്യാണപ്പന്തലിൽ ഇരുന്ന് താലികെട്ടിയ കുഞ്ഞുമോൻ തന്റെ സ്വഭാവം അന്നും പുറത്തെടുത്തു. താലി കെട്ടിയ ശേഷവും, താലി കെട്ടിയൊ ഇല്ലയൊ എന്ന് ഏഴ് തവണ ചെക്ക് ചെയ്തു നോക്കി.
സംഗതി സീൻ ആകുമെന്ന് മനസ്സിലാക്കി മല്ലിക കയറി ഇടപ്പെട്ട് ആ രംഗം ശാന്തമാക്കി.
ഇങ്ങനെയൊക്കെയാണെങ്കിലും എസ് ബി ഐയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുകളിൽ പറഞ്ഞ ഈ കുഞ്ഞിമോൻ.
കല്യാണം കഴിഞ്ഞ് അടുത്ത ദിവസം ഓഫീസിലേക്ക് പോകുന്ന ജോലിയോട് ആത്മാർത്ഥമുള്ള കുഞ്ഞിമോന് അവന്റെ ഭാര്യയായ കുഞ്ഞിമോള് ഉച്ചയ്ക്ക് കഴിക്കാൻ ഊണ് പാത്രത്തിലാക്കി കൊടുത്തു. ഊണ് അല്ലെങ്കിലും പാത്രത്തിലാക്കിയാണല്ലൊ കൊടുക്കാറ്. അതുമായി ഓഫീസിലെത്തിയ കുഞ്ഞിമോന് കുറച്ച് കഴിഞ്ഞ ശേഷം കുഞ്ഞിമോളുടെ ഒരു ഫോൺകോൾ എത്തി.
"അതെ .... ഉച്ചയ്ക്ക് കഴിക്കാനുള്ള പാത്രം എടുത്തു വച്ചോയെന്ന് ഒന്ന് നോക്കിക്കെ?," കുഞ്ഞിമോള് പറഞ്ഞു.
ഇത് കേട്ടപ്പോൾ, കുഞ്ഞിമോന് സംശയമായ്, അവൻ പോയ് നോക്കി, ഉണ്ട് ... പാത്രം ഉണ്ട്. അവൻ അവളോട് ഉണ്ടെന്ന് പറഞ്ഞു. ഫോൺ കട്ട് ആകുന്നു.
അരമണിക്കൂറ് കഴിഞ്ഞപ്പോൾ വീണ്ടും കുഞ്ഞിമോളുടെ ഒരു ഫോൺകോൾ.
"പാത്രം ഉണ്ടോന്ന് ഒന്നൂടെ നോക്കിക്കെ"
ഇത് കേട്ടപ്പോൾ കുഞ്ഞിമോന് വീണ്ടും സംശയമായ്, അവൻ പോയ് നോക്കി. ഉണ്ട് ..പാത്രം ഉണ്ട്.
ഇത് ഇങ്ങനെ അഞ്ചാറ് വട്ടം നടന്നുകൊണ്ടിരിക്കുമ്പോൾ, അങ്ങ് തിരുവനന്തപുരത്ത് കുഞ്ഞിമോളുടെ വീട്ടിൽ അവളുടെ അമ്മ അച്ഛനോട് ഉമ്മറത്ത് ഇരുന്നു ഇങ്ങനെ പറയുന്നു.
"അതെ, നമ്മുടെ മകളുടെ ഈ സ്വഭാവം കല്യാണം കഴിഞ്ഞാൽ മാറുമായിരിക്കും അല്ലെ?"